ബംഗളൂരു: മലിനീകരണം രൂക്ഷമായ ബെല്ലന്ദുർ തടാകത്തെ സംരക്ഷിക്കാൻ സർക്കാർ നടപടികളുമായി മുന്നോട്ട്. തടാകമലിനീകരണത്തിനു കാരണമാകുന്ന 114 വ്യവസായശാലകളിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചു.
തടാകമലിനീകരണത്തിനു കാരണമാകുന്ന വ്യവസായശാലകൾ അടച്ചുപൂട്ടണമെന്ന് ദേശീയ ഹരിതട്രൈബ്യൂണൽ മലിനീകരണ നിയന്ത്രണ ബോർഡിന് നിർദേശം നല്കിയിരുന്നു. ഈ വ്യവസായശാലകൾക്കുള്ള സഹായം നിർത്തണമെന്നും ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. ഇതേത്തുടർന്നാണ് ആദ്യപടിയായി വൈദ്യുതി വിതരണം നിർത്തലാക്കിയത്.
ബോർഡ് ഉദ്യോഗസ്ഥർ തടാകം സന്ദർശിച്ചതിനു ശേഷമാണ് വ്യവസായശാലകൾ പൂട്ടാൻ നോട്ടീസ് നല്കിയത്. ഉത്തരവ് മറികടന്ന് പ്രവർത്തിക്കുന്ന വ്യവസായശാലകൾക്കെതിരേ കർശന നടപടിയെടുക്കുമെന്നു മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിട്ടു.െബെല്ലന്ദുർ തടാകത്തിനു സമീപം ചെറുതും വലുതുമായി 488 വ്യവസായശാലകളും ഡൈയിംഗ് യൂണിറ്റുകളുമുണ്ട്. ഹരിതട്രൈബ്യൂണൽ ഉത്തരവിനെ തുടർന്ന് എല്ലാ വ്യവസായശാലകളിലും തടാകത്തിനു സമീപത്തെ 116 അപ്പാർട്ട്മെന്റുകളിലും മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. വ്യവസായശാലകളിൽ നിന്നുള്ള മാലിന്യങ്ങൾ ഒഴുക്കിവിടുന്നതിനാലാണ് തടാകം മലിനമാകുന്നതെന്ന് കണ്ടെത്തുകയും ചെയ്തു. ഇതേത്തുടർന്നാണ് വ്യവസായശാലകൾ പൂട്ടാൻ തീരുമാനിച്ചത്.
ട്രൈബ്യൂണലിന്റെ ഉത്തരവ് പ്രകാരം ബെല്ലന്ദുർ തടാകത്തിന്റെ നവീകരണപ്രവർത്തനങ്ങൾ നടന്നുവരികയാണ്. തടാകത്തിന്റെ ചുമതലയുള്ള ബംഗളൂരു വികസന അഥോറിറ്റിയാണ് നവീകരണ ജോലികൾ നടത്തുന്നത്. അതേസമയം, നവീകരണത്തിനായുള്ള തുക അപര്യാപ്തമാണെന്നും 931 ഏക്കർ വിസ്തൃതിയിലുള്ള തടാകം ശുചിയാക്കാൻ 750 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നും ബിഡിഎ പറഞ്ഞു. നവീകരണപ്രവൃത്തികൾ വേഗത്തിലാക്കാൻ ബിഡിഎയ്ക്കും വാട്ടർ അഥോറിറ്റിക്കും ഹരിതട്രൈബ്യൂണൽ നിർദേശം നല്കിയിരുന്നു. അതേസമയം, നവീകരണപ്രവൃത്തികൾ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 13ന് കേസ് വീണ്ടും പരിഗണിക്കും.
തടാകമലിനീകരണത്തിനു കാരണമാകുന്ന വ്യവസായശാലകൾ അടച്ചുപൂട്ടണമെന്ന് ദേശീയ ഹരിതട്രൈബ്യൂണൽ മലിനീകരണ നിയന്ത്രണ ബോർഡിന് നിർദേശം നല്കിയിരുന്നു. ഈ വ്യവസായശാലകൾക്കുള്ള സഹായം നിർത്തണമെന്നും ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. ഇതേത്തുടർന്നാണ് ആദ്യപടിയായി വൈദ്യുതി വിതരണം നിർത്തലാക്കിയത്.
ബോർഡ് ഉദ്യോഗസ്ഥർ തടാകം സന്ദർശിച്ചതിനു ശേഷമാണ് വ്യവസായശാലകൾ പൂട്ടാൻ നോട്ടീസ് നല്കിയത്. ഉത്തരവ് മറികടന്ന് പ്രവർത്തിക്കുന്ന വ്യവസായശാലകൾക്കെതിരേ കർശന നടപടിയെടുക്കുമെന്നു മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിട്ടു.െബെല്ലന്ദുർ തടാകത്തിനു സമീപം ചെറുതും വലുതുമായി 488 വ്യവസായശാലകളും ഡൈയിംഗ് യൂണിറ്റുകളുമുണ്ട്. ഹരിതട്രൈബ്യൂണൽ ഉത്തരവിനെ തുടർന്ന് എല്ലാ വ്യവസായശാലകളിലും തടാകത്തിനു സമീപത്തെ 116 അപ്പാർട്ട്മെന്റുകളിലും മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. വ്യവസായശാലകളിൽ നിന്നുള്ള മാലിന്യങ്ങൾ ഒഴുക്കിവിടുന്നതിനാലാണ് തടാകം മലിനമാകുന്നതെന്ന് കണ്ടെത്തുകയും ചെയ്തു. ഇതേത്തുടർന്നാണ് വ്യവസായശാലകൾ പൂട്ടാൻ തീരുമാനിച്ചത്.
ട്രൈബ്യൂണലിന്റെ ഉത്തരവ് പ്രകാരം ബെല്ലന്ദുർ തടാകത്തിന്റെ നവീകരണപ്രവർത്തനങ്ങൾ നടന്നുവരികയാണ്. തടാകത്തിന്റെ ചുമതലയുള്ള ബംഗളൂരു വികസന അഥോറിറ്റിയാണ് നവീകരണ ജോലികൾ നടത്തുന്നത്. അതേസമയം, നവീകരണത്തിനായുള്ള തുക അപര്യാപ്തമാണെന്നും 931 ഏക്കർ വിസ്തൃതിയിലുള്ള തടാകം ശുചിയാക്കാൻ 750 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നും ബിഡിഎ പറഞ്ഞു. നവീകരണപ്രവൃത്തികൾ വേഗത്തിലാക്കാൻ ബിഡിഎയ്ക്കും വാട്ടർ അഥോറിറ്റിക്കും ഹരിതട്രൈബ്യൂണൽ നിർദേശം നല്കിയിരുന്നു. അതേസമയം, നവീകരണപ്രവൃത്തികൾ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 13ന് കേസ് വീണ്ടും പരിഗണിക്കും.