ബംഗളൂരു: സംസ്ഥാനത്തെ ആശുപത്രികളിൽ മരണം രജിസ്റ്റർ ചെയ്യാൻ പുതിയ സോഫ്റ്റ്വെയർ എത്തുന്നു. ഇ-മോർ എന്ന പുതിയ സോഫ്റ്റ്വെയറിൽ മരണകാരണവും ചികിത്സയുടെ വിശദാംശങ്ങളും മരിക്കുന്ന സമയത്തെ ആരോഗ്യസ്ഥിതിയും രേഖപ്പെടുത്താനാകും. നാഷണൽ സെന്റർ ഫോർ ഡിസീസ് ഇൻഫോമാറ്റിക്സ് (എൻസിഡിഐ) ആണ് ഇ-മോർ തയാറാക്കിയത്. ബംഗളൂരുവിലെ രണ്ട് ആശുപത്രികളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ സോഫ്റ്റ്വെയർ സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഇത് വിജയമാണെന്നു കണ്ടതോടെയാണ് മറ്റ് ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കാനൊരുങ്ങുന്നത്. മൂന്നു മാസത്തിനുള്ളിൽ സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും ഈ സോഫ്റ്റ്വെയറുകൾ ഉപയോഗിച്ചുതുടങ്ങും. എല്ലാ ആശുപത്രികൾക്കും സൗജന്യമായാണ് സോഫ്റ്റ്വെയറുകൾ നല്കുന്നത്.
ഈ സോഫ്റ്റ്വെയർ പ്രയോഗത്തിലെത്തിയാൽ മരണം രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് നല്കുന്ന ജോലികൾ എളുപ്പം പൂർത്തിയാക്കാൻ ആശുപത്രികൾക്ക് കഴിയും. മരണം സംഭവിച്ചാൽ വിശദമായ റിപ്പോർട്ട് ഡോക്ടർമാർ സോഫ്റ്റ്വെയറിൽ രേഖപ്പെടുത്തും. ഇത്തരത്തിൽ ശാസ്ത്രീയമായി രേഖപ്പെടുത്തിയ വിവരങ്ങൾ പിന്നീട് വിശകലനം ചെയ്യാനുള്ള സംവിധാനവും ഇ-മോറിലുണ്ട്. സംസ്ഥാനത്തെ പൊതുജനാരോഗ്യം സംബന്ധിച്ച പഠനങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കും സർക്കാരിന് ഈ സോഫ്റ്റ്വെയറുകളിൽ നിന്നുള്ള വിവരങ്ങൾ ഫലപ്രദമായി ഉപയോഗിക്കാനാകും.
ഈ സോഫ്റ്റ്വെയർ പ്രയോഗത്തിലെത്തിയാൽ മരണം രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് നല്കുന്ന ജോലികൾ എളുപ്പം പൂർത്തിയാക്കാൻ ആശുപത്രികൾക്ക് കഴിയും. മരണം സംഭവിച്ചാൽ വിശദമായ റിപ്പോർട്ട് ഡോക്ടർമാർ സോഫ്റ്റ്വെയറിൽ രേഖപ്പെടുത്തും. ഇത്തരത്തിൽ ശാസ്ത്രീയമായി രേഖപ്പെടുത്തിയ വിവരങ്ങൾ പിന്നീട് വിശകലനം ചെയ്യാനുള്ള സംവിധാനവും ഇ-മോറിലുണ്ട്. സംസ്ഥാനത്തെ പൊതുജനാരോഗ്യം സംബന്ധിച്ച പഠനങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കും സർക്കാരിന് ഈ സോഫ്റ്റ്വെയറുകളിൽ നിന്നുള്ള വിവരങ്ങൾ ഫലപ്രദമായി ഉപയോഗിക്കാനാകും.