മൈസൂരു: രണ്ടുവർഷത്തിനു ശേഷം മൈസൂരു വിമാനത്താവളത്തിൽ നിന്ന് വാണിജ്യ സർവീസ് പുനരാരംഭിക്കുന്നു. കേന്ദ്രസർക്കാരിന്റെ ഉഡാൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മൈസൂരു വിമാനത്താവളത്തെ പുനരുജ്ജീവിപ്പിക്കുന്നത്.
സെപ്റ്റംബറിൽ സർവീസ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. മൈസൂരുവിൽ നിന്ന് സർവീസ് നടത്താൻ താത്പര്യം പ്രകടിപ്പിച്ച് എയർ ഒഡീഷ, ട്രൂജെറ്റ് എന്നീ കന്പനികൾ എത്തിയിട്ടുണ്ട്. ഇവയിൽ എയർ ഒഡീഷ മൈസൂരു- ചെന്നൈ റൂട്ടിൽ രാത്രിസർവീസ് നടത്താനാണ് അനുമതി തേടിയിരിക്കുന്നത്.
പദ്ധതി നടപ്പായാൽ ബംഗളൂരുവിനു പുറമേ കൊച്ചി, ചെന്നൈ, ഗോവ, ഡൽഹി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും മൈസൂരുവിൽ നിന്ന് വിമാനസർവീസുകൾ നടത്തും.
മണിക്കൂറിന് 2,500 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതിന് സബ്സിഡിയും നൽകും. ഇതുപ്രകാരം മൈസൂരുവിൽ നിന്നു ബംഗളൂരുവിലേക്ക് 1,700 രൂപയ്ക്ക് പറക്കാൻ കഴിയും.
2015 നവംബറിലാണ് മൈസൂരുവിൽ നിന്ന് അവസാനമായി വിമാനസർവീസ് നടത്തിയത്. കിംഗ്ഫിഷർ എയർലൈൻസ്, സ്പൈസ് ജെറ്റ് എന്നിവ സർവീസ് നടത്തിയിരുന്നെങ്കിലും ഒടുവിൽ എയർ ഇന്ത്യ മാത്രമായി ചുരുങ്ങുകയായിരുന്നു.
വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് നടത്തിയിരുന്ന എയർ ഇന്ത്യ സർവീസ് നവംബറിൽ നിർത്തിവച്ചതോടെ വിമാനത്താവളം നിർജീവാവസ്ഥയിലായി.
റണ്‍വേയുടെ നീളക്കുറവാണ് വിമാനക്കന്പനികളെ മൈസൂരുവിൽ നിന്നു പിന്തിരിപ്പിക്കുന്നത്.
സെപ്റ്റംബറിൽ സർവീസ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. മൈസൂരുവിൽ നിന്ന് സർവീസ് നടത്താൻ താത്പര്യം പ്രകടിപ്പിച്ച് എയർ ഒഡീഷ, ട്രൂജെറ്റ് എന്നീ കന്പനികൾ എത്തിയിട്ടുണ്ട്. ഇവയിൽ എയർ ഒഡീഷ മൈസൂരു- ചെന്നൈ റൂട്ടിൽ രാത്രിസർവീസ് നടത്താനാണ് അനുമതി തേടിയിരിക്കുന്നത്.
പദ്ധതി നടപ്പായാൽ ബംഗളൂരുവിനു പുറമേ കൊച്ചി, ചെന്നൈ, ഗോവ, ഡൽഹി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും മൈസൂരുവിൽ നിന്ന് വിമാനസർവീസുകൾ നടത്തും.
മണിക്കൂറിന് 2,500 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതിന് സബ്സിഡിയും നൽകും. ഇതുപ്രകാരം മൈസൂരുവിൽ നിന്നു ബംഗളൂരുവിലേക്ക് 1,700 രൂപയ്ക്ക് പറക്കാൻ കഴിയും.
2015 നവംബറിലാണ് മൈസൂരുവിൽ നിന്ന് അവസാനമായി വിമാനസർവീസ് നടത്തിയത്. കിംഗ്ഫിഷർ എയർലൈൻസ്, സ്പൈസ് ജെറ്റ് എന്നിവ സർവീസ് നടത്തിയിരുന്നെങ്കിലും ഒടുവിൽ എയർ ഇന്ത്യ മാത്രമായി ചുരുങ്ങുകയായിരുന്നു.
വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് നടത്തിയിരുന്ന എയർ ഇന്ത്യ സർവീസ് നവംബറിൽ നിർത്തിവച്ചതോടെ വിമാനത്താവളം നിർജീവാവസ്ഥയിലായി.
റണ്‍വേയുടെ നീളക്കുറവാണ് വിമാനക്കന്പനികളെ മൈസൂരുവിൽ നിന്നു പിന്തിരിപ്പിക്കുന്നത്.