ബംഗളൂരു: സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷണം വിതരണം ചെയ്യുന്നതിനായി സിദ്ധരാമയ്യ സർക്കാർ വിജയകരമായി നടപ്പാക്കിയ ഇന്ദിര കാന്റീൻ പദ്ധതിക്കു ബദലുമായി ബിജെപി പ്രവർത്തകർ. പാർട്ടി സംസ്ഥാനാധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യെദ്യൂരപ്പയുടെ പേരിൽ മാണ്ഡ്യയിലെ സുഭാഷ് നഗരിയിലാണ് കാന്റീൻ ഒരുങ്ങുന്നത്. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും അഞ്ചുരൂപയ്ക്ക് യെദ്യൂരപ്പ കാന്റീനിൽ നിന്നു ലഭിക്കും. ഇത്തരത്തിൽ മറ്റു ജില്ലകളിലും കാന്റീനുകൾ തുറക്കാൻ പദ്ധതിയുള്ളതായി യെദ്യൂരപ്പ ഫാൻസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജി.എസ്. ജിതേന്ദ്ര അറിയിച്ചു.
സർക്കാരിന്റെ ഇന്ദിര കാന്റീനുകളിൽ പ്രഭാത ഭക്ഷണത്തിന് അഞ്ചു രൂപയും ഉച്ചയ്ക്കും രാത്രിയിലുമുള്ള ഭക്ഷണത്തിന് പത്തു രൂപയുമാണ് നിരക്ക്. നഗരത്തിൽ ബിബിഎംപി പരിധിയിൽ ആരംഭിച്ച ഇന്ദിര കാന്റീൻ പദ്ധതിയിൽ ഓരോ വാർഡുകളിലായി 198 കാന്റീനുകളാണ് സ്ഥാപിച്ചത്. ഇവ കൂടാതെ മൊബൈൽ കാന്റീനുകളും പ്രഖ്യാപിച്ചിരുന്നു.
കോൺഗ്രസ് വരുന്ന തെരഞ്ഞെടുപ്പിൽ പ്രധാന പ്രചാരണവിഷയമായി ഉയർത്തിക്കാട്ടുന്ന ഇന്ദിര കാന്റീനിനു ബദലായി ജെഡി-എസ് അപ്പാജി കാന്റീൻ എന്ന പേരിൽ ന്യായവില കാന്റീനുകൾ ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപിയും കാന്റീൻ രാഷ്ട്രീയവുമായി എത്തുന്നത്.
സർക്കാരിന്റെ ഇന്ദിര കാന്റീനുകളിൽ പ്രഭാത ഭക്ഷണത്തിന് അഞ്ചു രൂപയും ഉച്ചയ്ക്കും രാത്രിയിലുമുള്ള ഭക്ഷണത്തിന് പത്തു രൂപയുമാണ് നിരക്ക്. നഗരത്തിൽ ബിബിഎംപി പരിധിയിൽ ആരംഭിച്ച ഇന്ദിര കാന്റീൻ പദ്ധതിയിൽ ഓരോ വാർഡുകളിലായി 198 കാന്റീനുകളാണ് സ്ഥാപിച്ചത്. ഇവ കൂടാതെ മൊബൈൽ കാന്റീനുകളും പ്രഖ്യാപിച്ചിരുന്നു.
കോൺഗ്രസ് വരുന്ന തെരഞ്ഞെടുപ്പിൽ പ്രധാന പ്രചാരണവിഷയമായി ഉയർത്തിക്കാട്ടുന്ന ഇന്ദിര കാന്റീനിനു ബദലായി ജെഡി-എസ് അപ്പാജി കാന്റീൻ എന്ന പേരിൽ ന്യായവില കാന്റീനുകൾ ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപിയും കാന്റീൻ രാഷ്ട്രീയവുമായി എത്തുന്നത്.