മൈസൂരു: വിവാദപരാമർശം നടത്തിയ കേന്ദ്രമന്ത്രി അനന്ത്കുമാർ ഹെഗ്ഡെയും ബിജെപി നേതാവ് ജി. മധുസൂദനനും വിഡ്ഡികളും മതഭ്രാന്തരുമാണെന്ന് മുതിർന്ന നേതാവ് വി. ശ്രീനിവാസ പ്രസാദ്. ഭരണഘടനാമാറ്റം പോലെയുള്ള വിഡ്ഢിത്ത പ്രസ്താവനകൾ കൊണ്ട് ഇരുവരും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനെ അപമാനിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മൈസൂരുവിൽ ഇന്നലെ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു കോൺഗ്രസ് പാളയം വിട്ട് ബിജെപിയിലെത്തിയ ശ്രീനിവാസ പ്രസാദ്.
ഹെഗ്ഡെയ്ക്കും മധുസൂദനനുമെതിരേ പാർട്ടി നേതൃത്വം ശക്തമായ മുന്നറിയിപ്പ് നല്കണമെന്നും ഭാവിയിൽ ഇത്തരം പ്രവൃത്തികൾ വീണ്ടും ആവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കണമെന്നും ശ്രീനിവാസ പ്രസാദ് ആവശ്യപ്പെട്ടു.
'ഒരു ചായവില്പനക്കാരന് പ്രധാനമന്ത്രിപദത്തിലെത്താൻ സാധിച്ചത് ഇന്ത്യൻ ഭരണഘടന മൂലമാണെന്ന് മോദി പൊതുചടങ്ങിൽ പറഞ്ഞിട്ടുണ്ട്. ഭരണഘടന വിശുദ്ധപുസ്തകമാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. പക്ഷേ, അഞ്ചുതവണ എംപിയായ ഹെഗ്ഡെയ്ക്ക് ഭരണഘടനയുടെ ആത്മാവ് മനസിലാക്കാതെ പോയത് നാണക്കേടാണ്- ശ്രീനിവാസ പ്രസാദ് പറഞ്ഞു.
ഹെഗ്ഡെയ്ക്കും മധുസൂദനനുമെതിരേ പാർട്ടി നേതൃത്വം ശക്തമായ മുന്നറിയിപ്പ് നല്കണമെന്നും ഭാവിയിൽ ഇത്തരം പ്രവൃത്തികൾ വീണ്ടും ആവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കണമെന്നും ശ്രീനിവാസ പ്രസാദ് ആവശ്യപ്പെട്ടു.
'ഒരു ചായവില്പനക്കാരന് പ്രധാനമന്ത്രിപദത്തിലെത്താൻ സാധിച്ചത് ഇന്ത്യൻ ഭരണഘടന മൂലമാണെന്ന് മോദി പൊതുചടങ്ങിൽ പറഞ്ഞിട്ടുണ്ട്. ഭരണഘടന വിശുദ്ധപുസ്തകമാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. പക്ഷേ, അഞ്ചുതവണ എംപിയായ ഹെഗ്ഡെയ്ക്ക് ഭരണഘടനയുടെ ആത്മാവ് മനസിലാക്കാതെ പോയത് നാണക്കേടാണ്- ശ്രീനിവാസ പ്രസാദ് പറഞ്ഞു.