മൈസൂരു: സംസ്ഥാനത്തിന്റെ സാംസ്കാരികതലസ്ഥാനനഗരിയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് സഹായമായി ഇനി ടൂറിസ്റ്റ് പോലീസ് എത്തും. മൈസൂരുവിലെ പോലീസ് സംവിധാനം വിലയിരുത്തിയ ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡിയാണ് ഈ നിർദേശം മുന്നോട്ടുവച്ചത്. വിനോദസഞ്ചാരികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും അവർക്ക് വേണ്ട സഹായം നല്കാനും മൈസൂരു സിറ്റി പോലീസിന്റെ കീഴിൽ പ്രത്യേക സംഘം രൂപീകരിക്കാനാണ് മന്ത്രി നിർദേശം നല്കിയത്. വിഷയം പരിശോധിക്കാൻ അദ്ദേഹം സിറ്റി പോലീസ് കമ്മീഷണർ എ.എസ്. റാവുവിനോട് ആവശ്യപ്പെട്ടു.
പ്രതിവർഷം ശരാശരി 35 ലക്ഷം സന്ദർശകരാണ് മൈസൂരു കൊട്ടാരത്തിലെത്തുന്നത്. 30 ലക്ഷത്തോളം പേർ മൃഗശാലയും സന്ദർശിക്കുന്നുണ്ട്. മറ്റൊരു പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ചാമുണ്ഡി മലയിലും ലക്ഷക്കണക്കിന് സന്ദർശകരാണെത്തുന്നത്. വിദേശവിനോദസഞ്ചാരികളടക്കമുള്ളവർ കൊള്ളയടിക്കപ്പെടുകയും വ്യാജ ടൂറിസ്റ്റ് ഗൈഡുകളാൽ വഞ്ചിക്കപ്പെടുകയും ചെയ്യുന്ന സംഭവങ്ങൾ പലയിടങ്ങളിലും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സഞ്ചാരികൾക്കായി വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രത്യേക പോലീസ് യൂണിറ്റ് സ്ഥാപിക്കുന്നതിനെക്കുറിച്ച് വളരെ നേരത്തെ തന്നെ ആലോചനകൾ നടന്നിരുന്നു.
യൂണിഫോമുകളിൽ ഏതാനും മാറ്റങ്ങളോടെയാകും വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ടൂറിസ്റ്റ് പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുക. വിനോദസഞ്ചാരികൾക്ക് പെട്ടെന്ന് തിരിച്ചറിയാനായി ടൂറിസ്റ്റ് പോലീസ് ബാഡ്ജ് യൂണിഫോമിൽ ധരിക്കും. വിനോദസഞ്ചാരികൾക്ക് എന്ത് ആവശ്യങ്ങൾക്കും ഇവരെ സമീപിക്കാനാകുമെന്നും കമ്മീഷണർ എ.എസ്. റാവു പറഞ്ഞു.
പ്രതിവർഷം ശരാശരി 35 ലക്ഷം സന്ദർശകരാണ് മൈസൂരു കൊട്ടാരത്തിലെത്തുന്നത്. 30 ലക്ഷത്തോളം പേർ മൃഗശാലയും സന്ദർശിക്കുന്നുണ്ട്. മറ്റൊരു പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ചാമുണ്ഡി മലയിലും ലക്ഷക്കണക്കിന് സന്ദർശകരാണെത്തുന്നത്. വിദേശവിനോദസഞ്ചാരികളടക്കമുള്ളവർ കൊള്ളയടിക്കപ്പെടുകയും വ്യാജ ടൂറിസ്റ്റ് ഗൈഡുകളാൽ വഞ്ചിക്കപ്പെടുകയും ചെയ്യുന്ന സംഭവങ്ങൾ പലയിടങ്ങളിലും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സഞ്ചാരികൾക്കായി വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രത്യേക പോലീസ് യൂണിറ്റ് സ്ഥാപിക്കുന്നതിനെക്കുറിച്ച് വളരെ നേരത്തെ തന്നെ ആലോചനകൾ നടന്നിരുന്നു.
യൂണിഫോമുകളിൽ ഏതാനും മാറ്റങ്ങളോടെയാകും വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ടൂറിസ്റ്റ് പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുക. വിനോദസഞ്ചാരികൾക്ക് പെട്ടെന്ന് തിരിച്ചറിയാനായി ടൂറിസ്റ്റ് പോലീസ് ബാഡ്ജ് യൂണിഫോമിൽ ധരിക്കും. വിനോദസഞ്ചാരികൾക്ക് എന്ത് ആവശ്യങ്ങൾക്കും ഇവരെ സമീപിക്കാനാകുമെന്നും കമ്മീഷണർ എ.എസ്. റാവു പറഞ്ഞു.