ബംഗളൂരു: തമിഴ്നാട്ടിലെ അമ്മ കാന്റീൻ മാതൃകയിൽ സംസ്ഥാനത്തെ ജനങ്ങൾക്ക് കുറഞ്ഞ വിലയിൽ മികച്ച ഭക്ഷണം ലഭ്യമാക്കാൻ സിദ്ധരാമയ്യ സർക്കാർ ആവിഷ്കരിച്ച ഇന്ദിര കാന്റീൻ പദ്ധതിക്ക് വീണ്ടും തിരിച്ചടി. ഓഗസ്റ്റ് 16ന് 100 കാന്റീനുകൾ മാത്രമേ പ്രവർത്തനം ആരംഭിക്കുകയുള്ളൂ എന്നാണ് ബിബിഎംപി വൃത്തങ്ങൾ നല്കുന്ന സൂചന. കാന്റീനുകൾ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് പ്രവർത്തനം ആരംഭിക്കും. നഗരത്തിലെ ബിബിഎംപി പരിധിയിൽ വരുന്ന 198 വാർഡുകളിലും കാന്റീൻ സ്ഥാപിച്ച് സ്വാതന്ത്ര്യദിനത്തിൽ ഉദ്ഘാടനം നടത്താമെന്നാണ് സർക്കാർ ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് 125 കാന്റീനുകൾ തുറക്കുമെന്ന് അറിയിച്ചു. എന്നാൽ നിർമാണ ജോലികൾ പൂർത്തിയാകാതെ വന്നതോടെയാണ് കാന്റീനുകളുടെ എണ്ണം നൂറായി ചുരുങ്ങിയത്. ഉദ്ഘാടന ദിവസം 16 ആക്കി നിശ്ചയിക്കുകയും ചെയ്തു.
അനുയോജ്യമായ സ്ഥലം കണ്ടെത്താനാകാതെ വന്നതോടെയാണ് പദ്ധതി വൈകുന്നത്. സ്ഥലം കണ്ടെത്തിയ ചിലയിടങ്ങളിൽ പ്രദേശവാസികളുമായി തർക്കം നടക്കുന്നതും കാന്റീൻ നിർമാണം തടസപ്പെടുത്തി. പദ്ധതിയുടെ പേരിൽ മരങ്ങൾ മുറിച്ചുമാറ്റിയതും കുട്ടികളുടെ കളിസ്ഥലത്ത് നിർമാണപ്രവർത്തനങ്ങൾ നടത്തിയതും വിവാദങ്ങൾക്കു വഴിവച്ചിരുന്നു.
മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ബജറ്റിന്റെ ഭാഗമായി ഇന്ദിര കാന്റീൻ പദ്ധതി പ്രഖ്യാപിച്ചത്. ബിബിഎംപിക്കാണ് കാന്റീനുകളുടെ ചുമതല. ഇന്ദിര കാന്റീനുകൾ നിലവിൽ വന്നാൽ ജനങ്ങൾക്ക് അഞ്ചു രൂപയ്ക്ക് പ്രഭാതഭക്ഷണം കഴിക്കാൻ സാധിക്കും. ഉച്ചയ്ക്കും രാത്രിയിലുമുള്ള ഭക്ഷണത്തിന് പത്തു രൂപയായിരിക്കും നിരക്ക്. ഭക്ഷണം ഒന്നിച്ചു പാകംചെയ്ത് കാന്റീനുകളിലേക്ക് എത്തിക്കാനാണ് പദ്ധതി. ഭക്ഷണം തയാറാക്കുന്നതിനായി ഓരോ നിയമസഭാ മണ്ഡലത്തിലും ഒരു പാചകശാല സ്ഥാപിക്കുന്നുണ്ട്.
ഷെഫ് ടോക്ക് ഫുഡ് ആൻഡ് ഹോസ്പിറ്റാലിറ്റി സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, റിവാർഡ്സ് എന്നീ കാറ്ററിംഗ് ഏജൻസികളാണ് വിവിധ കാന്റീനുകളിൽ ഭക്ഷണം വിളന്പുന്നതിനും മേൽനോട്ടം വഹിക്കുന്നതിനുമായി കരാർ ഏറ്റെടുത്തിരിക്കുന്നത്. ഇതിനായി ആയിരത്തോളം ജീവനക്കാരെയും സജ്ജമാക്കിയിട്ടുണ്ട്. ഉപഭോക്താക്കളോട് നല്ല രീതിയിൽ പെരുമാറുന്നതിനും കാന്റീനുകൾ വൃത്തിയായി സൂക്ഷിക്കുന്നതിനും വ്യക്തിശുചിത്വം പാലിക്കുന്നതിനും ഇവർക്ക് ബിബിഎംപിയുടെ നേതൃത്വത്തിൽ പരിശീലനം നല്കിവരികയാണ്.
അനുയോജ്യമായ സ്ഥലം കണ്ടെത്താനാകാതെ വന്നതോടെയാണ് പദ്ധതി വൈകുന്നത്. സ്ഥലം കണ്ടെത്തിയ ചിലയിടങ്ങളിൽ പ്രദേശവാസികളുമായി തർക്കം നടക്കുന്നതും കാന്റീൻ നിർമാണം തടസപ്പെടുത്തി. പദ്ധതിയുടെ പേരിൽ മരങ്ങൾ മുറിച്ചുമാറ്റിയതും കുട്ടികളുടെ കളിസ്ഥലത്ത് നിർമാണപ്രവർത്തനങ്ങൾ നടത്തിയതും വിവാദങ്ങൾക്കു വഴിവച്ചിരുന്നു.
മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ബജറ്റിന്റെ ഭാഗമായി ഇന്ദിര കാന്റീൻ പദ്ധതി പ്രഖ്യാപിച്ചത്. ബിബിഎംപിക്കാണ് കാന്റീനുകളുടെ ചുമതല. ഇന്ദിര കാന്റീനുകൾ നിലവിൽ വന്നാൽ ജനങ്ങൾക്ക് അഞ്ചു രൂപയ്ക്ക് പ്രഭാതഭക്ഷണം കഴിക്കാൻ സാധിക്കും. ഉച്ചയ്ക്കും രാത്രിയിലുമുള്ള ഭക്ഷണത്തിന് പത്തു രൂപയായിരിക്കും നിരക്ക്. ഭക്ഷണം ഒന്നിച്ചു പാകംചെയ്ത് കാന്റീനുകളിലേക്ക് എത്തിക്കാനാണ് പദ്ധതി. ഭക്ഷണം തയാറാക്കുന്നതിനായി ഓരോ നിയമസഭാ മണ്ഡലത്തിലും ഒരു പാചകശാല സ്ഥാപിക്കുന്നുണ്ട്.
ഷെഫ് ടോക്ക് ഫുഡ് ആൻഡ് ഹോസ്പിറ്റാലിറ്റി സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, റിവാർഡ്സ് എന്നീ കാറ്ററിംഗ് ഏജൻസികളാണ് വിവിധ കാന്റീനുകളിൽ ഭക്ഷണം വിളന്പുന്നതിനും മേൽനോട്ടം വഹിക്കുന്നതിനുമായി കരാർ ഏറ്റെടുത്തിരിക്കുന്നത്. ഇതിനായി ആയിരത്തോളം ജീവനക്കാരെയും സജ്ജമാക്കിയിട്ടുണ്ട്. ഉപഭോക്താക്കളോട് നല്ല രീതിയിൽ പെരുമാറുന്നതിനും കാന്റീനുകൾ വൃത്തിയായി സൂക്ഷിക്കുന്നതിനും വ്യക്തിശുചിത്വം പാലിക്കുന്നതിനും ഇവർക്ക് ബിബിഎംപിയുടെ നേതൃത്വത്തിൽ പരിശീലനം നല്കിവരികയാണ്.