ബംഗളൂരു: ആയുർവേദവും ആധുനിക സാങ്കേതികവിദ്യയും സമന്വയിക്കുന്ന രാമയ്യ ഇൻഡിക് സ്പെഷാലിറ്റി ആയുർവേദ ആശുപത്രി (റിസ) പ്രവർത്തനം ആരംഭിച്ചു. സദ്ഗുരു ജഗ്ഗി വാസുദേവ് ഉദ്ഘാടനം ചെയ്തു.
നൂറുപേരെ കിടത്തിച്ചികിത്സിക്കാൻ സൗകര്യമുള്ള ആശുപത്രിയിൽ കായചികിത്സ (ജനറൽ മെഡിസിൻ), ജരചികിത്സ (ജെറിയാട്രിക്സ്), സ്ത്രീരോഗ- പ്രസൂതിതന്ത്ര (ഗർഭ, പ്രസവ ചികിത്സകൾ), കൗമാരഭൃത്യ (പീഡിയാട്രിക്സ്), ശാലക്യ തന്ത്ര (ഒഫ്താൽമോളജി, ഇഎൻടി), സ്വസ്തവൃത്ത (പ്രിവൻറീവ് മെഡിസിൻ), മർമ ചികിത്സ എന്നിങ്ങനെ ഏഴു വിഭാഗങ്ങൾ എല്ലാവിധ സൗകര്യങ്ങളോടെയും പ്രവർത്തിക്കുന്നു.
പ്രമുഖ വൈദ്യൻ ഡോ. ജി.ജി. ഗംഗാധരന്റെ നേതൃത്വത്തിലാണ് ആശുപത്രിയുടെ പ്രവർത്തനം.
ആധുനിക സാങ്കേതികവിദ്യയുടെ സഹായം പരമാവധി പ്രയോജനപ്പെടുത്തി ആയുർവേദത്തിൽ ഊന്നിയ ചികിത്സയാണു റിസ വാഗ്ദാനം ചെയ്യുന്നത്.
നൂറുപേരെ കിടത്തിച്ചികിത്സിക്കാൻ സൗകര്യമുള്ള ആശുപത്രിയിൽ കായചികിത്സ (ജനറൽ മെഡിസിൻ), ജരചികിത്സ (ജെറിയാട്രിക്സ്), സ്ത്രീരോഗ- പ്രസൂതിതന്ത്ര (ഗർഭ, പ്രസവ ചികിത്സകൾ), കൗമാരഭൃത്യ (പീഡിയാട്രിക്സ്), ശാലക്യ തന്ത്ര (ഒഫ്താൽമോളജി, ഇഎൻടി), സ്വസ്തവൃത്ത (പ്രിവൻറീവ് മെഡിസിൻ), മർമ ചികിത്സ എന്നിങ്ങനെ ഏഴു വിഭാഗങ്ങൾ എല്ലാവിധ സൗകര്യങ്ങളോടെയും പ്രവർത്തിക്കുന്നു.
പ്രമുഖ വൈദ്യൻ ഡോ. ജി.ജി. ഗംഗാധരന്റെ നേതൃത്വത്തിലാണ് ആശുപത്രിയുടെ പ്രവർത്തനം.
ആധുനിക സാങ്കേതികവിദ്യയുടെ സഹായം പരമാവധി പ്രയോജനപ്പെടുത്തി ആയുർവേദത്തിൽ ഊന്നിയ ചികിത്സയാണു റിസ വാഗ്ദാനം ചെയ്യുന്നത്.