ബംഗളൂരു: കരകൗശല മേഖലയെ ചരക്ക്സേവന നികുതിയിൽ (ജിഎസ്ടി) നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലിക്ക് കത്തയച്ചു.
കരകൗശല ഉത്പന്നങ്ങൾക്ക് ജിഎസ്ടി ഏർപ്പെടുത്തിയത് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ലക്ഷക്കണക്കിനു പേർക്ക് ദോഷമായി ബാധിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് കത്ത്.
ജിഎസ്ടി മൂലം വില്പനയിൽ ഗണ്യമായ കുറവുണ്ടായതോടെ സംസ്ഥാനത്തെ കരകൗശല മേഖലയിലെ നിർമാണകേന്ദ്രങ്ങൾ അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും ഗ്രാമീണമേഖലകളിൽ തൊഴിലില്ലായ്മ രൂക്ഷമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ജിഎസ്ടി നിലവിൽ വരുന്നതിനു മുമ്പ് കരകൗശല ഉത്പന്നങ്ങൾക്ക് അഞ്ചു ശതമാനം മാത്രമായിരുന്നു നികുതി. ചില ഉത്പന്നങ്ങളെ നികുതിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നാൽ ജിഎസ്ടി വന്നതോടെ നികുതി 28 ശതമാനം വരെയായി.
കരകൗശല ഉത്പന്നങ്ങളെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകനും നാടക കലാകാരനുമായ പ്രസന്ന അനിശ്ചിതകാല നിരാഹാരം അനുഷ്ഠിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന് സംസ്ഥാന സർക്കാർ നേരിട്ട് കത്തയച്ചത്.
കരകൗശല ഉത്പന്നങ്ങൾക്ക് ജിഎസ്ടി ഏർപ്പെടുത്തിയത് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ലക്ഷക്കണക്കിനു പേർക്ക് ദോഷമായി ബാധിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് കത്ത്.
ജിഎസ്ടി മൂലം വില്പനയിൽ ഗണ്യമായ കുറവുണ്ടായതോടെ സംസ്ഥാനത്തെ കരകൗശല മേഖലയിലെ നിർമാണകേന്ദ്രങ്ങൾ അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും ഗ്രാമീണമേഖലകളിൽ തൊഴിലില്ലായ്മ രൂക്ഷമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ജിഎസ്ടി നിലവിൽ വരുന്നതിനു മുമ്പ് കരകൗശല ഉത്പന്നങ്ങൾക്ക് അഞ്ചു ശതമാനം മാത്രമായിരുന്നു നികുതി. ചില ഉത്പന്നങ്ങളെ നികുതിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നാൽ ജിഎസ്ടി വന്നതോടെ നികുതി 28 ശതമാനം വരെയായി.
കരകൗശല ഉത്പന്നങ്ങളെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകനും നാടക കലാകാരനുമായ പ്രസന്ന അനിശ്ചിതകാല നിരാഹാരം അനുഷ്ഠിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന് സംസ്ഥാന സർക്കാർ നേരിട്ട് കത്തയച്ചത്.