മൈസൂരു: കഴിഞ്ഞ ഏഴുമാസത്തിനിടെ മൈസൂരു ജില്ലയിൽ മരണമടഞ്ഞത് 265 നവജാതശിശുക്കൾ. ജില്ലാ ആരോഗ്യമിഷൻ യോഗത്തിലാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. ഇവരിൽ 49 ശിശുമരണങ്ങളും മൈസൂരു നഗരത്തിലാണ് റിപ്പോർട്ട് ചെയ്തത്. 2017 ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കണക്കുകളാണ് പുറത്തുവിട്ടത്.
ശ്വാസതടസവും ജനനസംബന്ധമായ മറ്റു പ്രശ്നങ്ങളുമാണ് നവജാതശിശുക്കളുടെ മരണത്തിനു കാരണമായി വിലയിരുത്തുന്നത്. ഈ കാലയളവിൽ മാത്രം ജില്ലയിൽ 24,433 പ്രസവങ്ങളാണ് നടന്നത്. പ്രസവത്തിനിടെയുണ്ടായ ആരോഗ്യപ്രശ്നങ്ങളെതുടർന്ന് 18 അമ്മമാർ മരിക്കുകയും ചെയ്തു. പുതിയ കണക്കുകളുടെ വെളിച്ചത്തിൽ ശിശുക്കളുടെയും അമ്മമാരുടെയും മരണനിരക്ക് കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ഡപ്യൂട്ടി കമ്മീഷണർ ഡി. രണ്‍ദീപ് ആരോഗ്യവകുപ്പ് അധികൃതർക്ക് നിർദേശം നൽകി.
ശ്വാസതടസവും ജനനസംബന്ധമായ മറ്റു പ്രശ്നങ്ങളുമാണ് നവജാതശിശുക്കളുടെ മരണത്തിനു കാരണമായി വിലയിരുത്തുന്നത്. ഈ കാലയളവിൽ മാത്രം ജില്ലയിൽ 24,433 പ്രസവങ്ങളാണ് നടന്നത്. പ്രസവത്തിനിടെയുണ്ടായ ആരോഗ്യപ്രശ്നങ്ങളെതുടർന്ന് 18 അമ്മമാർ മരിക്കുകയും ചെയ്തു. പുതിയ കണക്കുകളുടെ വെളിച്ചത്തിൽ ശിശുക്കളുടെയും അമ്മമാരുടെയും മരണനിരക്ക് കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ഡപ്യൂട്ടി കമ്മീഷണർ ഡി. രണ്‍ദീപ് ആരോഗ്യവകുപ്പ് അധികൃതർക്ക് നിർദേശം നൽകി.