മൈസൂരു: കർഷകർക്ക് ഭീഷണിയായി കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തിൽ കുടകിലെ വനാതിർത്തി മേഖലകളിൽ സൗരോർജ വേലി സ്ഥാപിക്കാൻ സർക്കാർ ഒരുങ്ങുന്നു.
ഇതിനായി സർക്കാർ അനുമതി നല്കിയതായി കുടക് ജില്ലയുടെ ചുമതലയുള്ള മന്ത്രി എം.ആർ. സീതാറാം അറിയിച്ചു. അഞ്ചു മുതൽ ഏഴു കിലോവാട്ട് വരെ വൈദ്യുതിയായിരിക്കും വേലിയിലൂടെ കടന്നുപോകുക.
വിരാജ്പേട്ടയിൽ നാട്ടുകാർ സ്ഥാപിച്ച വൈദ്യുത വേലിയിൽനിന്ന് വൈദ്യുതാഘാതമേറ്റ് നാല് ആനകൾ ചരിഞ്ഞ സാഹചര്യത്തിലാണ് സൗരോർജ വേലി സ്ഥാപിക്കാൻ തീരുമാനമായത്. വൈദ്യുത വേലി പോലെ അപകടകരമാകില്ല സൗരോർജ വേലിയെന്നും മൃഗങ്ങൾക്ക് അപകടം സംഭവിക്കാനുള്ള സാധ്യത കുറവാണെന്നും മന്ത്രി പറഞ്ഞു. വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് കടക്കുന്നത് തടയാനും സാധിക്കും.
വിരാജ്പേട്ടയിൽ കാട്ടാനകൾ ചരിഞ്ഞ സംഭവത്തിൽ വനംവകുപ്പിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിക്കുന്ന പക്ഷം നടപടി സ്വീകരിക്കുമെന്നും മന്ത്രി എം.ആർ. സീതാറാം അറിയിച്ചു.
ഇതിനായി സർക്കാർ അനുമതി നല്കിയതായി കുടക് ജില്ലയുടെ ചുമതലയുള്ള മന്ത്രി എം.ആർ. സീതാറാം അറിയിച്ചു. അഞ്ചു മുതൽ ഏഴു കിലോവാട്ട് വരെ വൈദ്യുതിയായിരിക്കും വേലിയിലൂടെ കടന്നുപോകുക.
വിരാജ്പേട്ടയിൽ നാട്ടുകാർ സ്ഥാപിച്ച വൈദ്യുത വേലിയിൽനിന്ന് വൈദ്യുതാഘാതമേറ്റ് നാല് ആനകൾ ചരിഞ്ഞ സാഹചര്യത്തിലാണ് സൗരോർജ വേലി സ്ഥാപിക്കാൻ തീരുമാനമായത്. വൈദ്യുത വേലി പോലെ അപകടകരമാകില്ല സൗരോർജ വേലിയെന്നും മൃഗങ്ങൾക്ക് അപകടം സംഭവിക്കാനുള്ള സാധ്യത കുറവാണെന്നും മന്ത്രി പറഞ്ഞു. വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് കടക്കുന്നത് തടയാനും സാധിക്കും.
വിരാജ്പേട്ടയിൽ കാട്ടാനകൾ ചരിഞ്ഞ സംഭവത്തിൽ വനംവകുപ്പിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിക്കുന്ന പക്ഷം നടപടി സ്വീകരിക്കുമെന്നും മന്ത്രി എം.ആർ. സീതാറാം അറിയിച്ചു.