ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കുന്ന സാഹചര്യത്തിൽ പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കി പാർട്ടികൾ. ഗ്രാമങ്ങൾ കേന്ദ്രീകരിച്ചുള്ള ജനസമ്പർക്ക പരിപാടികളാണ് നേതാക്കൾ നടത്തുന്നത്. ഭരണകക്ഷിയായ കോൺഗ്രസ് വീടുതോറും കയറിയുള്ള പ്രചാരണം നടത്തുകയാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിർദേശപ്രകാരം 'മനെ മനഗെ കോൺഗ്രസ്' (വീടുകൾ തോറും കോൺഗ്രസ്) എന്ന പ്രചാരണപദ്ധതി വ്യാപിപ്പിക്കാനാണ് നേതാക്കൾ തീരുമാനിച്ചിരിക്കുന്നത്.
അടുത്ത മാസം വരെയാണ് കോൺഗ്രസിന്റെ ജനസമ്പർക്ക പരിപാടി. മുഖ്യപ്രതിപക്ഷമായ ബിജെപിയിൽ നിന്നും കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ ഭരണം നിലനിർത്തുന്നതിനായുള്ള കഠിന ശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം. ഇതിന്റെ ഭാഗമായി ജനക്ഷേമ പദ്ധതികളിൽ ഊന്നിയുള്ള പ്രചാരണമാണ് പാർട്ടി നടത്തുന്നത്. കാർഷിക കടങ്ങൾ എഴുതിത്തള്ളിയതും, സാധാരണക്കാർക്ക് കുറഞ്ഞ വിലയിൽ ഭക്ഷണം നല്കുന്ന ഇന്ദിര കാന്റീൻ പദ്ധതിയുമെല്ലാം സർക്കാരിന്റെ പ്രചാരണായുധങ്ങളാണ്. മെട്രോ സ്റ്റേഷനുകളിലെ ഹിന്ദി ബോർഡുകൾ നീക്കം ചെയ്തതിലൂടെ സർക്കാരിന് അനുകൂലമായ കന്നഡവികാരം രൂപപ്പെടുത്താനും സാധിച്ചിട്ടുണ്ട്. ഇതും പ്രചാരണത്തിലുണ്ടാകും.
തെരഞ്ഞെടുപ്പിനു മുന്നോടിയായി, കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ മേൽനോട്ടത്തിൽ ബൂത്തുതലം മുതലുള്ള കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചിരുന്നു. ബൂത്ത് തലം മുതൽ പ്രചാരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാണ് പാർട്ടി തീരുമാനം. ഡിസംബർ 15 മുതൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ജില്ലകൾ തോറും പര്യടനം നടത്തും. ഈ തെരഞ്ഞെടുപ്പോടെ സജീവരാഷ്ട്രീയം വിടുമെന്ന് സിദ്ധരാമയ്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അതേസമയം, ദളിത് വിഭാഗത്തെ കൂടെനിർത്താനുള്ള പരിശ്രമത്തിലാണ് ബിജെപി. സിദ്ധരാമയ്യ സർക്കാരിന്റെ വീഴ്ചകൾ എണ്ണിപ്പറഞ്ഞാണ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി നേതാക്കൾ ഗ്രാമങ്ങളിലെ വീടുകൾ കയറി പ്രചാരണം നടത്തുന്നത്. കേന്ദ്രസർക്കാരിന്റെ ക്ഷേമപദ്ധതികൾ ജനങ്ങളിലേക്കെത്തിക്കാൻ കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിൽ വൻ റാലികൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ജില്ലാ, താലൂക്ക് തലങ്ങളിൽ നടക്കുന്ന റാലികൾക്ക് ബിജെപി എംപിമാർ മേൽനോട്ടം വഹിക്കും. ജനതാദൾ-എസിന്റെ പ്രചാരണപരിപാടികൾ നവംബർ ഒന്നിന് കന്നഡ രാജ്യോത്സവദിനത്തിൽ ആരംഭിക്കും. മുൻ മുഖ്യമന്ത്രി കൂടിയായ എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിൽ വീടുകൾ കയറിയുള്ള പ്രചാരണമാണ് ജെഡി-എസും പദ്ധതിയിടുന്നത്.
അടുത്ത മാസം വരെയാണ് കോൺഗ്രസിന്റെ ജനസമ്പർക്ക പരിപാടി. മുഖ്യപ്രതിപക്ഷമായ ബിജെപിയിൽ നിന്നും കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ ഭരണം നിലനിർത്തുന്നതിനായുള്ള കഠിന ശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം. ഇതിന്റെ ഭാഗമായി ജനക്ഷേമ പദ്ധതികളിൽ ഊന്നിയുള്ള പ്രചാരണമാണ് പാർട്ടി നടത്തുന്നത്. കാർഷിക കടങ്ങൾ എഴുതിത്തള്ളിയതും, സാധാരണക്കാർക്ക് കുറഞ്ഞ വിലയിൽ ഭക്ഷണം നല്കുന്ന ഇന്ദിര കാന്റീൻ പദ്ധതിയുമെല്ലാം സർക്കാരിന്റെ പ്രചാരണായുധങ്ങളാണ്. മെട്രോ സ്റ്റേഷനുകളിലെ ഹിന്ദി ബോർഡുകൾ നീക്കം ചെയ്തതിലൂടെ സർക്കാരിന് അനുകൂലമായ കന്നഡവികാരം രൂപപ്പെടുത്താനും സാധിച്ചിട്ടുണ്ട്. ഇതും പ്രചാരണത്തിലുണ്ടാകും.
തെരഞ്ഞെടുപ്പിനു മുന്നോടിയായി, കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ മേൽനോട്ടത്തിൽ ബൂത്തുതലം മുതലുള്ള കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചിരുന്നു. ബൂത്ത് തലം മുതൽ പ്രചാരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാണ് പാർട്ടി തീരുമാനം. ഡിസംബർ 15 മുതൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ജില്ലകൾ തോറും പര്യടനം നടത്തും. ഈ തെരഞ്ഞെടുപ്പോടെ സജീവരാഷ്ട്രീയം വിടുമെന്ന് സിദ്ധരാമയ്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അതേസമയം, ദളിത് വിഭാഗത്തെ കൂടെനിർത്താനുള്ള പരിശ്രമത്തിലാണ് ബിജെപി. സിദ്ധരാമയ്യ സർക്കാരിന്റെ വീഴ്ചകൾ എണ്ണിപ്പറഞ്ഞാണ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി നേതാക്കൾ ഗ്രാമങ്ങളിലെ വീടുകൾ കയറി പ്രചാരണം നടത്തുന്നത്. കേന്ദ്രസർക്കാരിന്റെ ക്ഷേമപദ്ധതികൾ ജനങ്ങളിലേക്കെത്തിക്കാൻ കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിൽ വൻ റാലികൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ജില്ലാ, താലൂക്ക് തലങ്ങളിൽ നടക്കുന്ന റാലികൾക്ക് ബിജെപി എംപിമാർ മേൽനോട്ടം വഹിക്കും. ജനതാദൾ-എസിന്റെ പ്രചാരണപരിപാടികൾ നവംബർ ഒന്നിന് കന്നഡ രാജ്യോത്സവദിനത്തിൽ ആരംഭിക്കും. മുൻ മുഖ്യമന്ത്രി കൂടിയായ എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിൽ വീടുകൾ കയറിയുള്ള പ്രചാരണമാണ് ജെഡി-എസും പദ്ധതിയിടുന്നത്.