ബംഗളൂരു: സംസ്ഥാന സർക്കാർ മെഡിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം ഭേദഗതി ചെയ്യുന്നത് പാവപ്പെട്ടവരുടെ സഹായത്തിനാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ശ്രാവണബെലഗോളയിൽ അടുത്തവർഷം ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന മഹാമസ്തകാഭിഷേകം സംബന്ധിച്ച ജോലികളുടെ പുരോഗതി വിലയിരുത്തിയ ശേഷം ഇന്നലെ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നിയമഭേദഗതി സംബന്ധിച്ച ബിൽ ജോയിന്റ് ഹൗസ് കമ്മിറ്റിക്ക് വിട്ടിരിക്കുകയാണെന്നും പിന്നീട് നിയമസഭയിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാധാരണക്കാരെ പിഴിയുന്ന സ്വകാര്യ ആശുപത്രികൾക്ക് നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്. ചോദിച്ച പണം നല്കാത്തതിനാൽ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനല്കാത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്തരം പ്രവണതകൾക്ക് തടയിടാനാണ് നിയമഭേദഗതി കൊണ്ടുവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ അഴിമതി കാട്ടിയാൽ അവർക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കാൻ വകുപ്പുകളുണ്ട്. അവരെ സസ്പെൻഡ് ചെയ്യുകയോ പിരിച്ചുവിടുകയോ ചെയ്യാം. എന്നാൽ, സ്വകാര്യ ഡോക്ടർമാരെ സംബന്ധിച്ചിടത്തോളം അത്തരം നിയന്ത്രണം നിലവിലില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
ആശുപത്രികളിലെ ചികിത്സ, മെഡിക്കൽ പരിശോധന, തീവ്രപരിചരണ വിഭാഗം, ഓപ്പറേഷൻ തിയേറ്റർ, വെന്റിലേറ്റർ, ബെഡ് ചാർജ്, കൺസെഷൻ ഫീ തുടങ്ങി എല്ലാ നടപടികളുടെയും ഫീസ് നിശ്ചയിക്കുന്നതാണ് നിർദിഷ്ട നിയമഭേദഗതി.
ഇത് നിലവിൽ വന്നാൽ ആശുപത്രികളിൽ ചികിത്സ ലഭിക്കേണ്ടത് രോഗികളുടെ അവകാശമായി മാറും. നിയമഭേദഗതി കൊണ്ടുവരാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ കഴിഞ്ഞ ദിവസം സമരം നടത്തിയിരുന്നു.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആഹ്വാനം ചെയ്ത സമരം ജനങ്ങളെ വലച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മാനേജ്മെന്റുകളുടെ സമരം അനാവശ്യമാണെന്നും അംഗീകരിക്കാനാവാത്തതുമാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
സാധാരണക്കാരെ പിഴിയുന്ന സ്വകാര്യ ആശുപത്രികൾക്ക് നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്. ചോദിച്ച പണം നല്കാത്തതിനാൽ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനല്കാത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്തരം പ്രവണതകൾക്ക് തടയിടാനാണ് നിയമഭേദഗതി കൊണ്ടുവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ അഴിമതി കാട്ടിയാൽ അവർക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കാൻ വകുപ്പുകളുണ്ട്. അവരെ സസ്പെൻഡ് ചെയ്യുകയോ പിരിച്ചുവിടുകയോ ചെയ്യാം. എന്നാൽ, സ്വകാര്യ ഡോക്ടർമാരെ സംബന്ധിച്ചിടത്തോളം അത്തരം നിയന്ത്രണം നിലവിലില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
ആശുപത്രികളിലെ ചികിത്സ, മെഡിക്കൽ പരിശോധന, തീവ്രപരിചരണ വിഭാഗം, ഓപ്പറേഷൻ തിയേറ്റർ, വെന്റിലേറ്റർ, ബെഡ് ചാർജ്, കൺസെഷൻ ഫീ തുടങ്ങി എല്ലാ നടപടികളുടെയും ഫീസ് നിശ്ചയിക്കുന്നതാണ് നിർദിഷ്ട നിയമഭേദഗതി.
ഇത് നിലവിൽ വന്നാൽ ആശുപത്രികളിൽ ചികിത്സ ലഭിക്കേണ്ടത് രോഗികളുടെ അവകാശമായി മാറും. നിയമഭേദഗതി കൊണ്ടുവരാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ കഴിഞ്ഞ ദിവസം സമരം നടത്തിയിരുന്നു.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആഹ്വാനം ചെയ്ത സമരം ജനങ്ങളെ വലച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മാനേജ്മെന്റുകളുടെ സമരം അനാവശ്യമാണെന്നും അംഗീകരിക്കാനാവാത്തതുമാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.