ബംഗളൂരു: മാധ്യമ പ്രവർത്തകയായിരുന്ന ഗൗരി ലങ്കേഷിന്റെ വധത്തിൽ പ്രതിഷേധിച്ച് ബംഗളൂരുവിൽ ഇന്നലെ വൻ പ്രതിഷേധ പ്രകടനം നടന്നു. സാമൂഹ്യപ്രവർത്തകരും മാധ്യമപ്രവർത്തകരും എഴുത്തുകാരും വിദ്യാർഥികളും കലാപ്രവർത്തകരും അടക്കം വൻ ജനാവലി പങ്കെടുത്തു. ബംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് ആരംഭിച്ച ജാഥ സെൻട്രൽ കോളജ് ഗ്രൗണ്ടിൽ സമ്മേളിച്ചു.
പരിസ്ഥിതി പ്രവർത്തക മേധ പട്കർ, സിപിഎം നേതാവ് സീതാറാം യെച്ചൂരി, സ്വാതന്ത്ര്യ സമരസേനാനി ദൊരൈസ്വാമി, നഗതിഹള്ളി ചന്ദ്രശേഖർ തുടങ്ങിയവർ പങ്കെടുത്തു.
അതേസമയം, പ്രതിഷേധ പ്രകടനം കോൺഗ്രസ് സ്പോൺസർ ചെയ്ത പരിപാടിയാണെന്നും സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണിതെന്നും കർണാടക മുൻ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ആർ. അശോക് ആക്ഷേപിച്ചു.
സെപ്റ്റംബർ അഞ്ചിനാണ് ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചത്. സംഭവത്തിനുപിന്നാലെ ഗിരീഷ് കർണാട്ട്, കെ.എസ്. ഭഗവാൻ അടക്കമുള്ള 18 പ്രമുഖ എഴുത്തുകാർക്ക് കർണാടക സർക്കാർ സുരക്ഷ ഏർപ്പെടുത്തി. കൽബുർഗി വധത്തിന്റെ രണ്ടാം വാർഷിക ദിനത്തിന്റെ തൊട്ടു പിന്നാലെ ഗൗരിയുടെ വധവും നടന്ന സാഹചര്യത്തിൽ പ്രമുഖ എഴുത്തുകാരുടെ ജീവന് ഭീഷണി ഉണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിനെത്തുടർന്നായിരുന്നിത്.
പരിസ്ഥിതി പ്രവർത്തക മേധ പട്കർ, സിപിഎം നേതാവ് സീതാറാം യെച്ചൂരി, സ്വാതന്ത്ര്യ സമരസേനാനി ദൊരൈസ്വാമി, നഗതിഹള്ളി ചന്ദ്രശേഖർ തുടങ്ങിയവർ പങ്കെടുത്തു.
അതേസമയം, പ്രതിഷേധ പ്രകടനം കോൺഗ്രസ് സ്പോൺസർ ചെയ്ത പരിപാടിയാണെന്നും സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണിതെന്നും കർണാടക മുൻ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ആർ. അശോക് ആക്ഷേപിച്ചു.
സെപ്റ്റംബർ അഞ്ചിനാണ് ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചത്. സംഭവത്തിനുപിന്നാലെ ഗിരീഷ് കർണാട്ട്, കെ.എസ്. ഭഗവാൻ അടക്കമുള്ള 18 പ്രമുഖ എഴുത്തുകാർക്ക് കർണാടക സർക്കാർ സുരക്ഷ ഏർപ്പെടുത്തി. കൽബുർഗി വധത്തിന്റെ രണ്ടാം വാർഷിക ദിനത്തിന്റെ തൊട്ടു പിന്നാലെ ഗൗരിയുടെ വധവും നടന്ന സാഹചര്യത്തിൽ പ്രമുഖ എഴുത്തുകാരുടെ ജീവന് ഭീഷണി ഉണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിനെത്തുടർന്നായിരുന്നിത്.