ബംഗളൂരു: രാജ്യത്ത് വിദേശികൾ പങ്കാളികളായ കുറ്റകൃത്യങ്ങളുടെ പട്ടികയിൽ കർണാടക മൂന്നാം സ്ഥാനത്ത്. നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോ പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം മാത്രം വിദേശികൾ പ്രതികളായ 130 ക്രിമിനൽ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
689 കേസുകളുമായി പശ്ചിമബംഗാളും 176 കേസുകളുമായി രാജ്യതലസ്ഥാനമായ ഡൽഹിയുമാണ് പട്ടികയിൽ മുന്നിൽ. കർണാടകയ്ക്കു പിന്നിൽ നാലാം സ്ഥാനത്തുള്ള മുംബൈയിൽ ഇത്തരത്തിൽ 106 കേസുകളും തൊട്ടുപിന്നിലുള്ള ഗോവയിൽ 77 കേസുകളും റിപ്പോർട്ട് ചെയ്തു. അതേസമയം, വിദേശപൗരന്മാർക്കെതിരേയുള്ള അതിക്രമങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് കർണാടക. നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം മാത്രം ഇത്തരത്തിലുള്ള 14 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഒന്നാം സ്ഥാനത്തുള്ള ഡൽഹിയിലാകട്ടെ കഴിഞ്ഞ വർഷം 164 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഗോവ (73), ഉത്തർപ്രദേശ് (66), മഹാരാഷ്ട്ര (59) എന്നിവയാണ് കർണാടകയ്ക്കു മുന്നിലുള്ള മറ്റു സംസ്ഥാനങ്ങൾ.
689 കേസുകളുമായി പശ്ചിമബംഗാളും 176 കേസുകളുമായി രാജ്യതലസ്ഥാനമായ ഡൽഹിയുമാണ് പട്ടികയിൽ മുന്നിൽ. കർണാടകയ്ക്കു പിന്നിൽ നാലാം സ്ഥാനത്തുള്ള മുംബൈയിൽ ഇത്തരത്തിൽ 106 കേസുകളും തൊട്ടുപിന്നിലുള്ള ഗോവയിൽ 77 കേസുകളും റിപ്പോർട്ട് ചെയ്തു. അതേസമയം, വിദേശപൗരന്മാർക്കെതിരേയുള്ള അതിക്രമങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് കർണാടക. നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം മാത്രം ഇത്തരത്തിലുള്ള 14 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഒന്നാം സ്ഥാനത്തുള്ള ഡൽഹിയിലാകട്ടെ കഴിഞ്ഞ വർഷം 164 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഗോവ (73), ഉത്തർപ്രദേശ് (66), മഹാരാഷ്ട്ര (59) എന്നിവയാണ് കർണാടകയ്ക്കു മുന്നിലുള്ള മറ്റു സംസ്ഥാനങ്ങൾ.