ബംഗളൂരു: മലയാളി വിദ്യാർഥി ശരത്തിന്റെ കൊലപാതക കേസിൽ പോലീസ് പുറത്തുവിട്ടത് മനഃസാക്ഷിയെ മരവിപ്പിക്കുന്ന കഥ. പിടിയിലായ വിശാലിനെയും കൂട്ടുപ്രതികളെയും ചോദ്യംചെയ്യവേയാണ് നടുക്കുന്ന ക്രൂരകൃത്യത്തിന്റെ ചുരുൾ ഓരോന്നായി അഴിഞ്ഞത്.
ബംഗളൂരു ആചാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിംഗിൽ രണ്ടാംവർഷ ഓട്ടോമൊബൈൽ എൻജിനിയറിംഗ് വിദ്യാർഥിയായ ശരത്തിനെ ഈമാസം 12നാണ് കാണാതായത്. സുഹൃത്ത് പുതുതായി വാങ്ങിയ ആഡംബര ബൈക്ക് കാണാനായി പോകുന്നുവെന്ന് പറഞ്ഞ് 12ന് വൈകുന്നേരം വീട്ടിൽനിന്നിറങ്ങിയ ശരത്തിനെ പിന്നീട് കാണാതാവുകയായിരുന്നു. തന്റെ പുതിയ എൻഫീൽഡ് ക്ലാസിക് ബൈക്കിൽ കൂട്ടുകാർക്കൊപ്പം ലഡാക്കിൽ പോയതാകാമെന്നാണ് അന്ന് പോലീസ് സംശയം പ്രകടിപ്പിച്ചത്. പിറ്റേന്ന് രാത്രി പത്തോടെ സഹോദരിയുടെ മൊബൈൽനമ്പറിലേക്ക് ശരത്ത് അയച്ച വാട്സ്ആപ്പ് സന്ദേശം എത്തി. തന്നെ തട്ടിക്കൊണ്ടുപോയിരിക്കുകയാണെന്നും 50 ലക്ഷം രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെടുന്നതെന്നും അത് ഉടൻ നൽകി മോചിപ്പിക്കണമെന്നും വിവരം പോലീസിൽ അറിയിക്കരുതെന്നും സന്ദേശത്തിലുണ്ടായിരുന്നു. തുടർന്ന് ശരത്തിന്റെ മാതാപിതാക്കൾ ജ്ഞാനഭാരതി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
മാതാപിതാക്കൾ പരാതി നല്കിയെന്ന് അറിഞ്ഞതോടെ ശരത്തിനെ കൊലപ്പെടുത്താൻ അക്രമികൾ തീരുമാനിക്കുകയായിരുന്നു. മാരുതി സ്വിഫ്റ്റ് കാറിൽ ശരത്തിനെ അവർ റാമോഹള്ളി തടാകക്കരയിലേക്ക് കൊണ്ടുപോയി.
കാറിൽ കത്തിയും കയറുമുണ്ടായിരുന്നെങ്കിലും ശരത്തിനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്താൻ തീരുമാനിച്ചു. പുലർച്ചെ ഒന്നിന് റാമോഹള്ളിയിലെത്തിയപ്പോഴേക്കും ശരത്ത് മരിച്ചിരുന്നു. കാറിന്റെ ഹെഡ്ലാന്പിന്റെ വെളിച്ചത്തിൽ അവർ ശരത്തിന്റെ മൃതദേഹത്തിൽ വലിയ കല്ല് കെട്ടി. തുടർന്ന് തടാകത്തിൽ താഴ്ത്തി.
പതിനാലിന് വീണ്ടും തടാകക്കരയിലെത്തിയ പ്രതികൾ മൃതദേഹം വെള്ളത്തിനുമുകളിൽ പൊങ്ങിക്കിടക്കുന്നത് കണ്ടു. ഇതേത്തുടർന്ന് വീണ്ടും കൂടുതൽ കല്ലുകൾ വച്ചുകെട്ടി അവർ വീണ്ടും മൃതദേഹം താഴ്ത്തി. പിന്നീട് 16നും 18നും സംഘം തടാകത്തിലെത്തി. ഒടുവിൽ 20ന് വീണ്ടുമെത്തിയപ്പോൾ അഴുകിയ മൃതദേഹം വീണ്ടും പൊങ്ങിയനിലയിലായിരുന്നു. ഇതേത്തുടർന്ന് മൃതദേഹം അവർ വെള്ളത്തിൽനിന്നെടുത്തു ചാക്കിൽ കെട്ടി കാറിന്റെ ഡിക്കിയിലിട്ട് വെസ്റ്റ് ബംഗളൂരുവിലേക്ക് കൊണ്ടുപോയി. റാമോഹള്ളി തടാകത്തിൽനിന്ന് അഞ്ചു കിലോമീറ്റർ അകലെയുള്ള മഞ്ചനബെല്ലെ അണക്കെട്ടിനു സമീപത്തുള്ള ഒരു ക്വാറിയിലെത്തിയ സംഘം അവിടെ ഒരു കുഴിയെടുത്ത് മൃതദേഹം മറവ് ചെയ്തു.
പ്രതികളുടെ പിന്നാലെ പോലീസ്
ബംഗളൂരു: ശരത്തിന്റെ മാതാപിതാക്കൾ പരാതി നല്കിയതിനു പിന്നാലെ പ്രതികൾക്കായുള്ള അന്വേഷണത്തിലായിരുന്നു പോലീസ്. ശരത്തിനെ ബലമായി തട്ടിക്കൊണ്ടുപോയതിന്റെ ലക്ഷണങ്ങൾ ലഭിക്കാത്ത സാഹചര്യത്തിൽ ശരത്തിനെയും കുടുംബത്തെയും നന്നായി പരിചയമുള്ള ആരോ ആകും കുറ്റകൃത്യത്തിനു പിന്നിലെന്ന് പോലീസ് അനുമാനിച്ചു. തുടർന്ന് ശരത്തിന്റെ അയൽവാസികൾ, സഹപാഠികൾ, സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരെ പോലീസ് ചോദ്യംചെയ്തെങ്കിലും തുന്പ് ലഭിച്ചില്ല.
എന്നാൽ, ശരത്തിന്റെ അയൽവാസിയും സുഹൃത്തുമായ വിശാൽ എന്നും ആ വീട്ടിൽ എത്തുകയും അന്വേഷണത്തെക്കുറിച്ച് ആരായുകയും ചെയ്തിരുന്നു. ഇതിൽ സംശയം തോന്നിയ പോലീസ് വിശാലിന്റെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിച്ചു. ക്രൈംബ്രാഞ്ച് സംഘം വിശാലിനെ ചോദ്യംചെയ്യാൻ കസ്റ്റഡിയിലെടുത്തപ്പോൾ അയാൾ കുടുംബസുഹൃത്താണെന്നും ഒരിക്കലും തന്റെ മകനെ ദ്രോഹിക്കില്ലെന്നുമാണ് ശരത്തിന്റെ പിതാവ് പറഞ്ഞത്.
എന്നാൽ വിശാലിന്റെ ഫോൺ കോളുകൾ പരിശോധിച്ച പോലീസ് ശരത്തിന് വന്ന അവസാന കോൾ അയാളുടേതാണെന്ന് കണ്ടെത്തി. ശരത്തിനെ കാണാതായതിനുശേഷം വിശാലും ഏതാനും സുഹൃത്തുക്കളും നിരവധി തവണ റാമോഹള്ളി തടാകത്തിലെത്തിയെന്നുകൂടി കണ്ടെത്തിയതോടെ പോലീസ് കുരുക്ക് മുറുക്കി. വീണ്ടും വിശാലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോൾ അയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. ഇയാളുടെ കൂട്ടുപ്രതികളും പിന്നീട് പിടിയിലായി. പ്രതികളെ അജ്ജനക്കട്ടെയിലുള്ള ക്വാറിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി മൃതദേഹം കുഴിച്ചിട്ട സ്ഥലം കണ്ടെത്തി. കുഴിയിൽനിന്ന് മൃതദേഹം പുറത്തെടുത്ത് സ്ഥലത്തുവച്ചുതന്നെ പോസ്റ്റ്മോർട്ടം നടത്തിയശേഷം ബന്ധുക്കൾക്കു വിട്ടുനല്കുകയായിരുന്നു.
കൂട്ടുകാരന്റെ കൊലച്ചതി
ബംഗളൂരു: കുറ്റകൃത്യത്തിനു പിന്നിലെ സൂത്രധാരൻ എച്ച്.പി. വിശാൽ ശരത്തിന്റെ കുടുംബവുമായി നല്ല അടുപ്പത്തിലായിരുന്നു. ആർടിഒ ഏജന്റായിരുന്ന വിശാലിന് ഏതുസമയവും ശരത്തിന്റെ വീട്ടിൽ ചെല്ലാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. അയാൾ ഇങ്ങനെയൊരു ചതി ചെയ്യുമെന്ന് ശരത്തിന്റെ മാതാപിതാക്കൾ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. സുഹൃത്തിന്റെ സൂപ്പർ ബൈക്ക് കാട്ടിത്തരാമെന്നു പറഞ്ഞാണ് വിശാൽ തന്റെ ഉറ്റസുഹൃത്തിനെ അപ്പാർട്ട്മെന്റിലേക്ക് വിളിച്ചത്. ശരത്തിനെ കാണാതായതോടെ മാതാപിതാക്കൾ ആദ്യം വിളിച്ചതും വിശാലിനെയായിരുന്നു. കൂട്ടുകാരനെ കൂട്ടുപ്രതികൾക്ക് കൈമാറിയശേഷം ഒന്നുമറിയാത്തതുപോലെ തിരികെയെത്തിയ വിശാൽ ശരത്തിന്റെ മാതാപിതാക്കൾക്കൊപ്പം അന്വേഷണത്തിൽ പങ്കുചേർന്നു. ശരത്തിന്റെ മാതാപിതാക്കൾ പരാതി നല്കിയെന്ന് അറിഞ്ഞയുടൻ കൂട്ടുപ്രതികളെ വിളിച്ച വിശാൽ പദ്ധതി നടപ്പാകില്ലെന്നും ശരത്തിനെ കൊന്നുകളയാനും അവരോടു പറഞ്ഞു. ശരത്തിനെ കൊലപ്പെടുത്തി വെള്ളത്തിൽ താഴ്ത്തിയശേഷം യാതൊരു ഭാവവ്യത്യാസവും പ്രകടിപ്പിക്കാതെ തിരികെയെത്തിയ വിശാൽ എല്ലാ ദിവസവും സുഹൃത്തിന്റെ വീട്ടിലെത്തിയിരുന്നു.
ഒടുവിൽ കൂടെനടന്ന ഉറ്റചങ്ങാതി തന്നെയാണ് അവന്റെ അന്തകനായതെന്ന് തെളിഞ്ഞപ്പോൾ അത് ഉൾക്കൊള്ളാൻ ശരത്തിന്റെ മാതാപിതാക്കൾക്കായില്ല.
ബംഗളൂരു ആചാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിംഗിൽ രണ്ടാംവർഷ ഓട്ടോമൊബൈൽ എൻജിനിയറിംഗ് വിദ്യാർഥിയായ ശരത്തിനെ ഈമാസം 12നാണ് കാണാതായത്. സുഹൃത്ത് പുതുതായി വാങ്ങിയ ആഡംബര ബൈക്ക് കാണാനായി പോകുന്നുവെന്ന് പറഞ്ഞ് 12ന് വൈകുന്നേരം വീട്ടിൽനിന്നിറങ്ങിയ ശരത്തിനെ പിന്നീട് കാണാതാവുകയായിരുന്നു. തന്റെ പുതിയ എൻഫീൽഡ് ക്ലാസിക് ബൈക്കിൽ കൂട്ടുകാർക്കൊപ്പം ലഡാക്കിൽ പോയതാകാമെന്നാണ് അന്ന് പോലീസ് സംശയം പ്രകടിപ്പിച്ചത്. പിറ്റേന്ന് രാത്രി പത്തോടെ സഹോദരിയുടെ മൊബൈൽനമ്പറിലേക്ക് ശരത്ത് അയച്ച വാട്സ്ആപ്പ് സന്ദേശം എത്തി. തന്നെ തട്ടിക്കൊണ്ടുപോയിരിക്കുകയാണെന്നും 50 ലക്ഷം രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെടുന്നതെന്നും അത് ഉടൻ നൽകി മോചിപ്പിക്കണമെന്നും വിവരം പോലീസിൽ അറിയിക്കരുതെന്നും സന്ദേശത്തിലുണ്ടായിരുന്നു. തുടർന്ന് ശരത്തിന്റെ മാതാപിതാക്കൾ ജ്ഞാനഭാരതി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
മാതാപിതാക്കൾ പരാതി നല്കിയെന്ന് അറിഞ്ഞതോടെ ശരത്തിനെ കൊലപ്പെടുത്താൻ അക്രമികൾ തീരുമാനിക്കുകയായിരുന്നു. മാരുതി സ്വിഫ്റ്റ് കാറിൽ ശരത്തിനെ അവർ റാമോഹള്ളി തടാകക്കരയിലേക്ക് കൊണ്ടുപോയി.
കാറിൽ കത്തിയും കയറുമുണ്ടായിരുന്നെങ്കിലും ശരത്തിനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്താൻ തീരുമാനിച്ചു. പുലർച്ചെ ഒന്നിന് റാമോഹള്ളിയിലെത്തിയപ്പോഴേക്കും ശരത്ത് മരിച്ചിരുന്നു. കാറിന്റെ ഹെഡ്ലാന്പിന്റെ വെളിച്ചത്തിൽ അവർ ശരത്തിന്റെ മൃതദേഹത്തിൽ വലിയ കല്ല് കെട്ടി. തുടർന്ന് തടാകത്തിൽ താഴ്ത്തി.
പതിനാലിന് വീണ്ടും തടാകക്കരയിലെത്തിയ പ്രതികൾ മൃതദേഹം വെള്ളത്തിനുമുകളിൽ പൊങ്ങിക്കിടക്കുന്നത് കണ്ടു. ഇതേത്തുടർന്ന് വീണ്ടും കൂടുതൽ കല്ലുകൾ വച്ചുകെട്ടി അവർ വീണ്ടും മൃതദേഹം താഴ്ത്തി. പിന്നീട് 16നും 18നും സംഘം തടാകത്തിലെത്തി. ഒടുവിൽ 20ന് വീണ്ടുമെത്തിയപ്പോൾ അഴുകിയ മൃതദേഹം വീണ്ടും പൊങ്ങിയനിലയിലായിരുന്നു. ഇതേത്തുടർന്ന് മൃതദേഹം അവർ വെള്ളത്തിൽനിന്നെടുത്തു ചാക്കിൽ കെട്ടി കാറിന്റെ ഡിക്കിയിലിട്ട് വെസ്റ്റ് ബംഗളൂരുവിലേക്ക് കൊണ്ടുപോയി. റാമോഹള്ളി തടാകത്തിൽനിന്ന് അഞ്ചു കിലോമീറ്റർ അകലെയുള്ള മഞ്ചനബെല്ലെ അണക്കെട്ടിനു സമീപത്തുള്ള ഒരു ക്വാറിയിലെത്തിയ സംഘം അവിടെ ഒരു കുഴിയെടുത്ത് മൃതദേഹം മറവ് ചെയ്തു.
പ്രതികളുടെ പിന്നാലെ പോലീസ്
ബംഗളൂരു: ശരത്തിന്റെ മാതാപിതാക്കൾ പരാതി നല്കിയതിനു പിന്നാലെ പ്രതികൾക്കായുള്ള അന്വേഷണത്തിലായിരുന്നു പോലീസ്. ശരത്തിനെ ബലമായി തട്ടിക്കൊണ്ടുപോയതിന്റെ ലക്ഷണങ്ങൾ ലഭിക്കാത്ത സാഹചര്യത്തിൽ ശരത്തിനെയും കുടുംബത്തെയും നന്നായി പരിചയമുള്ള ആരോ ആകും കുറ്റകൃത്യത്തിനു പിന്നിലെന്ന് പോലീസ് അനുമാനിച്ചു. തുടർന്ന് ശരത്തിന്റെ അയൽവാസികൾ, സഹപാഠികൾ, സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരെ പോലീസ് ചോദ്യംചെയ്തെങ്കിലും തുന്പ് ലഭിച്ചില്ല.
എന്നാൽ, ശരത്തിന്റെ അയൽവാസിയും സുഹൃത്തുമായ വിശാൽ എന്നും ആ വീട്ടിൽ എത്തുകയും അന്വേഷണത്തെക്കുറിച്ച് ആരായുകയും ചെയ്തിരുന്നു. ഇതിൽ സംശയം തോന്നിയ പോലീസ് വിശാലിന്റെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിച്ചു. ക്രൈംബ്രാഞ്ച് സംഘം വിശാലിനെ ചോദ്യംചെയ്യാൻ കസ്റ്റഡിയിലെടുത്തപ്പോൾ അയാൾ കുടുംബസുഹൃത്താണെന്നും ഒരിക്കലും തന്റെ മകനെ ദ്രോഹിക്കില്ലെന്നുമാണ് ശരത്തിന്റെ പിതാവ് പറഞ്ഞത്.
എന്നാൽ വിശാലിന്റെ ഫോൺ കോളുകൾ പരിശോധിച്ച പോലീസ് ശരത്തിന് വന്ന അവസാന കോൾ അയാളുടേതാണെന്ന് കണ്ടെത്തി. ശരത്തിനെ കാണാതായതിനുശേഷം വിശാലും ഏതാനും സുഹൃത്തുക്കളും നിരവധി തവണ റാമോഹള്ളി തടാകത്തിലെത്തിയെന്നുകൂടി കണ്ടെത്തിയതോടെ പോലീസ് കുരുക്ക് മുറുക്കി. വീണ്ടും വിശാലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോൾ അയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. ഇയാളുടെ കൂട്ടുപ്രതികളും പിന്നീട് പിടിയിലായി. പ്രതികളെ അജ്ജനക്കട്ടെയിലുള്ള ക്വാറിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി മൃതദേഹം കുഴിച്ചിട്ട സ്ഥലം കണ്ടെത്തി. കുഴിയിൽനിന്ന് മൃതദേഹം പുറത്തെടുത്ത് സ്ഥലത്തുവച്ചുതന്നെ പോസ്റ്റ്മോർട്ടം നടത്തിയശേഷം ബന്ധുക്കൾക്കു വിട്ടുനല്കുകയായിരുന്നു.
കൂട്ടുകാരന്റെ കൊലച്ചതി
ബംഗളൂരു: കുറ്റകൃത്യത്തിനു പിന്നിലെ സൂത്രധാരൻ എച്ച്.പി. വിശാൽ ശരത്തിന്റെ കുടുംബവുമായി നല്ല അടുപ്പത്തിലായിരുന്നു. ആർടിഒ ഏജന്റായിരുന്ന വിശാലിന് ഏതുസമയവും ശരത്തിന്റെ വീട്ടിൽ ചെല്ലാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. അയാൾ ഇങ്ങനെയൊരു ചതി ചെയ്യുമെന്ന് ശരത്തിന്റെ മാതാപിതാക്കൾ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. സുഹൃത്തിന്റെ സൂപ്പർ ബൈക്ക് കാട്ടിത്തരാമെന്നു പറഞ്ഞാണ് വിശാൽ തന്റെ ഉറ്റസുഹൃത്തിനെ അപ്പാർട്ട്മെന്റിലേക്ക് വിളിച്ചത്. ശരത്തിനെ കാണാതായതോടെ മാതാപിതാക്കൾ ആദ്യം വിളിച്ചതും വിശാലിനെയായിരുന്നു. കൂട്ടുകാരനെ കൂട്ടുപ്രതികൾക്ക് കൈമാറിയശേഷം ഒന്നുമറിയാത്തതുപോലെ തിരികെയെത്തിയ വിശാൽ ശരത്തിന്റെ മാതാപിതാക്കൾക്കൊപ്പം അന്വേഷണത്തിൽ പങ്കുചേർന്നു. ശരത്തിന്റെ മാതാപിതാക്കൾ പരാതി നല്കിയെന്ന് അറിഞ്ഞയുടൻ കൂട്ടുപ്രതികളെ വിളിച്ച വിശാൽ പദ്ധതി നടപ്പാകില്ലെന്നും ശരത്തിനെ കൊന്നുകളയാനും അവരോടു പറഞ്ഞു. ശരത്തിനെ കൊലപ്പെടുത്തി വെള്ളത്തിൽ താഴ്ത്തിയശേഷം യാതൊരു ഭാവവ്യത്യാസവും പ്രകടിപ്പിക്കാതെ തിരികെയെത്തിയ വിശാൽ എല്ലാ ദിവസവും സുഹൃത്തിന്റെ വീട്ടിലെത്തിയിരുന്നു.
ഒടുവിൽ കൂടെനടന്ന ഉറ്റചങ്ങാതി തന്നെയാണ് അവന്റെ അന്തകനായതെന്ന് തെളിഞ്ഞപ്പോൾ അത് ഉൾക്കൊള്ളാൻ ശരത്തിന്റെ മാതാപിതാക്കൾക്കായില്ല.