മുംബൈ: ഭാരതത്തിന്റെ മൂന്നിൽ രണ്ടു വിസ്തീർണം വരുന്ന ഷംഷാബാദ് രൂപതയിൽ യേശുവിന്റെ സ്നേഹം എത്തിക്കുന്നതിൽ നാം പങ്കുവയ്ക്കലിന്റെ മനോഭാവം ഉള്ളവരാകണമെന്ന് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. മുംബൈ പനവേലിലുള്ള കല്യാണ്‍ രൂപതയുടെ അനിമേഷൻ ആൻഡ് റിന്യുവൽ സെന്ററിൽ നടന്ന ഷംഷാബാദ് രൂപതയുടെ പ്രഥമ പാസ്റ്ററൽ കൗണ്‍സിൽ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ് മാർ റാഫേൽ തട്ടിൽ.
നവംബർ 13നു ആരംഭിച്ച യോഗം 15 ബുധനാഴ്ച അവസാനിച്ചു. ഷംഷാബാദ് രൂപതയുടെ പ്രഥമ മെത്രാനായി ഒക്ടോബർ പത്തിനാണ് മാർ റാഫേൽ തട്ടിൽ നിയുക്തനായത്.
പ്രവാസി സീറോ മലബാർ വിശ്വസികൾക്കായി ഒക്ടോബർ പത്തിനു മാർപ്പാപ്പ രൂപികരിച്ച ഷംഷാബാദ് രൂപത ഭാരതത്തിലെ ഏറ്റവും കൂടുതൽ വിസ്തീർണം ഉള്ളതും 23 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര ഭരണപ്രദേശങ്ങളിലും രണ്ടു ദ്വീപുകളിലുമായി വ്യാപിച്ചു കിടക്കുന്നതുമാണ്.
നവംബർ 13നു ആരംഭിച്ച യോഗം 15 ബുധനാഴ്ച അവസാനിച്ചു. ഷംഷാബാദ് രൂപതയുടെ പ്രഥമ മെത്രാനായി ഒക്ടോബർ പത്തിനാണ് മാർ റാഫേൽ തട്ടിൽ നിയുക്തനായത്.
പ്രവാസി സീറോ മലബാർ വിശ്വസികൾക്കായി ഒക്ടോബർ പത്തിനു മാർപ്പാപ്പ രൂപികരിച്ച ഷംഷാബാദ് രൂപത ഭാരതത്തിലെ ഏറ്റവും കൂടുതൽ വിസ്തീർണം ഉള്ളതും 23 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര ഭരണപ്രദേശങ്ങളിലും രണ്ടു ദ്വീപുകളിലുമായി വ്യാപിച്ചു കിടക്കുന്നതുമാണ്.