ബംഗളൂരു: സംസ്ഥാനത്തെ ഐടി മേഖലയ്ക്കു പ്രതീക്ഷ നല്കി കർണാടക സർക്കാരിന്റെ പുതിയ സ്റ്റാർട്ട് അപ്പ് പദ്ധതി. ഐടി സ്ഥാപനങ്ങളുടെ കൂട്ടായ്മയായ നാസ്കോമിന്റെയും ദേശ്പാണ്ഡേ ഫൗണ്ടേഷൻ തുടങ്ങിയ സംഘടനകളുടെയും സഹകരണത്തോടെയാണ് പദ്ധതി. കൃഷി, ജൈവസാങ്കേതികം തുടങ്ങി വിവിധ മേഖലകളിലാണ് സ്റ്റാർട്ട് അപ്പുകൾക്ക് അനുമതി നല്കുന്നത്. പരിസ്ഥിതിക്ക് അനുകൂലമ്ായ പദ്ധതികൾക്കാണ് സർക്കാർ മുൻഗണന നല്കുന്നതെന്നും ഇത്തരം പദ്ധതികൾക്ക് സർക്കാർ അടിസ്ഥാന സൗകര്യങ്ങൾ സൗജന്യമായി നല്കുമെന്നും ഐടി മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു.
സ്റ്റാർട്ട് അപ്പുകൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സർക്കാരിന് അപേക്ഷ സമർപ്പിക്കാം. തുടർന്ന് തെരഞ്ഞെടുക്കപ്പെടുന്ന സംരംഭങ്ങൾക്ക് സാന്പത്തികസഹായം നല്കും. അർഹരായ സ്റ്റാർട്ട് അപ്പുകളെ കണ്ടെത്താനുള്ള ചുമതല കർണാടക സ്റ്റാർട്ട് അപ്പ് സെല്ലുകൾക്കായിരിക്കും. തെരഞ്ഞെടുക്കുന്ന 51 സ്റ്റാർട്ട് അപ്പുകൾക്കായി 17 കോടി രൂപ വീതം നല്കാനാണ് തീരുമാനം. 2500 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.
വനിതകൾക്ക് പ്രത്യേക പരിഗണന നല്കും. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ കൂടുതൽ കന്പനികൾക്ക് സഹായം നല്കാനാണ് തീരുമാനം. ബംഗളൂരുവിനൊപ്പം മൈസൂരു, മംഗളൂരു, ഹുബ്ബള്ളി, കാലാബുരാഗി തുടങ്ങിയ നഗരങ്ങളിലേക്കും സ്റ്റാർട്ട് അപ്പ് പദ്ധതി എത്തിക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്. വിവിധ നഗരങ്ങളിലായി ഈവർഷം 1000 സ്റ്റാർട്ട് അപ്പുകൾ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തെ ഐടി മേഖലയിലെ തൊഴിൽ പ്രതിസന്ധി തരണം ചെയ്യാൻ പുതിയ പദ്ധതിക്കു കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
സ്റ്റാർട്ട് അപ്പുകൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സർക്കാരിന് അപേക്ഷ സമർപ്പിക്കാം. തുടർന്ന് തെരഞ്ഞെടുക്കപ്പെടുന്ന സംരംഭങ്ങൾക്ക് സാന്പത്തികസഹായം നല്കും. അർഹരായ സ്റ്റാർട്ട് അപ്പുകളെ കണ്ടെത്താനുള്ള ചുമതല കർണാടക സ്റ്റാർട്ട് അപ്പ് സെല്ലുകൾക്കായിരിക്കും. തെരഞ്ഞെടുക്കുന്ന 51 സ്റ്റാർട്ട് അപ്പുകൾക്കായി 17 കോടി രൂപ വീതം നല്കാനാണ് തീരുമാനം. 2500 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.
വനിതകൾക്ക് പ്രത്യേക പരിഗണന നല്കും. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ കൂടുതൽ കന്പനികൾക്ക് സഹായം നല്കാനാണ് തീരുമാനം. ബംഗളൂരുവിനൊപ്പം മൈസൂരു, മംഗളൂരു, ഹുബ്ബള്ളി, കാലാബുരാഗി തുടങ്ങിയ നഗരങ്ങളിലേക്കും സ്റ്റാർട്ട് അപ്പ് പദ്ധതി എത്തിക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്. വിവിധ നഗരങ്ങളിലായി ഈവർഷം 1000 സ്റ്റാർട്ട് അപ്പുകൾ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തെ ഐടി മേഖലയിലെ തൊഴിൽ പ്രതിസന്ധി തരണം ചെയ്യാൻ പുതിയ പദ്ധതിക്കു കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.