കേരളം അടുത്തമാസം കൊപ്ര സംഭരണം തുടങ്ങും, കൃഷി വകുപ്പിൽ നിന്നുള്ള അനുകൂല വാർത്ത മുൻനിർത്തി കർഷകർ വിളവെടുപ്പിനുള്ള നീക്കത്തിലാണ്. വില്പന സമ്മർദത്തിൽ ഏഷ്യൻ റബർ മാർക്കറ്റുകൾ കരടി വലയത്തിലേയ്ക്ക്. അന്താരാഷ്ട്ര കുരുമുളക് വിപണി പുതിയ ദിശതേടുന്നു.
വീണ്ടും ഒരു സംഭരണ സീസണ് കേരളം കച്ചകെട്ടുന്നു. സംസ്ഥാന കൃഷി വകുപ്പ് കേന്ദ്രത്തിൽ സമ്മർദം ചെലുത്തിയാണ് കൊപ്ര സംഭരണം പുനരാരംഭിക്കാൻ നടപടികൾ വേഗത്തിലാക്കിയത്. ഏപ്രിലിൽ നമ്മൾ സംഭരണം തുടങ്ങുമെന്ന് ഇതിനകം വ്യക്തമാക്കിയ സാഹചര്യത്തിൽ കേരളത്തിന്റെ തെക്കേഅറ്റം മുതൽ മലബാർ മേഖല വരെയുള്ള നാളികേര കർഷകർ മുന്നിലുള്ള ദിവസങ്ങളിൽ വിളവെടുപ്പിലേയ്ക്ക് ശ്രദ്ധതിരിക്കും.
വിഷു ഈസ്റ്റർ ഡിമാൻഡ് വെളിച്ചെണ്ണ വില്പന ഉയർത്തുന്നതിനൊപ്പം കൊപ്രയും പച്ചത്തേങ്ങയും മികവ് കാണിക്കുമെന്ന വിശ്വാസത്തിലാണ്. ഇതിനിടയിൽ സർക്കാർ ഏജൻസികൂടി വിപണിയിൽ ഇടപ്പെട്ടാൽ നിലവിലെ 8450 രൂപയിൽ നിന്നും താങ്ങ് വിലയായ 10,860 ലേയ്ക്ക് വിപണിയെ അടുപ്പിക്കാനാവും. 2410 രൂപയുടെ അകലമാണ് ഇതിനിടയിലുള്ളത്. ആ അകലം നികത്താൻ സംസ്ഥാനം രംഗത്ത് ഇറക്കാൻ ഉദ്ദേശിക്കുന്ന ഏജൻസികൾക്കാവുമോ?
ഇക്കുറിയും അരലക്ഷം ടണ് കൊപ്ര സംഭരിക്കാനാണ് കേരളം ഗോദയിൽ ഇറങ്ങുന്നത്. അതും ആറ് മാസംകൊണ്ട്. സംഭരണം പുനരാരംഭിക്കാൻ ശ്രമം നടത്തിയതിനിടയിൽ കഴിഞ്ഞ സീസണിൽ സംഭവിച്ച പാളിച്ചയെ മറികടക്കാൻ നാം എന്തെല്ലാം ഒരുക്കങ്ങൾനടത്തി? ഡിസംബർ മുതൽ അതായത് മൂന്ന് മാ
സങ്ങളിൽ കൃഷി വകുപ്പ് ഇറക്കാൻ ഉദ്ദേശിക്കുന്ന ഏജൻസികൾ, സഹകരണ സംഘങ്ങൾ ഈ കാര്യങ്ങളിൽ സ്വീകരിച്ച അന്തിമ തീരുമാനങ്ങളറിയാൻ തെക്കേഅറ്റം മുതൽ ഉത്തര കേരളം വരെയുള്ള നാളികേര കർഷകർ കാതോർക്കുന്നു.
വൻ സന്നാഹങ്ങൾ ഒരുക്കിയാൽ മാത്രമേ സംഭരണം വിജയപ്പിക്കാൻ പറ്റുവെന്ന തിരിച്ചറിവ് പിന്നിട്ട സീസണിലെ അനുഭവങ്ങൾ ഉത്തരവാദിപ്പെട്ടവരെ പഠിപ്പിച്ചിട്ടുണ്ടങ്കിൽ തീർച്ചയായും തമിഴ്നാടിനെ പോലെ 40,000 ടണ് കൊപ്രയെങ്കിലും ശേഖരിക്കാൻ നമുക്കും കഴിയും. അല്ലാത്തപക്ഷം 2022ലെ പോലെ 255 ടണ്ണിൽ എല്ലാം അവസാനിക്കും. 35 ലക്ഷം വരുന്ന നാളികേര കർഷകർക്കായി 1000 കൃഷി ഭവനുകളെ ഇതിനായി ചുമതലപ്പെടുത്താനുള്ള ചങ്കുറ്റം സർക്കാർ കാണിക്കുമെന്ന് പ്രതീക്ഷിക്കാം.
ഏഷ്യൻ റബർ മാർക്കറ്റുകൾ ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം കരടികൂട്ടത്തിന്റെ പിടിയിലകപ്പെട്ടു. ജപ്പാൻ എക്സ്ചേഞ്ചിൽ മാർച്ച് അവധിക്ക് 202 യെന്നിലെ സപ്പോർട്ട് നഷ്ടമായി. 2021 ഒട്ടോബറിന് ശേഷം ആദ്യമായാണ് വിപണിക്ക് ഈ നിർണായക താങ്ങ് കൈമോശം വരുന്നത്. വിപണിയുടെ ചലനങ്ങൾ സാങ്കേതികമായി വീക്ഷിച്ചാൽ 197 യെന്നിൽ ആദ്യ താങ്ങ് പ്രതീക്ഷിക്കാം. ഇത് നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാൽ റബർ വില 180 യെന്നിലേയ്ക്ക് തളരും. സിംഗപ്പുർ, ചൈനീസ് വിപണികളും ഇതേ ദിശയിൽ സഞ്ചരിക്കാൻ മാർച്ച്-ഏപ്രിലിൽ നിർബന്ധിതമാകാം. റബർ ക്ഷാമം രൂക്ഷമായതോടെ, കന്പനി സപ്ലയർമാർക്ക് ആവശ്യാനുസരണം ഷീറ്റ് സംഘടിപ്പിക്കാൻ പരക്കം പായുകയാണ്. ഈസ്റ്റർ ആവശ്യങ്ങൾക്കായി മധ്യകേരളത്തിലെ കർഷകരുടെയും സ്റ്റോക്കിസ്റ്റുകളും റബർ വിപണിയിലേയ്ക്ക് തിരിയുമെന്ന കണക്ക് കൂട്ടലിലാണ് ടയർ ലോബി.
നേരത്തെ വില ഇടിച്ച് കച്ചവടങ്ങൾ ഉറപ്പിച്ചിച്ചെങ്കിലും സപ്ലയർമാർക്ക് കരാർ പ്രകാരമുള്ള ഷീറ്റ് സംഘടിപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്ന രഹസ്യം അങ്ങാടി പാട്ടാണ്. വില പെടുന്നനെ ഉയർത്തിയാൽ ഏജന്റുമാർ സാന്പത്തിക കുരുക്കിലാവുമെന്ന അവസ്ഥയിലായിരുന്നു. ഇതിനിടയിലാണ് വാരാവസാനം രാജ്യാന്തര വിപണി വില്പനക്കാരുടെ പിടിയിലകപ്പെട്ടത്. ഇത് അവസരമാക്കി ടയർ ലോബി നാലാം ഗ്രേഡ് റബർ 14,350 രൂപയായും അഞ്ചാം ഗ്രേഡ് 13,500-14,000 രൂപയായും താഴ്ത്തി.
അന്താരാഷ്ട്ര കുരുമുളക് വിപണി പുതിയ ദിശകണ്ടത്താനുള്ള ശ്രമത്തിലാണ്. വിയെറ്റ്നാം പുതിയ മുളക് വില്പനയിൽ സ്വീകരിക്കുന്ന നിലപാടിനെയാണ് ഇറക്കുമതി രാജ്യങ്ങൾ ഉറ്റ്നോക്കുന്നു. ഇന്ത്യൻ നിരക്ക് ടണ്ണിന് 6450 ഡോളറാണ്. വിയറ്റ്നാം 3350 ഡോളറിനും ബ്രസീലിൽ 3250 ഡോളറിനും ഇന്തോനേഷ്യ 3500 ഡോളറിനും ക്വട്ടേഷൻ ഇറക്കി. ഉത്തരേന്ത്യൻ വ്യവസായികൾ ഉല്പന്നത്തിൽ കാണിച്ച താൽപര്യം അണ് ഗാർബിൾഡ് കുരുമുളക് വില വാരാന്ത്യം 48,900 ലേയ്ക്ക് ഉയർത്തി.
വീണ്ടും ഒരു സംഭരണ സീസണ് കേരളം കച്ചകെട്ടുന്നു. സംസ്ഥാന കൃഷി വകുപ്പ് കേന്ദ്രത്തിൽ സമ്മർദം ചെലുത്തിയാണ് കൊപ്ര സംഭരണം പുനരാരംഭിക്കാൻ നടപടികൾ വേഗത്തിലാക്കിയത്. ഏപ്രിലിൽ നമ്മൾ സംഭരണം തുടങ്ങുമെന്ന് ഇതിനകം വ്യക്തമാക്കിയ സാഹചര്യത്തിൽ കേരളത്തിന്റെ തെക്കേഅറ്റം മുതൽ മലബാർ മേഖല വരെയുള്ള നാളികേര കർഷകർ മുന്നിലുള്ള ദിവസങ്ങളിൽ വിളവെടുപ്പിലേയ്ക്ക് ശ്രദ്ധതിരിക്കും.
വിഷു ഈസ്റ്റർ ഡിമാൻഡ് വെളിച്ചെണ്ണ വില്പന ഉയർത്തുന്നതിനൊപ്പം കൊപ്രയും പച്ചത്തേങ്ങയും മികവ് കാണിക്കുമെന്ന വിശ്വാസത്തിലാണ്. ഇതിനിടയിൽ സർക്കാർ ഏജൻസികൂടി വിപണിയിൽ ഇടപ്പെട്ടാൽ നിലവിലെ 8450 രൂപയിൽ നിന്നും താങ്ങ് വിലയായ 10,860 ലേയ്ക്ക് വിപണിയെ അടുപ്പിക്കാനാവും. 2410 രൂപയുടെ അകലമാണ് ഇതിനിടയിലുള്ളത്. ആ അകലം നികത്താൻ സംസ്ഥാനം രംഗത്ത് ഇറക്കാൻ ഉദ്ദേശിക്കുന്ന ഏജൻസികൾക്കാവുമോ?
ഇക്കുറിയും അരലക്ഷം ടണ് കൊപ്ര സംഭരിക്കാനാണ് കേരളം ഗോദയിൽ ഇറങ്ങുന്നത്. അതും ആറ് മാസംകൊണ്ട്. സംഭരണം പുനരാരംഭിക്കാൻ ശ്രമം നടത്തിയതിനിടയിൽ കഴിഞ്ഞ സീസണിൽ സംഭവിച്ച പാളിച്ചയെ മറികടക്കാൻ നാം എന്തെല്ലാം ഒരുക്കങ്ങൾനടത്തി? ഡിസംബർ മുതൽ അതായത് മൂന്ന് മാ
സങ്ങളിൽ കൃഷി വകുപ്പ് ഇറക്കാൻ ഉദ്ദേശിക്കുന്ന ഏജൻസികൾ, സഹകരണ സംഘങ്ങൾ ഈ കാര്യങ്ങളിൽ സ്വീകരിച്ച അന്തിമ തീരുമാനങ്ങളറിയാൻ തെക്കേഅറ്റം മുതൽ ഉത്തര കേരളം വരെയുള്ള നാളികേര കർഷകർ കാതോർക്കുന്നു.
വൻ സന്നാഹങ്ങൾ ഒരുക്കിയാൽ മാത്രമേ സംഭരണം വിജയപ്പിക്കാൻ പറ്റുവെന്ന തിരിച്ചറിവ് പിന്നിട്ട സീസണിലെ അനുഭവങ്ങൾ ഉത്തരവാദിപ്പെട്ടവരെ പഠിപ്പിച്ചിട്ടുണ്ടങ്കിൽ തീർച്ചയായും തമിഴ്നാടിനെ പോലെ 40,000 ടണ് കൊപ്രയെങ്കിലും ശേഖരിക്കാൻ നമുക്കും കഴിയും. അല്ലാത്തപക്ഷം 2022ലെ പോലെ 255 ടണ്ണിൽ എല്ലാം അവസാനിക്കും. 35 ലക്ഷം വരുന്ന നാളികേര കർഷകർക്കായി 1000 കൃഷി ഭവനുകളെ ഇതിനായി ചുമതലപ്പെടുത്താനുള്ള ചങ്കുറ്റം സർക്കാർ കാണിക്കുമെന്ന് പ്രതീക്ഷിക്കാം.
ഏഷ്യൻ റബർ മാർക്കറ്റുകൾ ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം കരടികൂട്ടത്തിന്റെ പിടിയിലകപ്പെട്ടു. ജപ്പാൻ എക്സ്ചേഞ്ചിൽ മാർച്ച് അവധിക്ക് 202 യെന്നിലെ സപ്പോർട്ട് നഷ്ടമായി. 2021 ഒട്ടോബറിന് ശേഷം ആദ്യമായാണ് വിപണിക്ക് ഈ നിർണായക താങ്ങ് കൈമോശം വരുന്നത്. വിപണിയുടെ ചലനങ്ങൾ സാങ്കേതികമായി വീക്ഷിച്ചാൽ 197 യെന്നിൽ ആദ്യ താങ്ങ് പ്രതീക്ഷിക്കാം. ഇത് നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാൽ റബർ വില 180 യെന്നിലേയ്ക്ക് തളരും. സിംഗപ്പുർ, ചൈനീസ് വിപണികളും ഇതേ ദിശയിൽ സഞ്ചരിക്കാൻ മാർച്ച്-ഏപ്രിലിൽ നിർബന്ധിതമാകാം. റബർ ക്ഷാമം രൂക്ഷമായതോടെ, കന്പനി സപ്ലയർമാർക്ക് ആവശ്യാനുസരണം ഷീറ്റ് സംഘടിപ്പിക്കാൻ പരക്കം പായുകയാണ്. ഈസ്റ്റർ ആവശ്യങ്ങൾക്കായി മധ്യകേരളത്തിലെ കർഷകരുടെയും സ്റ്റോക്കിസ്റ്റുകളും റബർ വിപണിയിലേയ്ക്ക് തിരിയുമെന്ന കണക്ക് കൂട്ടലിലാണ് ടയർ ലോബി.
നേരത്തെ വില ഇടിച്ച് കച്ചവടങ്ങൾ ഉറപ്പിച്ചിച്ചെങ്കിലും സപ്ലയർമാർക്ക് കരാർ പ്രകാരമുള്ള ഷീറ്റ് സംഘടിപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്ന രഹസ്യം അങ്ങാടി പാട്ടാണ്. വില പെടുന്നനെ ഉയർത്തിയാൽ ഏജന്റുമാർ സാന്പത്തിക കുരുക്കിലാവുമെന്ന അവസ്ഥയിലായിരുന്നു. ഇതിനിടയിലാണ് വാരാവസാനം രാജ്യാന്തര വിപണി വില്പനക്കാരുടെ പിടിയിലകപ്പെട്ടത്. ഇത് അവസരമാക്കി ടയർ ലോബി നാലാം ഗ്രേഡ് റബർ 14,350 രൂപയായും അഞ്ചാം ഗ്രേഡ് 13,500-14,000 രൂപയായും താഴ്ത്തി.
അന്താരാഷ്ട്ര കുരുമുളക് വിപണി പുതിയ ദിശകണ്ടത്താനുള്ള ശ്രമത്തിലാണ്. വിയെറ്റ്നാം പുതിയ മുളക് വില്പനയിൽ സ്വീകരിക്കുന്ന നിലപാടിനെയാണ് ഇറക്കുമതി രാജ്യങ്ങൾ ഉറ്റ്നോക്കുന്നു. ഇന്ത്യൻ നിരക്ക് ടണ്ണിന് 6450 ഡോളറാണ്. വിയറ്റ്നാം 3350 ഡോളറിനും ബ്രസീലിൽ 3250 ഡോളറിനും ഇന്തോനേഷ്യ 3500 ഡോളറിനും ക്വട്ടേഷൻ ഇറക്കി. ഉത്തരേന്ത്യൻ വ്യവസായികൾ ഉല്പന്നത്തിൽ കാണിച്ച താൽപര്യം അണ് ഗാർബിൾഡ് കുരുമുളക് വില വാരാന്ത്യം 48,900 ലേയ്ക്ക് ഉയർത്തി.