നിക്ഷേപകരെ ആശങ്കയുടെ മുൾമുനയിൽ നിർത്തി ഓഹരി സൂചിക തകർച്ചയിൽത്തന്നെ. വിപണിയിലെ തകർച്ച തടയാൻ എല്ലാ ശ്രമങ്ങളും ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ നടത്തി. പക്ഷേ, അതൊന്നും ഫലവത്തായില്ല. തുടർച്ചയായ മൂന്നാം വരത്തിലും സെൻസെക്സ് 462 പോയിന്റും നിഫ്റ്റി 155 പോയിന്റും ഇടിഞ്ഞു.
നിഫ്റ്റി 16,790 ലെ നിർണായക താങ്ങ് നിലനിർത്തിയെങ്കിലും മുൻവാരത്തിലെ 17,100 ൽ നിന്നു 17,204 വരെയെ എത്തിയുള്ളൂ. കഴിഞ്ഞവാരം സൂചിപ്പിച്ച 17,340 പോയിന്റിലേക്കെത്താൻ വില്പനക്കാർ അനുവദിച്ചില്ല. ഒരവസരത്തിൽ 16,839 വരെ തകർന്നിരുന്നു. പിന്നീട് നിഫ്റ്റി 16,945 വരെയെത്തി ക്ലോസ് ചെയ്തു. അതായത് 17,000 ലെ താങ്ങ് നിലനിർ
ത്തുന്നതിൽ ബുൾ ഇടപാടുകാർക്കു നേരിട്ട തിരിച്ചടിയിൽ 155 പോയിന്റ് പ്രതിവാര നഷ്ടം. ഈ വാരം 17,153 ലെ പ്രതിരോധം മറികടക്കാനുള്ള നീക്കം വിജയിച്ചാൽ ഏപ്രിലിൽ സൂചിക 17,361 നെ ലക്ഷ്യമാക്കും. അതേസമയം ആദ്യ താങ്ങായ 16,788 ൽ കാലിടറിയാൽ 16,631-16,266 ലേക്ക് തകരുകയും ചെയ്യാം. ഫ്യൂച്ചർ ആൻഡ് ഓപ്ഷനിലെ ഇടപാടുകാർ വലിയതോതിലുള്ള തിരുത്തൽ പ്രതീക്ഷിക്കുന്നുണ്ട്. മാർച്ച് ഫ്യൂച്ചേഴ്സ് ഒരു ശതമാനത്തിലധികം താഴ്ന്നു 16,955 ലാണ്.
മൂല്യം കുറഞ്ഞതിനൊപ്പം ഒരാഴ്ചയിൽ ഓപ്പണ് ഇന്ററസ്റ്റ് 153 ലക്ഷത്തിൽ നിന്നും 169 ലക്ഷം കരാറായി ഉയർന്നുകഴിഞ്ഞു. അതായത് ഷോർട്ട് പൊസിഷനുകളുടെ വർധന സമ്മർദം സൃഷ്ടിക്കാം.
സെൻസെക്സ് 57,989 പോയിന്റിൽ നിന്നു 57,080 റേഞ്ചിലേക്ക് ആദ്യം വീണെങ്കിലും പിന്നീട് 58,400 പോയിന്റുവരെ തിരിച്ചുവന്നു. ഇതിനിടയിൽ വിദേശത്ത്നിന്നുള്ള പ്രതികൂല വാർത്തകൾ (ബാങ്കുകളുടെ തകർച്ചകൾ) ഓപ്പറേറ്റർമാരെ വില്പനത്തോത് ഉയർത്താൻ പ്രേരിപ്പിച്ചു. ഇതോടെ തകർച്ചയുടെ തോത് ഉയർന്നു. 57,422 പോയിന്റുവരെ താഴ്ന്നു. 57,527 പോയിന്റിലാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 56,934 പോയിന്റിലെ ആദ്യ താങ്ങ് നിലനിർത്തി 58,268 വരെ ഉയരാനുള്ള സാധ്യതയുണ്ട്. സാഹചര്യം പ്രതികൂലമായാൽ 56,341 വരെയെത്താം.
വിദേശ ഫണ്ടുകൾ 6716 കോടി രൂപയുടെ ഓഹരികൾ കഴിഞ്ഞ വാരം വിറ്റു. ആഭ്യന്തര ഫണ്ടുകളാകട്ടെ 9432 കോടി രൂപയുടെ ഓഹരികൾ വാങ്ങി വിപണിയെ ഉയർത്താൻ ശ്രമിച്ചു. പക്ഷേ, പ്രതീക്ഷിച്ചയത്ര ഉയർന്നില്ലെന്നു മാത്രം.
ഫോറെക്സ് മാർക്കറ്റിൽ രൂപയുടെ മൂല്യം 82.55 ൽ നിന്നും 82 വരെ ഉയർന്നു കരുത്തുകാട്ടി. എന്നാൽ, അമേരിക്ക-ഇംഗ്ലണ്ട്-ഗൾഫ് രാജ്യങ്ങൾ പലിശ ഉയർത്തിയതോടെ 82.30 ലേക്ക് മൂല്യം താഴ്ന്നു. വരുന്ന ആഴ്ചയിൽ 82.86 ലേക്കും തുടർന്ന് 83.40 വരെയും മൂല്യം തകരാം. പിന്നിട്ടവർഷം ഡോളറിനുമുന്നിൽ പത്തു ശതമാനം മൂല്യത്തകർച്ച നേരിട്ട രൂപ ഈ വർഷം അലപം മികവിലാണെന്നു പറയാം. ആഗോള സാന്പത്തിക മാന്ദ്യത്തിന്റെ ആശങ്കകളെ മുൻനിർത്തി ഇന്ത്യൻ ബാങ്കുകളും കരുതിയിരിക്കണമെന്നും ജാഗ്രതാ നടപടികൾ സ്വീകരിക്കണമെന്നും ധനമന്ത്രാലയം നൽകിയ സൂചന കണക്കിലെടുത്താൽ രൂപയുടെ മൂല്യത്തിൽ ചാഞ്ചാട്ടത്തിനുള് സാധ്യതയുണ്ട്. സർക്കാർ ബോണ്ടുകളിലുള്ള നിക്ഷേപങ്ങളെക്കുറിച്ച്് ധനമന്ത്രാലയം ഇതിനകംതന്നെ മുൻനിര ബാങ്കുകളോട് വിശദീകരണം ചോദിച്ചുകഴിഞ്ഞു.
യുഎസ് ഫെഡറൽ റിസർവും ബാങ്ക് ഓഫ് ഇംഗ്ലണ്ടും നാണയപ്പെരുപ്പം നിയന്ത്രിക്കാൻ പലിശനിരക്ക് ഉയർത്തിയതിനു പിന്നാലെ ഏപ്രിൽ മൂന്നിന് തുടങ്ങുന്ന വായ്പാ അവലോകനത്തിൽ ആർബിഐയും പലിശനിരക്കിൽ ഭേദഗതി വരുത്താനുള്ള സാധ്യതയുണ്ട്. നാണയപ്പെരുപ്പം ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല. ഈ സാഹചര്യം കണക്കിലെടുത്താൽ ജൂണിനു മുന്പുതന്നെ ലോകത്താകമാനം പലിശനിരക്കുയർത്താനുള്ള സാധ്യതയാണ് കാണുന്നത്.
ആഗോള സ്വർണവിപണിയിലെ തിളക്കം നിലനിൽക്കുകയാണെങ്കിലും ഫണ്ടുകൾ പുതിയ ബയിംഗിനുള്ള ആവേശം കുറച്ചിട്ടുണ്ട്. ന്യൂയോർക്കിൽ 1990 ഡോളറിൽ നീങ്ങിയ സ്വർണം 1934 ഡോളറിൽ എന്നിനിൽക്കുകയാണ്. പിന്നീട്, ബുൾ ഇടപാടുകാർക്ക് വിപണിയെ 2004 ഡോളർ വരെയേഎത്തിക്കാനായുള്ളൂ. തൊട്ട് മുൻവാരത്തിലെ ഉയർന്ന വില 2014 ഡോളറായിരുന്നു എന്നോർക്കണം. അതായത് 2000 ഡോളറിൽ പുതിയ ഷോട്ട് പൊസിഷനുകൾക്ക് ഫണ്ടുകൾ നീക്കം തുടങ്ങിയെന്നു കരുതാം. പിന്നിട്ടവാരം 12 ഡോളർ നഷ്ടം ട്രോയ് ഒൗണ്സിന് നേരിട്ട സ്വർണം ക്ലോസ് ചെയ്തത് 1978 ഡോളറിലാണ്. 1924 ഡോളറിലെ സപ്പോർട്ട് നിലനിൽക്കുവോളം 2014 ലെ പ്രതിരോധവും തകർത്ത് 2080 വരെ സഞ്ചരിക്കാനുള്ള സാധ്യതയുമുണ്ട്.
നിഫ്റ്റി 16,790 ലെ നിർണായക താങ്ങ് നിലനിർത്തിയെങ്കിലും മുൻവാരത്തിലെ 17,100 ൽ നിന്നു 17,204 വരെയെ എത്തിയുള്ളൂ. കഴിഞ്ഞവാരം സൂചിപ്പിച്ച 17,340 പോയിന്റിലേക്കെത്താൻ വില്പനക്കാർ അനുവദിച്ചില്ല. ഒരവസരത്തിൽ 16,839 വരെ തകർന്നിരുന്നു. പിന്നീട് നിഫ്റ്റി 16,945 വരെയെത്തി ക്ലോസ് ചെയ്തു. അതായത് 17,000 ലെ താങ്ങ് നിലനിർ
ത്തുന്നതിൽ ബുൾ ഇടപാടുകാർക്കു നേരിട്ട തിരിച്ചടിയിൽ 155 പോയിന്റ് പ്രതിവാര നഷ്ടം. ഈ വാരം 17,153 ലെ പ്രതിരോധം മറികടക്കാനുള്ള നീക്കം വിജയിച്ചാൽ ഏപ്രിലിൽ സൂചിക 17,361 നെ ലക്ഷ്യമാക്കും. അതേസമയം ആദ്യ താങ്ങായ 16,788 ൽ കാലിടറിയാൽ 16,631-16,266 ലേക്ക് തകരുകയും ചെയ്യാം. ഫ്യൂച്ചർ ആൻഡ് ഓപ്ഷനിലെ ഇടപാടുകാർ വലിയതോതിലുള്ള തിരുത്തൽ പ്രതീക്ഷിക്കുന്നുണ്ട്. മാർച്ച് ഫ്യൂച്ചേഴ്സ് ഒരു ശതമാനത്തിലധികം താഴ്ന്നു 16,955 ലാണ്.
മൂല്യം കുറഞ്ഞതിനൊപ്പം ഒരാഴ്ചയിൽ ഓപ്പണ് ഇന്ററസ്റ്റ് 153 ലക്ഷത്തിൽ നിന്നും 169 ലക്ഷം കരാറായി ഉയർന്നുകഴിഞ്ഞു. അതായത് ഷോർട്ട് പൊസിഷനുകളുടെ വർധന സമ്മർദം സൃഷ്ടിക്കാം.
സെൻസെക്സ് 57,989 പോയിന്റിൽ നിന്നു 57,080 റേഞ്ചിലേക്ക് ആദ്യം വീണെങ്കിലും പിന്നീട് 58,400 പോയിന്റുവരെ തിരിച്ചുവന്നു. ഇതിനിടയിൽ വിദേശത്ത്നിന്നുള്ള പ്രതികൂല വാർത്തകൾ (ബാങ്കുകളുടെ തകർച്ചകൾ) ഓപ്പറേറ്റർമാരെ വില്പനത്തോത് ഉയർത്താൻ പ്രേരിപ്പിച്ചു. ഇതോടെ തകർച്ചയുടെ തോത് ഉയർന്നു. 57,422 പോയിന്റുവരെ താഴ്ന്നു. 57,527 പോയിന്റിലാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 56,934 പോയിന്റിലെ ആദ്യ താങ്ങ് നിലനിർത്തി 58,268 വരെ ഉയരാനുള്ള സാധ്യതയുണ്ട്. സാഹചര്യം പ്രതികൂലമായാൽ 56,341 വരെയെത്താം.
വിദേശ ഫണ്ടുകൾ 6716 കോടി രൂപയുടെ ഓഹരികൾ കഴിഞ്ഞ വാരം വിറ്റു. ആഭ്യന്തര ഫണ്ടുകളാകട്ടെ 9432 കോടി രൂപയുടെ ഓഹരികൾ വാങ്ങി വിപണിയെ ഉയർത്താൻ ശ്രമിച്ചു. പക്ഷേ, പ്രതീക്ഷിച്ചയത്ര ഉയർന്നില്ലെന്നു മാത്രം.
ഫോറെക്സ് മാർക്കറ്റിൽ രൂപയുടെ മൂല്യം 82.55 ൽ നിന്നും 82 വരെ ഉയർന്നു കരുത്തുകാട്ടി. എന്നാൽ, അമേരിക്ക-ഇംഗ്ലണ്ട്-ഗൾഫ് രാജ്യങ്ങൾ പലിശ ഉയർത്തിയതോടെ 82.30 ലേക്ക് മൂല്യം താഴ്ന്നു. വരുന്ന ആഴ്ചയിൽ 82.86 ലേക്കും തുടർന്ന് 83.40 വരെയും മൂല്യം തകരാം. പിന്നിട്ടവർഷം ഡോളറിനുമുന്നിൽ പത്തു ശതമാനം മൂല്യത്തകർച്ച നേരിട്ട രൂപ ഈ വർഷം അലപം മികവിലാണെന്നു പറയാം. ആഗോള സാന്പത്തിക മാന്ദ്യത്തിന്റെ ആശങ്കകളെ മുൻനിർത്തി ഇന്ത്യൻ ബാങ്കുകളും കരുതിയിരിക്കണമെന്നും ജാഗ്രതാ നടപടികൾ സ്വീകരിക്കണമെന്നും ധനമന്ത്രാലയം നൽകിയ സൂചന കണക്കിലെടുത്താൽ രൂപയുടെ മൂല്യത്തിൽ ചാഞ്ചാട്ടത്തിനുള് സാധ്യതയുണ്ട്. സർക്കാർ ബോണ്ടുകളിലുള്ള നിക്ഷേപങ്ങളെക്കുറിച്ച്് ധനമന്ത്രാലയം ഇതിനകംതന്നെ മുൻനിര ബാങ്കുകളോട് വിശദീകരണം ചോദിച്ചുകഴിഞ്ഞു.
യുഎസ് ഫെഡറൽ റിസർവും ബാങ്ക് ഓഫ് ഇംഗ്ലണ്ടും നാണയപ്പെരുപ്പം നിയന്ത്രിക്കാൻ പലിശനിരക്ക് ഉയർത്തിയതിനു പിന്നാലെ ഏപ്രിൽ മൂന്നിന് തുടങ്ങുന്ന വായ്പാ അവലോകനത്തിൽ ആർബിഐയും പലിശനിരക്കിൽ ഭേദഗതി വരുത്താനുള്ള സാധ്യതയുണ്ട്. നാണയപ്പെരുപ്പം ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല. ഈ സാഹചര്യം കണക്കിലെടുത്താൽ ജൂണിനു മുന്പുതന്നെ ലോകത്താകമാനം പലിശനിരക്കുയർത്താനുള്ള സാധ്യതയാണ് കാണുന്നത്.
ആഗോള സ്വർണവിപണിയിലെ തിളക്കം നിലനിൽക്കുകയാണെങ്കിലും ഫണ്ടുകൾ പുതിയ ബയിംഗിനുള്ള ആവേശം കുറച്ചിട്ടുണ്ട്. ന്യൂയോർക്കിൽ 1990 ഡോളറിൽ നീങ്ങിയ സ്വർണം 1934 ഡോളറിൽ എന്നിനിൽക്കുകയാണ്. പിന്നീട്, ബുൾ ഇടപാടുകാർക്ക് വിപണിയെ 2004 ഡോളർ വരെയേഎത്തിക്കാനായുള്ളൂ. തൊട്ട് മുൻവാരത്തിലെ ഉയർന്ന വില 2014 ഡോളറായിരുന്നു എന്നോർക്കണം. അതായത് 2000 ഡോളറിൽ പുതിയ ഷോട്ട് പൊസിഷനുകൾക്ക് ഫണ്ടുകൾ നീക്കം തുടങ്ങിയെന്നു കരുതാം. പിന്നിട്ടവാരം 12 ഡോളർ നഷ്ടം ട്രോയ് ഒൗണ്സിന് നേരിട്ട സ്വർണം ക്ലോസ് ചെയ്തത് 1978 ഡോളറിലാണ്. 1924 ഡോളറിലെ സപ്പോർട്ട് നിലനിൽക്കുവോളം 2014 ലെ പ്രതിരോധവും തകർത്ത് 2080 വരെ സഞ്ചരിക്കാനുള്ള സാധ്യതയുമുണ്ട്.