ബംഗളൂരു: ഫീൽഡ് മാർഷൽ കെ.എം.കരിയപ്പ ഭാരതരത്ന പുരസ്കാരത്തിനു യോഗ്യനാണെന്ന് കരസേനാ മേധാവി ബിപിൻ റാവത്ത്. മറ്റുള്ളവർക്ക് ഈ പുരസ്കാരം ലഭിക്കുമ്പോൾ കരിയപ്പയെ ഒഴിവാക്കുന്നതിന്റെ കാരണം മനസിലാകുന്നില്ലെന്നും റാവത്ത് പറഞ്ഞു. കുടക് ജില്ലയിലെ ഗോണിക്കുപ്പയിൽ ഇന്നലെ കരിയപ്പയുടെയും ജനറൽ കെ.എസ്. തിമ്മയ്യയുടെയും പ്രതിമകൾ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു കരസേനാ മേധാവി.
ഫീൽഡ് മാർഷൽ കെ.എം.കരിയപ്പയെ ഭാരത്രത്ന പുരസ്കാരത്തിനു നാമനിർദേശം ചെയ്യാൻ ഇതാണ് ഏറ്റവും ഉചിതമായ സമയം. മറ്റുള്ളവർക്കു പുരസ്കാരം ലഭിക്കാമെങ്കിൽ ഫീൽഡ് മാർഷൽ കെ.എം.കരിയപ്പയെ പുരസ്കാരത്തിൽനിന്ന് ഒഴിവാക്കുന്നതിൽ ഞാൻ കാരണമൊന്നും കാണുന്നില്ല- ബിപിൻ റാവത്ത് പറഞ്ഞു. കാവേരി കോളജിൽ നടന്ന ചടങ്ങിൽ അദ്ദേഹം ഫീൽഡ് മാർഷൽ കെ.എം.കരിയപ്പയ്ക്കും ജനറൽ കെ.എസ്. തിമ്മയ്യയ്ക്കും ആദരാഞ്ജലികളർപ്പിച്ചു.
ഇരുവരും നേതൃപാടവത്തിന്റെയും പ്രചോദനത്തിന്റെയും തിളങ്ങുന്ന ഉദാഹരണങ്ങളാണെന്നും ഇവരെക്കുറിച്ചു പ്രതിപാദിക്കാതെ കരസേനയുടെ വീരചരിത്രം പൂർണമാകില്ലെന്നും ബിപിൻ റാവത്ത് കൂട്ടിച്ചേർത്തു.
ഇന്ത്യൻ സൈന്യത്തിന്റെ ആദ്യ കമാൻഡർ ഇൻ ചീഫായ കെ.എം.കരിയപ്പയെ 1983ൽ പരമോന്നത സൈനിക ബഹുമതിയായ ഫീൽഡ് മാർഷൽ പദവി നൽകി ആദരിച്ചിരുന്നു. 1993ൽ 94-ാം വയസിൽ അദ്ദേഹം അന്തരിച്ചു.
ഫീൽഡ് മാർഷൽ കെ.എം.കരിയപ്പയെ ഭാരത്രത്ന പുരസ്കാരത്തിനു നാമനിർദേശം ചെയ്യാൻ ഇതാണ് ഏറ്റവും ഉചിതമായ സമയം. മറ്റുള്ളവർക്കു പുരസ്കാരം ലഭിക്കാമെങ്കിൽ ഫീൽഡ് മാർഷൽ കെ.എം.കരിയപ്പയെ പുരസ്കാരത്തിൽനിന്ന് ഒഴിവാക്കുന്നതിൽ ഞാൻ കാരണമൊന്നും കാണുന്നില്ല- ബിപിൻ റാവത്ത് പറഞ്ഞു. കാവേരി കോളജിൽ നടന്ന ചടങ്ങിൽ അദ്ദേഹം ഫീൽഡ് മാർഷൽ കെ.എം.കരിയപ്പയ്ക്കും ജനറൽ കെ.എസ്. തിമ്മയ്യയ്ക്കും ആദരാഞ്ജലികളർപ്പിച്ചു.
ഇരുവരും നേതൃപാടവത്തിന്റെയും പ്രചോദനത്തിന്റെയും തിളങ്ങുന്ന ഉദാഹരണങ്ങളാണെന്നും ഇവരെക്കുറിച്ചു പ്രതിപാദിക്കാതെ കരസേനയുടെ വീരചരിത്രം പൂർണമാകില്ലെന്നും ബിപിൻ റാവത്ത് കൂട്ടിച്ചേർത്തു.
ഇന്ത്യൻ സൈന്യത്തിന്റെ ആദ്യ കമാൻഡർ ഇൻ ചീഫായ കെ.എം.കരിയപ്പയെ 1983ൽ പരമോന്നത സൈനിക ബഹുമതിയായ ഫീൽഡ് മാർഷൽ പദവി നൽകി ആദരിച്ചിരുന്നു. 1993ൽ 94-ാം വയസിൽ അദ്ദേഹം അന്തരിച്ചു.