മൈസൂരു: രാജ്യത്തിനായി വീരമൃത്യു വരിച്ച ധീരസൈനികർക്ക് ആദരമായി മൈസൂരുവിൽ യുദ്ധസ്മാരകം നിർമിക്കുന്നു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ രണ്ടുകോടി രൂപ മുതൽമുടക്കിലാണ് സ്മാരകം നിർമിക്കുന്നത്. ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിനു സമീപമുള്ള ഉദ്യാനത്തിലാണ് സ്മാരകം നിർമിക്കുന്നത്്.
അഞ്ചേക്കർ വിസ്തൃതിയിലുള്ള ഉദ്യാനത്തിൽ പച്ചനിറത്തിലുള്ള മാർബിൾ ഉപയോഗിച്ചാണ് സ്മാരകം നിർമിക്കുന്നത്. ഹാസനിൽ നിന്നെത്തിച്ച പ്രത്യേക മാർബിളുകളാണ് ഇതിന് ഉപയോഗിക്കുന്നത്. സ്മാരകത്തിന്റെ പ്രവേശനകവാടത്തിൽ കര, നാവിക, വ്യോമസേനകളുടെഒൗദ്യോഗിക ചിഹ്നം പതിക്കും. സ്മാരകത്തിന്റെ ഭാഗമായി സൈനിക ഓഡിറ്റോറിയം നിർമിക്കാനും പദ്ധതിയുണ്ട്. വിവിധ സേനാവിഭാഗങ്ങൾ നടത്തിയിട്ടുള്ള യുദ്ധങ്ങളുടെ ചിത്രങ്ങൾ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിക്കും. ഇവ കൂടാതെ, സൈനിക ബഹുമതികൾ, അവ ലഭിച്ച സൈനികർ, വീരമൃത്യു വരിച്ച സൈനികർ, ഉയർന്ന ഉദ്യോഗസ്ഥർ എന്നിവരെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയ ഗ്രന്ഥശാലയും ഉണ്ടാകും. ഇവ കൂടാതെ, കരസേനയുടെ യുദ്ധടാങ്ക്, വ്യോമസേനയുടെ യുദ്ധവിമാനം, നാവികസേനയുടെ യുദ്ധക്കപ്പൽ എന്നിവയുടെ മാതൃകകളും പ്രദർശിപ്പിക്കും.
മൈസൂരുവിൽ യുദ്ധസ്മാരകം വേണമെന്ന് 2010ൽ വിമുക്ത ഭടൻമാരുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ജില്ലാ ഭരണകൂടം നടപടി ആരംഭിച്ചെങ്കിലും തുടർന്നുകൊണ്ടുപോകാൻ കഴിഞ്ഞിരുന്നില്ല.
അഞ്ചേക്കർ വിസ്തൃതിയിലുള്ള ഉദ്യാനത്തിൽ പച്ചനിറത്തിലുള്ള മാർബിൾ ഉപയോഗിച്ചാണ് സ്മാരകം നിർമിക്കുന്നത്. ഹാസനിൽ നിന്നെത്തിച്ച പ്രത്യേക മാർബിളുകളാണ് ഇതിന് ഉപയോഗിക്കുന്നത്. സ്മാരകത്തിന്റെ പ്രവേശനകവാടത്തിൽ കര, നാവിക, വ്യോമസേനകളുടെഒൗദ്യോഗിക ചിഹ്നം പതിക്കും. സ്മാരകത്തിന്റെ ഭാഗമായി സൈനിക ഓഡിറ്റോറിയം നിർമിക്കാനും പദ്ധതിയുണ്ട്. വിവിധ സേനാവിഭാഗങ്ങൾ നടത്തിയിട്ടുള്ള യുദ്ധങ്ങളുടെ ചിത്രങ്ങൾ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിക്കും. ഇവ കൂടാതെ, സൈനിക ബഹുമതികൾ, അവ ലഭിച്ച സൈനികർ, വീരമൃത്യു വരിച്ച സൈനികർ, ഉയർന്ന ഉദ്യോഗസ്ഥർ എന്നിവരെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയ ഗ്രന്ഥശാലയും ഉണ്ടാകും. ഇവ കൂടാതെ, കരസേനയുടെ യുദ്ധടാങ്ക്, വ്യോമസേനയുടെ യുദ്ധവിമാനം, നാവികസേനയുടെ യുദ്ധക്കപ്പൽ എന്നിവയുടെ മാതൃകകളും പ്രദർശിപ്പിക്കും.
മൈസൂരുവിൽ യുദ്ധസ്മാരകം വേണമെന്ന് 2010ൽ വിമുക്ത ഭടൻമാരുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ജില്ലാ ഭരണകൂടം നടപടി ആരംഭിച്ചെങ്കിലും തുടർന്നുകൊണ്ടുപോകാൻ കഴിഞ്ഞിരുന്നില്ല.