ബംഗളൂരു: ടിപ്പുജയന്തി വിഷയത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി അനന്ത്കുമാർ ഹെഗ്ഡെ. സിദ്ധരാമയ്യ ഇനി കസബ് ജയന്തിയും ആഘോഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ബെലാഗവിയിൽ ഒരു പൊതുചടങ്ങിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ഇന്ന് സിദ്ധരാമയ്യ ടിപ്പുജയന്തി ആഘോഷിച്ചു, വൈകാതെ തന്നെ അജ്മൽ കസബ് ജയന്തി ആഘോഷിക്കാൻ ആവശ്യപ്പെടും. കർണാടകയുടെ ചരിത്രവും സംസ്കാരവുമായി ബന്ധപ്പെട്ടുള്ള കിട്ടൂർ ചെന്നമ്മ ആഘോഷം തിരസ്കരിച്ച മുഖ്യമന്ത്രി ടിപ്പുവിന്റെ ആഘോഷം നടത്തുന്ന തിരക്കിലാണെന്നും ഹെഗ്ഡെ ആരോപിച്ചു. ഉത്തരകർണാടകയിൽ നിന്നുള്ള ബിജെപി എംപിയായ ഹെഗ്ഡെ ടിപ്പുജയന്തി ആഘോഷത്തിലേക്കുള്ള ക്ഷണം നിരസിച്ചിരുന്നു. 2015 മുതൽ കർണാടകയിൽ ടിപ്പു ജയന്തി ആഘോഷിക്കുന്നതിനെതിരേ അദ്ദേഹം രംഗത്തെത്തിയിരുന്നു.
സംസ്ഥാനത്ത് വർധിച്ചുവരുന്ന അക്രമസംഭവങ്ങൾക്ക് ഉത്തരവാദികൾ ബംഗ്ലാദേശി അഭയാർഥികളാണെന്നും ഹെഗ്ഡെ ആരോപിച്ചു.
കർണാടക അക്രമികളുടെ സ്വർഗമായി മാറിയിരിക്കുകയാണെന്നും ബംഗളൂരുവിൽ ഒമ്പതുലക്ഷം ബംഗ്ലാദേശി അഭയാർഥികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബെലാഗവി, ബീജാപുർ, ഹുബ്ബള്ളി, ധാർവാഡ്, കിട്ടൂർ എന്നിവിടങ്ങളിലെല്ലാം ബംഗ്ലാദേശി അഭയാർഥികളുണ്ട്. നിങ്ങളുടെ കാലിനടിയിൽ പരിശോധിച്ചാൽ ചിലപ്പോൾ ബോംബുകൾ സ്ഥാപിച്ചിരിക്കുന്നതുവരെ കാണാമെന്നും ഹെഗ്ഡെ പറഞ്ഞു.
ബെലാഗവിയിൽ ഒരു പൊതുചടങ്ങിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ഇന്ന് സിദ്ധരാമയ്യ ടിപ്പുജയന്തി ആഘോഷിച്ചു, വൈകാതെ തന്നെ അജ്മൽ കസബ് ജയന്തി ആഘോഷിക്കാൻ ആവശ്യപ്പെടും. കർണാടകയുടെ ചരിത്രവും സംസ്കാരവുമായി ബന്ധപ്പെട്ടുള്ള കിട്ടൂർ ചെന്നമ്മ ആഘോഷം തിരസ്കരിച്ച മുഖ്യമന്ത്രി ടിപ്പുവിന്റെ ആഘോഷം നടത്തുന്ന തിരക്കിലാണെന്നും ഹെഗ്ഡെ ആരോപിച്ചു. ഉത്തരകർണാടകയിൽ നിന്നുള്ള ബിജെപി എംപിയായ ഹെഗ്ഡെ ടിപ്പുജയന്തി ആഘോഷത്തിലേക്കുള്ള ക്ഷണം നിരസിച്ചിരുന്നു. 2015 മുതൽ കർണാടകയിൽ ടിപ്പു ജയന്തി ആഘോഷിക്കുന്നതിനെതിരേ അദ്ദേഹം രംഗത്തെത്തിയിരുന്നു.
സംസ്ഥാനത്ത് വർധിച്ചുവരുന്ന അക്രമസംഭവങ്ങൾക്ക് ഉത്തരവാദികൾ ബംഗ്ലാദേശി അഭയാർഥികളാണെന്നും ഹെഗ്ഡെ ആരോപിച്ചു.
കർണാടക അക്രമികളുടെ സ്വർഗമായി മാറിയിരിക്കുകയാണെന്നും ബംഗളൂരുവിൽ ഒമ്പതുലക്ഷം ബംഗ്ലാദേശി അഭയാർഥികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബെലാഗവി, ബീജാപുർ, ഹുബ്ബള്ളി, ധാർവാഡ്, കിട്ടൂർ എന്നിവിടങ്ങളിലെല്ലാം ബംഗ്ലാദേശി അഭയാർഥികളുണ്ട്. നിങ്ങളുടെ കാലിനടിയിൽ പരിശോധിച്ചാൽ ചിലപ്പോൾ ബോംബുകൾ സ്ഥാപിച്ചിരിക്കുന്നതുവരെ കാണാമെന്നും ഹെഗ്ഡെ പറഞ്ഞു.