മൈസൂരു: ചാമുണ്ഡിമലയിലേക്ക് രാത്രി 10 നു ശേഷമുള്ള പ്രവേശനം നിരോധിച്ച സാഹചര്യത്തിൽ മലയിലേക്കുള്ള പ്രവേശനകവാടങ്ങളിൽ ഗേറ്റുകൾ സ്ഥാപിക്കുന്ന നടപടികൾ ആരംഭിച്ചു. ആദ്യപടിയായി തവരക്കട്ടെയിൽ ആദ്യഗേറ്റ് സ്ഥാപിച്ചു. ദൈവിവാണ, ഹെലിപാഡ് റോഡ്, ഉത്തനഹള്ളി റോഡ് എന്നിവിടങ്ങളിലും ഗേറ്റുകൾ സ്ഥാപിക്കുന്നുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് ജോലികൾ പുരോഗമിക്കുന്നത്. നിർമാണപ്രവർത്തനങ്ങൾക്കായുള്ള ചെലവ് വഹിക്കുന്നത് ചാമുണ്ഡി ക്ഷേത്ര ഭരണസമിതിയാണ്. ഗേറ്റുകളിൽ സിസിടിവി കാമറകളും സ്ഥാപിക്കുന്നുണ്ട്. ഈ മാസം അവസാനത്തോടെ എല്ലാ ജോലികളും പൂർത്തിയാക്കുമെന്ന് വകുപ്പ് അധികൃതർ അറിയിച്ചു.
ചാമുണ്ഡിമലയിൽ രാത്രിയിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം ഏറിവരുന്ന സാഹചര്യത്തിലാണ് നടപടി കർശനമാക്കാൻ പോലീസ് തീരുമാനിച്ചത്. മലയിലെ താമസക്കാർക്ക് തിരിച്ചറിയൽ കാർഡുകൾ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. പുറമേ നിന്നു വരുന്നവർ രാത്രി ഒന്‍പതിന് പുറത്തിറങ്ങണം. പത്തിന് ഗേറ്റുകൾ അടയ്ക്കും. രാവിലെ അഞ്ചുവരെ ഗേറ്റുകൾ അടഞ്ഞുകിടക്കും.
നേരത്തെ, ചാമുണ്ഡി ക്ഷേത്രത്തിന്റെ പരിപാവനതയെ കളങ്കപ്പെടുത്തുന്ന രീതിയിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന പ്രദേശവാസികളുടെ പരാതിയെത്തുടർന്ന് 10 മണിക്കു ശേഷമുള്ള പ്രവേശനം നിരോധിച്ചുകൊണ്ട് മൈസൂരു സിറ്റി പോലീസ് കമ്മീഷണർ ഉത്തരവിട്ടിരുന്നു. എന്നാൽ ഇത് ഫലപ്രദമല്ലെന്നു കണ്ടതോടെയാണ് നിയമം കർശനമാക്കാൻ തീരുമാനിച്ചത്.
പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, ചാമുണ്ഡി ഹിൽ എക്സിക്യൂട്ടീവ് ഓഫീസർ, മുസ്രൈ തഹസിൽദാർ, ട്രാഫിക് സബ് ഡിവിഷൻ എസിപി, കെആർ പോലീസ് ഇൻസ്പെക്ടർ എന്നിവരുമായി ഡപ്യൂട്ടി കമ്മീഷണർ ഡി. രണ്‍ദീപ് നടത്തിയ ചർച്ചയെ തുടർന്നാണ് ഈ തീരുമാനം കൈക്കൊണ്ടത്.
ചാമുണ്ഡിമലയിൽ രാത്രിയിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം ഏറിവരുന്ന സാഹചര്യത്തിലാണ് നടപടി കർശനമാക്കാൻ പോലീസ് തീരുമാനിച്ചത്. മലയിലെ താമസക്കാർക്ക് തിരിച്ചറിയൽ കാർഡുകൾ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. പുറമേ നിന്നു വരുന്നവർ രാത്രി ഒന്‍പതിന് പുറത്തിറങ്ങണം. പത്തിന് ഗേറ്റുകൾ അടയ്ക്കും. രാവിലെ അഞ്ചുവരെ ഗേറ്റുകൾ അടഞ്ഞുകിടക്കും.
നേരത്തെ, ചാമുണ്ഡി ക്ഷേത്രത്തിന്റെ പരിപാവനതയെ കളങ്കപ്പെടുത്തുന്ന രീതിയിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന പ്രദേശവാസികളുടെ പരാതിയെത്തുടർന്ന് 10 മണിക്കു ശേഷമുള്ള പ്രവേശനം നിരോധിച്ചുകൊണ്ട് മൈസൂരു സിറ്റി പോലീസ് കമ്മീഷണർ ഉത്തരവിട്ടിരുന്നു. എന്നാൽ ഇത് ഫലപ്രദമല്ലെന്നു കണ്ടതോടെയാണ് നിയമം കർശനമാക്കാൻ തീരുമാനിച്ചത്.
പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, ചാമുണ്ഡി ഹിൽ എക്സിക്യൂട്ടീവ് ഓഫീസർ, മുസ്രൈ തഹസിൽദാർ, ട്രാഫിക് സബ് ഡിവിഷൻ എസിപി, കെആർ പോലീസ് ഇൻസ്പെക്ടർ എന്നിവരുമായി ഡപ്യൂട്ടി കമ്മീഷണർ ഡി. രണ്‍ദീപ് നടത്തിയ ചർച്ചയെ തുടർന്നാണ് ഈ തീരുമാനം കൈക്കൊണ്ടത്.