ബംഗളൂരു: കർണാടകയിൽ അംഗീകാരമുള്ള കോളജുകളുടെ ലിസ്റ്റ് ഒൗദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ ഇന്ത്യൻ നഴ്സിംഗ് കൗണ്സിലിന്(ഐഎൻസി) കർണാടക ഹൈക്കോടതി ഡിവിഷൻബെഞ്ച് അനുമതി നൽകി. ചീഫ് ജസ്റ്റീസ് സുബ്രോ കമാൽ മുഖർജി, ജസ്റ്റിസ് പി.എസ്.ദിനേഷ്കുമാർ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ചാണ് ഇടക്കാല ഉത്തരവിലൂടെ സിംഗിൾബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്തത്.
നഴ്സിംഗ് കോളജുകൾക്ക് അംഗീകാരം നൽകാൻ ഐഎൻസിക്ക് അധികാരമില്ലെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ജൂലൈ 24ന് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്ത് ഏതാനും നഴ്സിംഗ് കോളജ് മാനേജ്മെന്റുകൾ സമർപ്പിച്ച അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. അംഗീകാരമുള്ള നഴ്സിംഗ് കോളജുകളുടെ ലിസ്റ്റ് കർണാടക നഴ്സിംഗ് കൗൺസിലിനും പ്രസിദ്ധീകരിക്കാമെന്നും കോടതി വ്യക്തമാക്കി.
എന്നാൽ, നഴ്സിംഗ് കോളജുകൾക്ക് അംഗീകാരം നൽകാൻ ഐഎൻസിക്ക് അധികാരമില്ലെന്നും നഴ്സിംഗ് കോളജുകളിലെ നിലവാരവും സിലബസും നിർദേശിക്കാൻ മാത്രമാണ് ഐഎൻസിക്ക് അധികാരമുള്ളുവെന്നുമുള്ള സിംഗിൾബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. 30 കോളജ് മാനേജ്മെന്റുകളാണ് മേൽക്കോടതിയെ സമീപിച്ചത്.
നഴ്സിംഗ് കോളജുകളെ നിയന്ത്രിക്കാൻ ഐഎൻസിക്ക് അധികാരമുണ്ടെന്നും ജൂലൈ 24ലെ സിംഗിൾബെഞ്ച് ഉത്തരവ് മൂലം അംഗീകൃത നഴ്സിംഗ് കോളജുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കാനുള്ള തങ്ങളുടെ അധികാരം ഇല്ലാതായിരിക്കുകയാണെന്നും ഐഎൻസിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ, അംഗീകാരമുള്ള നഴ്സിംഗ് കോളജുകളുടെ ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ അനുവദിക്കണമെന്ന ഐഎൻസിയുടെ ആവശ്യത്തെ കർണാടക സ്റ്റേറ്റ് അസോസിയേഷൻ ഓഫ് ദ മാനേജ്മെന്റ് ഓഫ് നഴ്സിംഗ് ആൻഡ് ഹെൽത്ത് സയൻസ് ഇൻസ്റ്റിറ്റ്യൂഷൻ കോടതിയിൽ എതിർത്തു.
ജൂലൈ 24ലെ ഉത്തരവ് വരുന്നതിനു മുമ്പ് 18 കോളജുകളുടെ പേരുകൾ മാത്രമേ ഐഎൻസി ലിസ്റ്റിലുള്ളൂവെന്നും ഐഎൻസിയുടെ ആവശ്യം അംഗീകരിച്ചാൽ തങ്ങളുടെ 250 കോളജുകളുടെ പേരുകൾ ലിസ്റ്റിലുണ്ടാകില്ലെന്നും അതിനാൽത്തന്നെ ഇവിടങ്ങളിൽ പഠിക്കാൻ ഒരു വിദ്യാർഥിയെയും ലഭിക്കില്ലെന്നും സംഘടന വാദിച്ചു. എന്നാൽ, കോടതി ഈ വാദം അംഗീകരിച്ചില്ല.
നഴ്സിംഗ് കോളജുകൾക്ക് അംഗീകാരം നൽകാനുള്ള അനുമതി സംസ്ഥാനസർക്കാരിനും സംസ്ഥാന നഴ്സിംഗ് കൗൺസിലിനും രാജീവ്ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിനുമാണെന്നു ചൂണ്ടിക്കാട്ടി 2016 ഡിസംബർ 14ന് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവാണ് ഐഎൻസിയുടെ അധികാരം സംബന്ധിച്ച തർക്കത്തിലേക്ക് നയിച്ചത്. 2005ലെ ഒരു കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാരിന്റെ ഉത്തരവ്.
നഴ്സിംഗ് കോളജുകൾക്ക് അംഗീകാരം നൽകാൻ ഐഎൻസിക്ക് അധികാരമില്ലെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ജൂലൈ 24ന് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്ത് ഏതാനും നഴ്സിംഗ് കോളജ് മാനേജ്മെന്റുകൾ സമർപ്പിച്ച അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. അംഗീകാരമുള്ള നഴ്സിംഗ് കോളജുകളുടെ ലിസ്റ്റ് കർണാടക നഴ്സിംഗ് കൗൺസിലിനും പ്രസിദ്ധീകരിക്കാമെന്നും കോടതി വ്യക്തമാക്കി.
എന്നാൽ, നഴ്സിംഗ് കോളജുകൾക്ക് അംഗീകാരം നൽകാൻ ഐഎൻസിക്ക് അധികാരമില്ലെന്നും നഴ്സിംഗ് കോളജുകളിലെ നിലവാരവും സിലബസും നിർദേശിക്കാൻ മാത്രമാണ് ഐഎൻസിക്ക് അധികാരമുള്ളുവെന്നുമുള്ള സിംഗിൾബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. 30 കോളജ് മാനേജ്മെന്റുകളാണ് മേൽക്കോടതിയെ സമീപിച്ചത്.
നഴ്സിംഗ് കോളജുകളെ നിയന്ത്രിക്കാൻ ഐഎൻസിക്ക് അധികാരമുണ്ടെന്നും ജൂലൈ 24ലെ സിംഗിൾബെഞ്ച് ഉത്തരവ് മൂലം അംഗീകൃത നഴ്സിംഗ് കോളജുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കാനുള്ള തങ്ങളുടെ അധികാരം ഇല്ലാതായിരിക്കുകയാണെന്നും ഐഎൻസിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ, അംഗീകാരമുള്ള നഴ്സിംഗ് കോളജുകളുടെ ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ അനുവദിക്കണമെന്ന ഐഎൻസിയുടെ ആവശ്യത്തെ കർണാടക സ്റ്റേറ്റ് അസോസിയേഷൻ ഓഫ് ദ മാനേജ്മെന്റ് ഓഫ് നഴ്സിംഗ് ആൻഡ് ഹെൽത്ത് സയൻസ് ഇൻസ്റ്റിറ്റ്യൂഷൻ കോടതിയിൽ എതിർത്തു.
ജൂലൈ 24ലെ ഉത്തരവ് വരുന്നതിനു മുമ്പ് 18 കോളജുകളുടെ പേരുകൾ മാത്രമേ ഐഎൻസി ലിസ്റ്റിലുള്ളൂവെന്നും ഐഎൻസിയുടെ ആവശ്യം അംഗീകരിച്ചാൽ തങ്ങളുടെ 250 കോളജുകളുടെ പേരുകൾ ലിസ്റ്റിലുണ്ടാകില്ലെന്നും അതിനാൽത്തന്നെ ഇവിടങ്ങളിൽ പഠിക്കാൻ ഒരു വിദ്യാർഥിയെയും ലഭിക്കില്ലെന്നും സംഘടന വാദിച്ചു. എന്നാൽ, കോടതി ഈ വാദം അംഗീകരിച്ചില്ല.
നഴ്സിംഗ് കോളജുകൾക്ക് അംഗീകാരം നൽകാനുള്ള അനുമതി സംസ്ഥാനസർക്കാരിനും സംസ്ഥാന നഴ്സിംഗ് കൗൺസിലിനും രാജീവ്ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിനുമാണെന്നു ചൂണ്ടിക്കാട്ടി 2016 ഡിസംബർ 14ന് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവാണ് ഐഎൻസിയുടെ അധികാരം സംബന്ധിച്ച തർക്കത്തിലേക്ക് നയിച്ചത്. 2005ലെ ഒരു കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാരിന്റെ ഉത്തരവ്.