മടിക്കേരി(കർണാടക): കുടക് ജില്ലയിലെ തലക്കാവേരി വന്യജീവി സങ്കേതം അതീവ പരിസ്ഥിതിലോല മേഖലയായി കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച അന്തിമ വിജ്ഞാപനം കഴിഞ്ഞമാസം 15ന് പുറത്തുവന്നു. കരട് വിജ്ഞാപനം കഴിഞ്ഞ വർഷം മേയ് 25ന് പുറത്തുവന്നിരുന്നു.
105.59 ഹെക്ടർ വിസ്തീർണത്തിലുള്ളതാണ് പശ്ചിമഘട്ടത്തിൽപ്പെടുന്ന ഈ വനമേഖല. വിജ്ഞാപനപ്രകാരം വനമേഖലയും അതിനോടുചേർന്ന 16 കിലോമീറ്റർ പ്രദേശവും അതീവ പരിസ്ഥിതിലോല മേഖലയാണ്. ഖനനം, നിർമാണപ്രവർത്തനം തുടങ്ങിയവ അനുവദിക്കില്ല.
നിലവിലുള്ള എല്ലാ ഖനനപ്രവർത്തനങ്ങളും നിർത്തിവയ്ക്കണം. വ്യവസായ സ്ഥാപനങ്ങളോ വൈദ്യുതപദ്ധതികളോ പാടില്ല. കോഴിവളർത്തൽ, കന്നുകാലി വളർത്തൽ തുടങ്ങിയവയും നിരോധിച്ചിട്ടുണ്ട്. സംരക്ഷിത മേഖലയിൽനിന്നും ഒരു കിലോമീറ്റർ പരിധിയിൽ ഹോട്ടലുകളോ റിസോർട്ടുകളോ നിർമിക്കുന്നതിനും നിരോധനമുണ്ട്. കൃഷിഭൂമി കൃഷിഭൂമിയായി നിലനിർത്താമെങ്കിലും യാതൊരുവിധ നിർമാണപ്രവർത്തനവും പാടില്ല. നിബിഢ വനപ്രദേശമായ തലക്കാവേരി വന്യമൃഗസങ്കേതം കാവേരി നദിയുടെ പ്രഭവകേന്ദ്രം കൂടിയാണ്. നിരവധി വന്യമൃഗങ്ങളുടെയും അപൂർവ ജീവജാലങ്ങളുടെയും അപൂർവ സസ്യങ്ങളുടെയും കലവറകൂടിയാണ് ഈ വനം.
അതേസമയം, പുതിയ പ്രഖ്യാപനം ബാഗമണ്ഡലത്തുനിന്നും കാസർഗോഡ് ജില്ലയിലെ പാണത്തൂർ വരെയുള്ള ദേശീയപാത നിർമാണത്തെ ബാധിക്കുമെന്നാണ് സൂചന.
വനത്തിലൂടെ കടന്നുപോകുന്ന ഈ പാതയ്ക്ക് കേന്ദ്രസർക്കാർ തത്വത്തിൽ അംഗീകാരം നൽകുകയും സർവേനടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ, വനമേഖല അതീവ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ചതോടെ റോഡ് നിർമാണത്തിന് അനുമതി ലഭിക്കില്ലെന്നാണ് കുടക് ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ മനോജ്കുമാർ പറഞ്ഞത്.
കാസർഗോഡ് ജില്ലയിൽനിന്നുള്ളവരുടെയും മലയോരനിവാസികളുടെയും ചിരകാല സ്വപ്നമായിരുന്നു കാഞ്ഞങ്ങാട്-പാണത്തൂർ-ബാഗമണ്ഡലം ദേശീയപാത. പാതയ്ക്ക് കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചത് ഏറെ സന്തോഷത്തോടെയാണ് ജില്ലയിലെ ജനങ്ങൾ സ്വാഗതം ചെയ്തത്.
കൂടാതെ പുളിങ്ങോം-ബാഗമണ്ഡലം പാതയെയും ഈ തീരുമാനം ബാധിക്കും. ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യമാണ് പുളിങ്ങോം-ബാഗമണ്ഡലം പാത. ഇതിനായി കേരളസർക്കാർ പുളിങ്ങോത്ത് പാലവും നിർമിച്ചിരുന്നു.
കൂടാതെ നിർദിഷ്ട വനമേഖലയുടെ പരിധിയിൽ മലയാളികൾക്കുൾപ്പെടെ കൃഷിഭൂമിയുമുണ്ട്
. അതിനാൽ പുതിയ പ്രഖ്യാപനത്തിൽ മലയാളികൾ ഉൾപ്പെടെയുള്ളവർ ആശങ്കയിലാണ്. നിലവിൽ ഭൂമി കൈവശമുള്ളവരുടെ ആശങ്ക പരിഹരിച്ചിട്ടു മാത്രമേ അതീവ പരിസ്ഥിതിലോല മേഖലയായി പ്രദേശത്തെ പ്രഖ്യാപിക്കാവൂവെന്ന് കാസർഗോട്ടെ മലയോര ജനത ആവശ്യപ്പെടുന്നു.
105.59 ഹെക്ടർ വിസ്തീർണത്തിലുള്ളതാണ് പശ്ചിമഘട്ടത്തിൽപ്പെടുന്ന ഈ വനമേഖല. വിജ്ഞാപനപ്രകാരം വനമേഖലയും അതിനോടുചേർന്ന 16 കിലോമീറ്റർ പ്രദേശവും അതീവ പരിസ്ഥിതിലോല മേഖലയാണ്. ഖനനം, നിർമാണപ്രവർത്തനം തുടങ്ങിയവ അനുവദിക്കില്ല.
നിലവിലുള്ള എല്ലാ ഖനനപ്രവർത്തനങ്ങളും നിർത്തിവയ്ക്കണം. വ്യവസായ സ്ഥാപനങ്ങളോ വൈദ്യുതപദ്ധതികളോ പാടില്ല. കോഴിവളർത്തൽ, കന്നുകാലി വളർത്തൽ തുടങ്ങിയവയും നിരോധിച്ചിട്ടുണ്ട്. സംരക്ഷിത മേഖലയിൽനിന്നും ഒരു കിലോമീറ്റർ പരിധിയിൽ ഹോട്ടലുകളോ റിസോർട്ടുകളോ നിർമിക്കുന്നതിനും നിരോധനമുണ്ട്. കൃഷിഭൂമി കൃഷിഭൂമിയായി നിലനിർത്താമെങ്കിലും യാതൊരുവിധ നിർമാണപ്രവർത്തനവും പാടില്ല. നിബിഢ വനപ്രദേശമായ തലക്കാവേരി വന്യമൃഗസങ്കേതം കാവേരി നദിയുടെ പ്രഭവകേന്ദ്രം കൂടിയാണ്. നിരവധി വന്യമൃഗങ്ങളുടെയും അപൂർവ ജീവജാലങ്ങളുടെയും അപൂർവ സസ്യങ്ങളുടെയും കലവറകൂടിയാണ് ഈ വനം.
അതേസമയം, പുതിയ പ്രഖ്യാപനം ബാഗമണ്ഡലത്തുനിന്നും കാസർഗോഡ് ജില്ലയിലെ പാണത്തൂർ വരെയുള്ള ദേശീയപാത നിർമാണത്തെ ബാധിക്കുമെന്നാണ് സൂചന.
വനത്തിലൂടെ കടന്നുപോകുന്ന ഈ പാതയ്ക്ക് കേന്ദ്രസർക്കാർ തത്വത്തിൽ അംഗീകാരം നൽകുകയും സർവേനടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ, വനമേഖല അതീവ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ചതോടെ റോഡ് നിർമാണത്തിന് അനുമതി ലഭിക്കില്ലെന്നാണ് കുടക് ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ മനോജ്കുമാർ പറഞ്ഞത്.
കാസർഗോഡ് ജില്ലയിൽനിന്നുള്ളവരുടെയും മലയോരനിവാസികളുടെയും ചിരകാല സ്വപ്നമായിരുന്നു കാഞ്ഞങ്ങാട്-പാണത്തൂർ-ബാഗമണ്ഡലം ദേശീയപാത. പാതയ്ക്ക് കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചത് ഏറെ സന്തോഷത്തോടെയാണ് ജില്ലയിലെ ജനങ്ങൾ സ്വാഗതം ചെയ്തത്.
കൂടാതെ പുളിങ്ങോം-ബാഗമണ്ഡലം പാതയെയും ഈ തീരുമാനം ബാധിക്കും. ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യമാണ് പുളിങ്ങോം-ബാഗമണ്ഡലം പാത. ഇതിനായി കേരളസർക്കാർ പുളിങ്ങോത്ത് പാലവും നിർമിച്ചിരുന്നു.
കൂടാതെ നിർദിഷ്ട വനമേഖലയുടെ പരിധിയിൽ മലയാളികൾക്കുൾപ്പെടെ കൃഷിഭൂമിയുമുണ്ട്
. അതിനാൽ പുതിയ പ്രഖ്യാപനത്തിൽ മലയാളികൾ ഉൾപ്പെടെയുള്ളവർ ആശങ്കയിലാണ്. നിലവിൽ ഭൂമി കൈവശമുള്ളവരുടെ ആശങ്ക പരിഹരിച്ചിട്ടു മാത്രമേ അതീവ പരിസ്ഥിതിലോല മേഖലയായി പ്രദേശത്തെ പ്രഖ്യാപിക്കാവൂവെന്ന് കാസർഗോട്ടെ മലയോര ജനത ആവശ്യപ്പെടുന്നു.