ബംഗളൂരു: അപകടസ്ഥലങ്ങളിൽ ഉടനടി വൈദ്യസഹായം എത്തിക്കുന്നതിനായി കർണാടക ആർടിസിയുടെ "ബസ് മിത്ര' സേവനം ആരംഭിച്ചു. 45 ജീപ്പുകൾ അടങ്ങുന്ന ബസ് മിത്ര സേവനം ഗതാഗതമന്ത്രി എച്ച്.എം. രേവണ്ണയാണ് ഉദ്ഘാടനം ചെയ്തത്. കർണാടക ആർടിസിയുടെ ഓരോ ഡിവിഷനുകളിലും രണ്ടോ മൂന്നോ ബസ് മിത്ര വാഹനങ്ങൾ നല്‍കും.
അപകടസ്ഥലങ്ങളിൽ പ്രഥമശുശ്രൂഷ നല്കാൻ പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാർ ഈ വാഹനങ്ങളിലുണ്ടാകും. പരിക്കേല്‍ക്കുന്നവരെ ഈ വാഹനങ്ങളിൽ തന്നെ ആശുപത്രികളിലെത്തിക്കും. ബസ് മിത്ര വാഹനങ്ങൾക്കായി 3.53 കോടി രൂപയാണ് ചെലവഴിച്ചത്.
അപകടസ്ഥലങ്ങളിൽ പ്രഥമശുശ്രൂഷ നല്കാൻ പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാർ ഈ വാഹനങ്ങളിലുണ്ടാകും. പരിക്കേല്‍ക്കുന്നവരെ ഈ വാഹനങ്ങളിൽ തന്നെ ആശുപത്രികളിലെത്തിക്കും. ബസ് മിത്ര വാഹനങ്ങൾക്കായി 3.53 കോടി രൂപയാണ് ചെലവഴിച്ചത്.