ബംഗളൂരു: ജിഎസ്ടി നിലവിൽ വന്നതോടെ കർണാടകയിൽ പ്രദർശിപ്പിക്കുന്ന മലയാളം ഉൾപ്പെടെയുള്ള അന്യഭാഷാ ചിത്രങ്ങൾക്ക് അനുഗ്രഹമാകും. അന്യഭാഷാ ചിത്രങ്ങളുടെ ടിക്കറ്റ് നിരക്കിൽ നാലു മുതൽ അഞ്ചു വരെ ശതമാനം കുറവുണ്ടാകും.
ജിഎസ്ടി പ്രകാരം സിനിമാ ടിക്കറ്റുകൾക്കുള്ള കൂടിയ നികുതി 28 ശതമാനമാണ്. ഇതുവരെ 32 ശതമാനം നികുതിയാണ് സംസ്ഥാനത്ത് അന്യഭാഷാ ചിത്രങ്ങൾക്ക് ഈടാക്കിയിരുന്നത്. ഇനി നൂറു രൂപയോ അതിൽ താഴെയോ ഉള്ള ടിക്കറ്റുകൾക്ക് 18 ശതമാനവും നൂറു രൂപയ്ക്കു മുകളിലുള്ള ടിക്കറ്റുകൾക്ക് 28 ശതമാനം നികുതിയുമാണ് ഈടാക്കുന്നത്. അതേസമയം, ജിഎസ്ടി കന്നഡ സിനിമാ പ്രേമികൾക്ക് തിരിച്ചടിയാകും. കന്നഡ സിനിമകൾക്കുള്ള വിനോദനികുതി മാറുന്നതോടെ ഇവയുടെ ടിക്കറ്റ് നിരക്ക് ഉയരും.
ജിഎസ്ടി പ്രകാരം സിനിമാ ടിക്കറ്റുകൾക്കുള്ള കൂടിയ നികുതി 28 ശതമാനമാണ്. ഇതുവരെ 32 ശതമാനം നികുതിയാണ് സംസ്ഥാനത്ത് അന്യഭാഷാ ചിത്രങ്ങൾക്ക് ഈടാക്കിയിരുന്നത്. ഇനി നൂറു രൂപയോ അതിൽ താഴെയോ ഉള്ള ടിക്കറ്റുകൾക്ക് 18 ശതമാനവും നൂറു രൂപയ്ക്കു മുകളിലുള്ള ടിക്കറ്റുകൾക്ക് 28 ശതമാനം നികുതിയുമാണ് ഈടാക്കുന്നത്. അതേസമയം, ജിഎസ്ടി കന്നഡ സിനിമാ പ്രേമികൾക്ക് തിരിച്ചടിയാകും. കന്നഡ സിനിമകൾക്കുള്ള വിനോദനികുതി മാറുന്നതോടെ ഇവയുടെ ടിക്കറ്റ് നിരക്ക് ഉയരും.