ബംഗളൂരു: നിലവിലുള്ള ഒമ്നി ആംബുലൻസുകൾക്ക് അംഗീകാരം നല്കിക്കൊണ്ടുള്ള സർക്കാരിന്റെ പുതിയ തീരുമാനം സംസ്ഥാനത്തെ നൂറുകണക്കിന് ഡ്രൈവർമാർക്ക് ആശ്വാസമാകും.
സംസ്ഥാനത്ത് മാരുതി ഒമ്നി ആംബുലൻസുകൾക്ക് നിരോധനം ഏർപ്പെടുത്തിയത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ച സാഹചര്യത്തിലാണ് നിലവിലുള്ള സർവീസുകൾ നിലനിർത്താൻ സർക്കാർ തീരുമാനിച്ചത്.
അതേസമയം, ആംബുലൻസ് ആവശ്യങ്ങൾക്കായി ഒമ്നി വാനുകൾക്ക് രജിസ്ട്രേഷൻ നല്കരുതെന്ന് ഗതാഗത വകുപ്പ് നിർദേശം നല്കിയിട്ടുണ്ട്.
ഒമ്നി ആംബുലൻസുകൾക്ക് മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ പത്തിനാണ് ആരോഗ്യവകുപ്പിന്റെ ശിപാർശ പ്രകാരം ഗതാഗത വകുപ്പ് നിരോധനം ഏർപ്പെടുത്തിയത്.
വീതികുറഞ്ഞ റോഡുകളുള്ള സ്ഥലങ്ങളിൽ ആംബുലൻസ് സേവനം ലഭ്യമാക്കാനും ഗതാഗതത്തിരക്കുള്ളപ്പോൾ പോലും രോഗിയെ വളരെയെളുപ്പം ആശുപത്രിയിലെത്തിക്കാനും സഹായിക്കുന്ന ഒമ്നി ആംബുലൻസുകൾ നിരോധിച്ചത് വിവാദമാകുകയാണ്.
സംസ്ഥാനത്ത് മാരുതി ഒമ്നി ആംബുലൻസുകൾക്ക് നിരോധനം ഏർപ്പെടുത്തിയത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ച സാഹചര്യത്തിലാണ് നിലവിലുള്ള സർവീസുകൾ നിലനിർത്താൻ സർക്കാർ തീരുമാനിച്ചത്.
അതേസമയം, ആംബുലൻസ് ആവശ്യങ്ങൾക്കായി ഒമ്നി വാനുകൾക്ക് രജിസ്ട്രേഷൻ നല്കരുതെന്ന് ഗതാഗത വകുപ്പ് നിർദേശം നല്കിയിട്ടുണ്ട്.
ഒമ്നി ആംബുലൻസുകൾക്ക് മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ പത്തിനാണ് ആരോഗ്യവകുപ്പിന്റെ ശിപാർശ പ്രകാരം ഗതാഗത വകുപ്പ് നിരോധനം ഏർപ്പെടുത്തിയത്.
വീതികുറഞ്ഞ റോഡുകളുള്ള സ്ഥലങ്ങളിൽ ആംബുലൻസ് സേവനം ലഭ്യമാക്കാനും ഗതാഗതത്തിരക്കുള്ളപ്പോൾ പോലും രോഗിയെ വളരെയെളുപ്പം ആശുപത്രിയിലെത്തിക്കാനും സഹായിക്കുന്ന ഒമ്നി ആംബുലൻസുകൾ നിരോധിച്ചത് വിവാദമാകുകയാണ്.