മംഗളൂരു: ആർഎസ്എസിന്റെ ഭീഷണിക്ക് അതേ നാണയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ആർഎസ്എസുകാർ ഊരിപ്പിടിച്ച വാളും കത്തിയുമായിനിന്ന കാലത്ത് അതിനു നടുവിലൂടെ നടന്നുപോയിട്ടുണ്ട്. വിരട്ടൊന്നും തന്നോടുവേണ്ടെന്നും പിണറായി വിജയൻ. സിപിഎം ദക്ഷിണ കന്നട ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മതസൗഹാർദ റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയെന്ന നിലയിൽ പോലീസ് കാവലിൽ അവരുടെ നടുവിലൂടെയാണ് വന്നത്. എന്നാൽ ഈ സുരക്ഷ ഇല്ലാതിരുന്ന ഒരു കാലമുണ്ട്. അന്ന് ഊരിപ്പിടിച്ച വാളും കത്തിയുമായിനിന്ന ആർഎസ്എസുകാരുടെ നടുവിലൂടെയാണ് താൻ നടന്നുപോന്നത്. അന്ന് ഒന്നും ചെയ്യാൻ കഴിയാതിരുന്നവരാണ് ഇന്ന് ഭീഷണിമുഴക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
മധ്യപ്രദേശിലെ ഭോപ്പലിൽ സംഘപരിവാറിന്റെ ഭീഷണിയെത്തുടർന്ന് താൻ തിരിച്ചുപോന്നതായി പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ അങ്ങോട്ടേയ്ക്കുപോകേണ്ടെന്ന് മധ്യപ്രദേശ് സർക്കാർ പറഞ്ഞപ്പോൾ മുഖ്യമന്ത്രിയെന്ന നിലയിൽ അനുസരിക്കുകയാണ് ചെയ്തത്. പിണറായി വിജയൻ മാത്രമായിരുന്നെങ്കിൽ "ഇന്ദ്രനോചന്ദ്രനോ' തന്നെ തടുക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മംഗളൂരുവിൽ തനിക്ക് സുരക്ഷ ഒരുക്കിയ കർണാടക സർക്കാരിന് പിണറായി നന്ദി പറഞ്ഞു. കർണാടകയുടേത് ഉറച്ചനിലപാടായിരുന്നു. ഇത്തരം ഉറച്ചനിലപാടുകൾകൊണ്ടുമാത്രമേ സംഘപരിവാർ ശക്തികളെ നേരിടാൻ കഴിയുവെന്നും പിണറായി പറഞ്ഞു.
രാവിലെ 10.15 ഓടെ മലബാർ എക്സ്പ്രസിനാണ് മുഖ്യമന്ത്രി മംഗളൂരുവിലെത്തിയത്. നിരവധി സിപിഎം പ്രവർത്തകരും നേതാക്കളും ചേർന്ന് മുഖ്യമന്ത്രിയെ റെയിൽവേ സ്റ്റേഷനിൽ സ്വീകരിച്ചു. കനത്ത സുരക്ഷയിലാണ് മുഖ്യമന്ത്രി മംഗളൂരുവിൽ എത്തിയത്. പിണറായിയുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച് സംഘപരിവാർ സംഘടനകൾ ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു.
മുഖ്യമന്ത്രിയെന്ന നിലയിൽ പോലീസ് കാവലിൽ അവരുടെ നടുവിലൂടെയാണ് വന്നത്. എന്നാൽ ഈ സുരക്ഷ ഇല്ലാതിരുന്ന ഒരു കാലമുണ്ട്. അന്ന് ഊരിപ്പിടിച്ച വാളും കത്തിയുമായിനിന്ന ആർഎസ്എസുകാരുടെ നടുവിലൂടെയാണ് താൻ നടന്നുപോന്നത്. അന്ന് ഒന്നും ചെയ്യാൻ കഴിയാതിരുന്നവരാണ് ഇന്ന് ഭീഷണിമുഴക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
മധ്യപ്രദേശിലെ ഭോപ്പലിൽ സംഘപരിവാറിന്റെ ഭീഷണിയെത്തുടർന്ന് താൻ തിരിച്ചുപോന്നതായി പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ അങ്ങോട്ടേയ്ക്കുപോകേണ്ടെന്ന് മധ്യപ്രദേശ് സർക്കാർ പറഞ്ഞപ്പോൾ മുഖ്യമന്ത്രിയെന്ന നിലയിൽ അനുസരിക്കുകയാണ് ചെയ്തത്. പിണറായി വിജയൻ മാത്രമായിരുന്നെങ്കിൽ "ഇന്ദ്രനോചന്ദ്രനോ' തന്നെ തടുക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മംഗളൂരുവിൽ തനിക്ക് സുരക്ഷ ഒരുക്കിയ കർണാടക സർക്കാരിന് പിണറായി നന്ദി പറഞ്ഞു. കർണാടകയുടേത് ഉറച്ചനിലപാടായിരുന്നു. ഇത്തരം ഉറച്ചനിലപാടുകൾകൊണ്ടുമാത്രമേ സംഘപരിവാർ ശക്തികളെ നേരിടാൻ കഴിയുവെന്നും പിണറായി പറഞ്ഞു.
രാവിലെ 10.15 ഓടെ മലബാർ എക്സ്പ്രസിനാണ് മുഖ്യമന്ത്രി മംഗളൂരുവിലെത്തിയത്. നിരവധി സിപിഎം പ്രവർത്തകരും നേതാക്കളും ചേർന്ന് മുഖ്യമന്ത്രിയെ റെയിൽവേ സ്റ്റേഷനിൽ സ്വീകരിച്ചു. കനത്ത സുരക്ഷയിലാണ് മുഖ്യമന്ത്രി മംഗളൂരുവിൽ എത്തിയത്. പിണറായിയുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച് സംഘപരിവാർ സംഘടനകൾ ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു.