ബംഗളൂരു: റെയിൽവേ സ്റ്റേഷനുകളിലെ സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി 31 സ്റ്റേഷനുകളിൽ കൂടെ സിസിടിവി കാമറകൾ സ്ഥാപിക്കും. നിലവിൽ ദക്ഷിണ, പശ്ചിമ റെയിൽവേയ്ക്കു കീഴിലെ 10 പ്രധാന സ്റ്റേഷനുകളിൽ സിസിടിവി കാമറകളുണ്ട്. ഹുബ്ബള്ളി ഡിവിഷനിലെ 12 സ്റ്റേഷനുകളിലും ബംഗളൂരു ഡിവിഷനിലെ 11 സ്റ്റേഷനുകളിലും മൈസൂരു ഡിവിഷനിൽ എട്ടു സ്റ്റേഷനുകളിലുമാണ് പുതുതായി കാമറകൾ സ്ഥാപിക്കുന്നത്. റെയിൽവേ സിഗ്നൽ ആൻഡ് ടെലികമ്യൂണിക്കേഷൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിക്ക് 15 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പ്രധാനമായും റെയിൽവേ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകൾ, കാത്തിരിപ്പ് കേന്ദ്രങ്ങൾ, പാർക്കിംഗ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് കാമറകൾ സ്ഥാപിക്കുന്നത്.