ബംഗളൂരു: ഭാരമേറിയ ബാഗ് തോളിലേന്തി സ്കൂളിൽ പോകുന്ന കുട്ടികൾക്ക് ഇനി ആഴ്ചയിൽ ഒരുദിവസം കൈയുംവീശി പോകാം. അടുത്ത അധ്യയനവർഷം മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ ആഴ്ചയിലൊരിക്കൽ ബാഗ്രഹിത ദിനമായി ആചരിക്കാനാണ് ഡിപിഐ പദ്ധതിയിടുന്നത്. സിബിഎസ്ഇ, ഐസിഎസ്ഇ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പദ്ധതി നടപ്പാക്കാനാണ് തീരുമാനം.
ബെലാഗവിയിൽ നടക്കുന്ന ശീതകാല സമ്മേളനത്തിനു ശേഷം ഇതുമായി ബന്ധപ്പെട്ട ഒൗദ്യോഗിക ഉത്തരവ് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ആഴ്ചയിൽ ഏതു ദിവസം ബാഗ്രഹിതമാക്കണമെന്നതു സംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ല. എങ്കിലും ബുധനാഴ്ചകളിലാകും ബാഗ്രഹിത ദിനമെന്നാണ് സൂചന. നിലവിൽ സംസ്ഥാനത്തെ ഏതാനും സ്കൂളുകളിൽ ബാഗ്രഹിത ദിനം ആചരിക്കുന്നുണ്ട്.
വിദ്യാർഥികൾ അവരുടെ ശരീരഭാരത്തിന് ആനുപാതികമായതിലും കൂടുതൽ ഭാരമുള്ള സ്കൂൾബാഗാണ് ചുമക്കേണ്ടിവരുന്നതെന്ന് പരാതികളുയർന്നിരുന്നു. ഈ സാഹചര്യത്തിൽ കഴിഞ്ഞ വർഷം സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് പഠനം നടത്താൻ സർക്കാർ വിദഗ്ധസമിതി രൂപീകരിച്ചിരുന്നു. ഈ സമിതി ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിനായുള്ള നിർദേശങ്ങൾ സമർപ്പിക്കുകയും ചെയ്തിരുന്നു.
ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാർഥികളുടെ ബാഗിൻറെ പരമാവധി ഭാരം ഒരു കിലോയും മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാർഥികൾക്ക് രണ്ടു കിലോയും അഞ്ചു മുതൽ ഏഴുവരെയുള്ള ക്ലാസുകളിൽ നാലു കിലോയും എട്ടു മുതലുള്ള ക്ലാസുകളിൽ അഞ്ചു കിലോയുമായി നിജപ്പെടുത്തണമെന്നാണ് സമിതി നിർദേശിച്ചത്. എന്നാൽ ഇത് നടപ്പായില്ല.
ബെലാഗവിയിൽ നടക്കുന്ന ശീതകാല സമ്മേളനത്തിനു ശേഷം ഇതുമായി ബന്ധപ്പെട്ട ഒൗദ്യോഗിക ഉത്തരവ് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ആഴ്ചയിൽ ഏതു ദിവസം ബാഗ്രഹിതമാക്കണമെന്നതു സംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ല. എങ്കിലും ബുധനാഴ്ചകളിലാകും ബാഗ്രഹിത ദിനമെന്നാണ് സൂചന. നിലവിൽ സംസ്ഥാനത്തെ ഏതാനും സ്കൂളുകളിൽ ബാഗ്രഹിത ദിനം ആചരിക്കുന്നുണ്ട്.
വിദ്യാർഥികൾ അവരുടെ ശരീരഭാരത്തിന് ആനുപാതികമായതിലും കൂടുതൽ ഭാരമുള്ള സ്കൂൾബാഗാണ് ചുമക്കേണ്ടിവരുന്നതെന്ന് പരാതികളുയർന്നിരുന്നു. ഈ സാഹചര്യത്തിൽ കഴിഞ്ഞ വർഷം സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് പഠനം നടത്താൻ സർക്കാർ വിദഗ്ധസമിതി രൂപീകരിച്ചിരുന്നു. ഈ സമിതി ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിനായുള്ള നിർദേശങ്ങൾ സമർപ്പിക്കുകയും ചെയ്തിരുന്നു.
ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാർഥികളുടെ ബാഗിൻറെ പരമാവധി ഭാരം ഒരു കിലോയും മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാർഥികൾക്ക് രണ്ടു കിലോയും അഞ്ചു മുതൽ ഏഴുവരെയുള്ള ക്ലാസുകളിൽ നാലു കിലോയും എട്ടു മുതലുള്ള ക്ലാസുകളിൽ അഞ്ചു കിലോയുമായി നിജപ്പെടുത്തണമെന്നാണ് സമിതി നിർദേശിച്ചത്. എന്നാൽ ഇത് നടപ്പായില്ല.