ബംഗളൂരു: ലാൽബാഗിലെ ബൊട്ടാണിക്കൽ ഗാർഡനിൽ ആരംഭിച്ച ചക്ക-മാന്പഴമേളയ്ക്ക് തിരക്കേറുന്നു. 105 സ്റ്റാളുകളിലായി നാൽപതോളം ഇനങ്ങളിലുള്ള മാന്പഴങ്ങളും 12 തരം ചക്കകളുമാണ് മേളയിലുള്ളത്. ഫലങ്ങൾ രുചിച്ചുനോക്കാനും വാങ്ങാനുമുള്ള സൗകര്യമുണ്ട്. രാവിലെ എട്ടു മുതൽ വൈകുന്നേരം ഏഴു വരെയാണ് മേള. ഹോർട്ടികൾച്ചർ വകുപ്പിന്റെയും കർണാടക സംസ്ഥാന മാന്പഴ വികസന വിപണന കോർപറേഷനും(കെഎസ്എംഡിഎംസിഎൽ) സംയുക്തമായി സംഘടിപ്പിക്കുന്ന മേള മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഉദ്ഘാടനം ചെയ്തത്. മേള 20 ദിവസം നീളും.
കഴിഞ്ഞ തവണ 6.30 കോടി രൂപയുടെ മാന്പഴമാണ് വിറ്റഴിച്ചത്. ഇത്തവണ വിൽപ്പന കൂടുമെന്നു പ്രതീക്ഷിക്കുന്നതായി കെഎസ്എംഡിഎംസിഎൽ ചെയർമാൻ എൽ. ഗോപാലകൃഷ്ണ അറിയിച്ചു.
കോലാർ, ചിക്കബല്ലാപുർ, രാമനഗര, തുമകുരു, ചിത്രദുർഗ, മാണ്ഡ്യ, ബംഗളൂരു റൂറൽ ജില്ലകളിൽ നിന്നുള്ള കർഷകരുടെ മാന്പഴങ്ങളാണ് മേളയിൽ എത്തിക്കുന്നത്. ഉപഭോക്താക്കൾക്ക് കർഷകരിൽ നിന്നു നേരിട്ട് ഫലങ്ങൾ വാങ്ങാനുള്ള അവസരമാണ് മേള ഒരുക്കുന്നതെന്ന് ലാൽബാഗ് ഹോർട്ടികൾച്ചർ വകുപ്പ് അഡീഷണൽ ഡയറക്ടർ കെ.എം. പരാശിവമൂർത്തി പറഞ്ഞു.
മേളയുടെ പ്രചാരണത്തിനായി ലാൽബാഗിനെക്കൂടാതെ നാല് ബിബിഎംപി മൈതാനങ്ങൾ, ഇലക്ട്രോണിക് സിറ്റിയിലെ ഇൻഫോസിസ് കാന്പസിലെ ആറു സ്റ്റാളുകൾ, നാലു ബിഎംടിസി ബസ് സ്റ്റേഷനുകൾ (ശാന്തിനഗർ, മജസ്റ്റിക്, ജയനഗർ, കെങ്കേരി) എന്നിവിടങ്ങളിലും സ്റ്റാളുകളുണ്ടാകും.
കഴിഞ്ഞ തവണ 6.30 കോടി രൂപയുടെ മാന്പഴമാണ് വിറ്റഴിച്ചത്. ഇത്തവണ വിൽപ്പന കൂടുമെന്നു പ്രതീക്ഷിക്കുന്നതായി കെഎസ്എംഡിഎംസിഎൽ ചെയർമാൻ എൽ. ഗോപാലകൃഷ്ണ അറിയിച്ചു.
കോലാർ, ചിക്കബല്ലാപുർ, രാമനഗര, തുമകുരു, ചിത്രദുർഗ, മാണ്ഡ്യ, ബംഗളൂരു റൂറൽ ജില്ലകളിൽ നിന്നുള്ള കർഷകരുടെ മാന്പഴങ്ങളാണ് മേളയിൽ എത്തിക്കുന്നത്. ഉപഭോക്താക്കൾക്ക് കർഷകരിൽ നിന്നു നേരിട്ട് ഫലങ്ങൾ വാങ്ങാനുള്ള അവസരമാണ് മേള ഒരുക്കുന്നതെന്ന് ലാൽബാഗ് ഹോർട്ടികൾച്ചർ വകുപ്പ് അഡീഷണൽ ഡയറക്ടർ കെ.എം. പരാശിവമൂർത്തി പറഞ്ഞു.
മേളയുടെ പ്രചാരണത്തിനായി ലാൽബാഗിനെക്കൂടാതെ നാല് ബിബിഎംപി മൈതാനങ്ങൾ, ഇലക്ട്രോണിക് സിറ്റിയിലെ ഇൻഫോസിസ് കാന്പസിലെ ആറു സ്റ്റാളുകൾ, നാലു ബിഎംടിസി ബസ് സ്റ്റേഷനുകൾ (ശാന്തിനഗർ, മജസ്റ്റിക്, ജയനഗർ, കെങ്കേരി) എന്നിവിടങ്ങളിലും സ്റ്റാളുകളുണ്ടാകും.