മുംബൈ: കോർപറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ലയനമായി കണക്കാക്കപ്പെടുന്ന എച്ച്ഡിഎഫ്സിയുടെയും എച്ച്ഡിഎഫ്സി ബാങ്കിന്റെയും ലയനത്തിന് നാഷണൽ കന്പനി ലോ ട്രൈബ്യൂണൽ (എൻസിഎൽടി) അംഗീകാരം നൽകി.
ലയനം പ്രാബല്യത്തിൽ വന്നാൽ, എച്ച്ഡിഎഫ്സി ബാങ്ക് 100 ശതമാനം പൊതു ഓഹരി ഉടമകളുടെ ഉടമസ്ഥതയിലാവും, എച്ച്ഡിഎഫ്സിയുടെ നിലവിലുള്ള ഓഹരി ഉടമകൾക്ക് ബാങ്കിന്റെ 41 ശതമാനം ഓഹരിയും സ്വന്തമാകും. എച്ച്ഡിഎഫ്സി-എച്ച്ഡിഎഫ്സി ബാങ്ക് ലയനം സാന്പത്തിക വർഷത്തിന്റെ രണ്ടാം അല്ലെങ്കിൽ മൂന്നാം പാദത്തിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഓരോ എച്ച്ഡിഎഫ്സി ഷെയർഹോൾഡർക്കും എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓരോ 25 ഓഹരികൾക്കും 42 ഓഹരികൾ ലഭിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ ഹൗസിംഗ് ഫിനാൻസ് കന്പനിയായ എച്ച്ഡിഎഫ്സി ലിമിറ്റഡ് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യബാങ്കായ എച്ച്ഡിഎഫ്സി ബാങ്കുമായി ലയിച്ച് ഒരു ബാങ്കിംഗ് ഭീമനെ സൃഷ്ടിക്കും. എച്ച്ഡിഎഫ്സി ലിമിറ്റഡിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി), പിഎഫ്ആർഡിഎ, കോന്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) എന്നിവയിൽ നിന്നും ഇന്ത്യയുടെ സ്റ്റോക്ക് എക്സ്ചേഞ്ചുകളായ ബിഎസ്ഇ, എൻഎസ്ഇ എന്നിവയിൽ നിന്നും ഇതിനകം ലയനത്തിന് അംഗാകാരം ലഭിച്ചിട്ടുണ്ട്. നേരത്തെ, ലയനത്തിന് അംഗീകാരം ലഭിക്കുന്നതിന്
ഓഹരി ഉടമകളുടെ യോഗം നടത്തുന്നതിന് ട്രൈബ്യൂണൽ അനുമതി നൽകിയിരുന്നു.
എച്ച്ഡിഎഫ്സി-എച്ച്ഡിഎഫ്സി ബാങ്ക് ലയനം ഈ സാന്പത്തികവർഷത്തിന്റെ രണ്ടാം പാദത്തിലോ മൂന്നാം പാദത്തിലോ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എച്ച്ഡിഎഫ്സി ലിമിറ്റഡിന്റെയും എച്ച്ഡിഎഫ്സി ബാങ്കിന്റെയും ഓഹരികൾ 1.7 ശതമാനം ഉയർന്നു (യഥാക്രമം 2,575.95, 1,578.20 പോയിന്റുകൾ).
ലയനം പ്രാബല്യത്തിൽ വന്നാൽ, എച്ച്ഡിഎഫ്സി ബാങ്ക് 100 ശതമാനം പൊതു ഓഹരി ഉടമകളുടെ ഉടമസ്ഥതയിലാവും, എച്ച്ഡിഎഫ്സിയുടെ നിലവിലുള്ള ഓഹരി ഉടമകൾക്ക് ബാങ്കിന്റെ 41 ശതമാനം ഓഹരിയും സ്വന്തമാകും. എച്ച്ഡിഎഫ്സി-എച്ച്ഡിഎഫ്സി ബാങ്ക് ലയനം സാന്പത്തിക വർഷത്തിന്റെ രണ്ടാം അല്ലെങ്കിൽ മൂന്നാം പാദത്തിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഓരോ എച്ച്ഡിഎഫ്സി ഷെയർഹോൾഡർക്കും എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓരോ 25 ഓഹരികൾക്കും 42 ഓഹരികൾ ലഭിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ ഹൗസിംഗ് ഫിനാൻസ് കന്പനിയായ എച്ച്ഡിഎഫ്സി ലിമിറ്റഡ് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യബാങ്കായ എച്ച്ഡിഎഫ്സി ബാങ്കുമായി ലയിച്ച് ഒരു ബാങ്കിംഗ് ഭീമനെ സൃഷ്ടിക്കും. എച്ച്ഡിഎഫ്സി ലിമിറ്റഡിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി), പിഎഫ്ആർഡിഎ, കോന്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) എന്നിവയിൽ നിന്നും ഇന്ത്യയുടെ സ്റ്റോക്ക് എക്സ്ചേഞ്ചുകളായ ബിഎസ്ഇ, എൻഎസ്ഇ എന്നിവയിൽ നിന്നും ഇതിനകം ലയനത്തിന് അംഗാകാരം ലഭിച്ചിട്ടുണ്ട്. നേരത്തെ, ലയനത്തിന് അംഗീകാരം ലഭിക്കുന്നതിന്
ഓഹരി ഉടമകളുടെ യോഗം നടത്തുന്നതിന് ട്രൈബ്യൂണൽ അനുമതി നൽകിയിരുന്നു.
എച്ച്ഡിഎഫ്സി-എച്ച്ഡിഎഫ്സി ബാങ്ക് ലയനം ഈ സാന്പത്തികവർഷത്തിന്റെ രണ്ടാം പാദത്തിലോ മൂന്നാം പാദത്തിലോ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എച്ച്ഡിഎഫ്സി ലിമിറ്റഡിന്റെയും എച്ച്ഡിഎഫ്സി ബാങ്കിന്റെയും ഓഹരികൾ 1.7 ശതമാനം ഉയർന്നു (യഥാക്രമം 2,575.95, 1,578.20 പോയിന്റുകൾ).