കളമശേരി: വ്യാവസായിക സ്ഥാപനങ്ങളിലെ അപകടങ്ങള്‍ ലഘൂകരിക്കുകയല്ല അപകടങ്ങളിലേക്ക് നയിക്കുന്ന സാഹചര്യങ്ങളും ഒഴിവാക്കുകയാണു ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
കേരള സര്‍ക്കാര്‍ ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പ് സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ വിഷന്‍ സീറോ കോണ്‍ക്ലേവ് ഓണ്‍ ഒക്യുപേഷണല്‍ സേഫ്റ്റി ആൻഡ് ഹെല്‍ത്ത് 2023 സുരക്ഷിതം 2.0 അന്താരാഷ്ട്ര സെമിനാര്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാലാം വ്യാവസായിക വിപ്ലവം മുന്‍നിര്‍ത്തി തൊഴില്‍ സുരക്ഷ, ആരോഗ്യം, പരിസ്ഥിതി എന്നിവയ്ക്ക് മുന്‍ഗണന നല്‍കിയാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.
സംസ്ഥാനത്ത് ഈസ് ഓഫ് ഡൂയിംഗ് ബിസിനസുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയാണ്. തൊഴിലിടങ്ങളിലെ അപകടങ്ങളില്‍ നിന്നും തൊഴില്ജന്യരോഗങ്ങളില് നിന്നും സംരക്ഷണം ഉറപ്പാക്കുന്ന സ്മാര്‍ട്ട് വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതില്‍ കോണ്‍ക്ലേവിലെ ആശയവിനിമയത്തിലൂടെ ലഭ്യമാകുന്ന കൂട്ടായ അറിവുകള്‍ നിര്‍ണായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം നോര്‍ത്ത് കളമശേരിയിലെ ചാക്കോളാസ് പവലിയന് ഇവന്റ് സെന്ററില്‍ നടക്കുന്ന കോണ്‍ക്ലേവില്‍ ജര്‍മനി, നെതര്‍ലാൻഡ്, അമേരിക്ക, ഫ്രാന്‍സ്, യുകെ തുടങ്ങിയ രാജ്യങ്ങളിലെ 12 ലധികം വിദഗ്ധര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിട്ടുള്ള 500 പേരാണ് അന്താരാഷ്ട്ര കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത്. വിവിധ തൊഴില്‍ സുരക്ഷാ ഉപകരണങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.
ജര്‍മന്‍ സോഷ്യല്‍ ആക്സിഡന്റ് ഇന്‍ഷ്വറന്‍സ്, ജര്‍മനി, നാഷണല്‍ സേഫ്റ്റി കൗണ്‍സില്‍ കേരള ചാപ്റ്റര്‍ എന്നിവയുമായി സഹകരിച്ചാണ് കോണ്‍ക്ലേവ്. തൊഴില്‍മന്ത്രി വി. ശിവന്‍കുട്ടി, വ്യവസായ മന്ത്രി പി. രാജീവ് എന്നിവരും ഓണ്‍ലൈനായി പരിപാടിയില്‍ പങ്കെടുത്തു.
സുരക്ഷിതമായ തൊഴിലിടം, ജീവിതനിലവാരം എന്നിവയില്‍ വിട്ടുവീഴ്ച പാടില്ലെന്ന് മന്ത്രി
കളമശേരി: തൊഴിലാളികളുടെ അവകാശമായ സുരക്ഷിതമായ തൊഴിലിടം, മികച്ച ആരോഗ്യം, മികച്ച ജീവിത നിലവാരം എന്നിവയില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നു മന്ത്രി പി. രാജീവ്.
ഇന്റര്‍നാഷണല്‍ വിഷന്‍ സീറോ കോണ്‍ക്ലേവ് ഓണ്‍ ഒക്യുപ്പേഷണല്‍ സേഫ്റ്റി ആൻഡ് ഹെല്‍ത്ത് 2023 സുരക്ഷിതം 2.0 അന്താരാഷ്ട്ര സെമിനാറില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് ഓണ്‍ലൈനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴില്‍ മന്ത്രി വി. ശിവന് കുട്ടി അധ്യക്ഷത വഹിച്ചു.
കേരള സര്‍ക്കാര്‍ ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പ് സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ വിഷന്‍ സീറോ കോണ്‍ക്ലേവ് ഓണ്‍ ഒക്യുപേഷണല്‍ സേഫ്റ്റി ആൻഡ് ഹെല്‍ത്ത് 2023 സുരക്ഷിതം 2.0 അന്താരാഷ്ട്ര സെമിനാര്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാലാം വ്യാവസായിക വിപ്ലവം മുന്‍നിര്‍ത്തി തൊഴില്‍ സുരക്ഷ, ആരോഗ്യം, പരിസ്ഥിതി എന്നിവയ്ക്ക് മുന്‍ഗണന നല്‍കിയാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.
സംസ്ഥാനത്ത് ഈസ് ഓഫ് ഡൂയിംഗ് ബിസിനസുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയാണ്. തൊഴിലിടങ്ങളിലെ അപകടങ്ങളില്‍ നിന്നും തൊഴില്ജന്യരോഗങ്ങളില് നിന്നും സംരക്ഷണം ഉറപ്പാക്കുന്ന സ്മാര്‍ട്ട് വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതില്‍ കോണ്‍ക്ലേവിലെ ആശയവിനിമയത്തിലൂടെ ലഭ്യമാകുന്ന കൂട്ടായ അറിവുകള്‍ നിര്‍ണായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം നോര്‍ത്ത് കളമശേരിയിലെ ചാക്കോളാസ് പവലിയന് ഇവന്റ് സെന്ററില്‍ നടക്കുന്ന കോണ്‍ക്ലേവില്‍ ജര്‍മനി, നെതര്‍ലാൻഡ്, അമേരിക്ക, ഫ്രാന്‍സ്, യുകെ തുടങ്ങിയ രാജ്യങ്ങളിലെ 12 ലധികം വിദഗ്ധര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിട്ടുള്ള 500 പേരാണ് അന്താരാഷ്ട്ര കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത്. വിവിധ തൊഴില്‍ സുരക്ഷാ ഉപകരണങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.
ജര്‍മന്‍ സോഷ്യല്‍ ആക്സിഡന്റ് ഇന്‍ഷ്വറന്‍സ്, ജര്‍മനി, നാഷണല്‍ സേഫ്റ്റി കൗണ്‍സില്‍ കേരള ചാപ്റ്റര്‍ എന്നിവയുമായി സഹകരിച്ചാണ് കോണ്‍ക്ലേവ്. തൊഴില്‍മന്ത്രി വി. ശിവന്‍കുട്ടി, വ്യവസായ മന്ത്രി പി. രാജീവ് എന്നിവരും ഓണ്‍ലൈനായി പരിപാടിയില്‍ പങ്കെടുത്തു.
സുരക്ഷിതമായ തൊഴിലിടം, ജീവിതനിലവാരം എന്നിവയില്‍ വിട്ടുവീഴ്ച പാടില്ലെന്ന് മന്ത്രി
കളമശേരി: തൊഴിലാളികളുടെ അവകാശമായ സുരക്ഷിതമായ തൊഴിലിടം, മികച്ച ആരോഗ്യം, മികച്ച ജീവിത നിലവാരം എന്നിവയില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നു മന്ത്രി പി. രാജീവ്.
ഇന്റര്‍നാഷണല്‍ വിഷന്‍ സീറോ കോണ്‍ക്ലേവ് ഓണ്‍ ഒക്യുപ്പേഷണല്‍ സേഫ്റ്റി ആൻഡ് ഹെല്‍ത്ത് 2023 സുരക്ഷിതം 2.0 അന്താരാഷ്ട്ര സെമിനാറില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് ഓണ്‍ലൈനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴില്‍ മന്ത്രി വി. ശിവന് കുട്ടി അധ്യക്ഷത വഹിച്ചു.