ബംഗളൂരു: നമ്മ മെട്രോ സ്റ്റേഷനുകളിലെത്തുന്ന യാത്രക്കാർക്ക് ഇനി ഷോപ്പിംഗിനും ഭക്ഷണം കഴിക്കാനും പുറത്തുപോകേണ്ടിവരില്ല.
ഭൂഗർഭസ്റ്റേഷനുകൾ ഒഴികെയുള്ള 11 മെട്രോ സ്റ്റേഷനുകളിൽ വ്യാപാരസ്ഥാപനങ്ങൾ ആരംഭിക്കുന്നതിനായി ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ അപേക്ഷകൾ ക്ഷണിച്ചു. ബേക്കറി, ലഘുഭക്ഷണശാല, റസ്റ്ററന്റ്-കം-പാർട്ടി ഹാൾ, ബ്യൂട്ടി സലൂൺ, കഫേ, ഫുഡ് കോർട്ട് തുടങ്ങിയവയ്ക്കായായി ലേലത്തിലൂടെയാണ് സ്ഥലം അനുവദിക്കുന്നത്.
യാത്രക്കാർക്ക് അവർ ആവശ്യപ്പെടുന്ന എല്ലാ കാര്യങ്ങളും മെട്രോ സ്റ്റേഷനുകളിൽ തന്നെ ലഭ്യമാക്കാനാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് ബിഎംആർസി ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ യു.എ. വസന്ത് റാവു പറഞ്ഞു.
നാല്പത് സ്റ്റേഷനുകളിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോറുകളും ആരംഭിക്കും. ലഭിക്കുന്ന അപേക്ഷകൾ സൂക്ഷ്മമായി പരിശോധിച്ച ശേഷമായിരിക്കും ലേലം നടത്തുക. മെട്രോ സ്റ്റേഷനുകളിൽ കൂടുതൽ എടിഎം കൗണ്ടറുകൾ ആരംഭിക്കാനും അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്.
ഈ കൗണ്ടറുകളിൽ മെട്രോ കാർഡ് റീചാർജ് ചെയ്യാനുള്ള സൗകര്യം ബാങ്കുകളുമായി3 ചേർന്ന് ഒരുക്കും.
ഭൂഗർഭസ്റ്റേഷനുകൾ ഒഴികെയുള്ള 11 മെട്രോ സ്റ്റേഷനുകളിൽ വ്യാപാരസ്ഥാപനങ്ങൾ ആരംഭിക്കുന്നതിനായി ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ അപേക്ഷകൾ ക്ഷണിച്ചു. ബേക്കറി, ലഘുഭക്ഷണശാല, റസ്റ്ററന്റ്-കം-പാർട്ടി ഹാൾ, ബ്യൂട്ടി സലൂൺ, കഫേ, ഫുഡ് കോർട്ട് തുടങ്ങിയവയ്ക്കായായി ലേലത്തിലൂടെയാണ് സ്ഥലം അനുവദിക്കുന്നത്.
യാത്രക്കാർക്ക് അവർ ആവശ്യപ്പെടുന്ന എല്ലാ കാര്യങ്ങളും മെട്രോ സ്റ്റേഷനുകളിൽ തന്നെ ലഭ്യമാക്കാനാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് ബിഎംആർസി ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ യു.എ. വസന്ത് റാവു പറഞ്ഞു.
നാല്പത് സ്റ്റേഷനുകളിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോറുകളും ആരംഭിക്കും. ലഭിക്കുന്ന അപേക്ഷകൾ സൂക്ഷ്മമായി പരിശോധിച്ച ശേഷമായിരിക്കും ലേലം നടത്തുക. മെട്രോ സ്റ്റേഷനുകളിൽ കൂടുതൽ എടിഎം കൗണ്ടറുകൾ ആരംഭിക്കാനും അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്.
ഈ കൗണ്ടറുകളിൽ മെട്രോ കാർഡ് റീചാർജ് ചെയ്യാനുള്ള സൗകര്യം ബാങ്കുകളുമായി3 ചേർന്ന് ഒരുക്കും.