കൊച്ചി: കൈയടികൾക്കു വേണ്ടി വൻകിട പദ്ധതികളും പരിപാടികളും പ്രഖ്യാപിക്കാതെ സുസ്ഥിരത മുന്നിൽ കണ്ടുള്ള ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മാനേജ്മെന്റ് പ്രഫസറും ഡീനുമായ ഡോ. രുദ്ര സെൻശർമ. ഫിക്കി സംഘടിപ്പിച്ച കേന്ദ്ര ബജറ്റ് വിശകലന ചർച്ചയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ ബഹുദൂര വളർച്ച മുന്നിൽ കണ്ടുള്ള നിർദേശങ്ങളും പരിപാടികളുമാണ് ബജറ്റിൽ കാണാൻ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ആയുഷ്മാൻ ഭാരത്, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, കാര്യക്ഷമത എന്നിവയിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയുള്ള മുന്നേറ്റമായിരിക്കും ഇന്ത്യ നടത്താൻ പോകുന്നത് എന്നതാണ് ബജറ്റ് നൽകുന്ന സൂചന.
ധനമന്ത്രിയായിരുന്ന ഡോ. മൻമോഹൻ സിംഗിന്റെ ബജറ്റോടെയാണ് ഇന്ത്യൻ ബജറ്റുകൾ വിപ്ലവകരമായ പരിവർത്തനത്തിന് വിധേയമായി തുടങ്ങിയതെന്ന് പ്രത്യേക പ്രഭാഷണം നടത്തിയ ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി.കെ. വിജയകുമാർ ചൂണ്ടിക്കാട്ടി.
എ. ഗോപാലകൃഷ്ണൻ ആമുഖ പ്രസംഗം നടത്തി. ശ്രീജിത്ത് കുനിയിൽ, ഫിക്കി മുൻ ചെയർമാൻ ദീപക് അസ്വാനി, അലക്സ് നൈനാൻ, ബിബു പുന്നൂരൻ, യു.സി. റിയാസ്, ആന്റണി കൊട്ടാരം, ഫിക്കി കേരള മേധാവി സാവിയോ മാത്യു എന്നിവർ പ്രസംഗിച്ചു.
ഇന്ത്യയുടെ ബഹുദൂര വളർച്ച മുന്നിൽ കണ്ടുള്ള നിർദേശങ്ങളും പരിപാടികളുമാണ് ബജറ്റിൽ കാണാൻ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ആയുഷ്മാൻ ഭാരത്, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, കാര്യക്ഷമത എന്നിവയിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയുള്ള മുന്നേറ്റമായിരിക്കും ഇന്ത്യ നടത്താൻ പോകുന്നത് എന്നതാണ് ബജറ്റ് നൽകുന്ന സൂചന.
ധനമന്ത്രിയായിരുന്ന ഡോ. മൻമോഹൻ സിംഗിന്റെ ബജറ്റോടെയാണ് ഇന്ത്യൻ ബജറ്റുകൾ വിപ്ലവകരമായ പരിവർത്തനത്തിന് വിധേയമായി തുടങ്ങിയതെന്ന് പ്രത്യേക പ്രഭാഷണം നടത്തിയ ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി.കെ. വിജയകുമാർ ചൂണ്ടിക്കാട്ടി.
എ. ഗോപാലകൃഷ്ണൻ ആമുഖ പ്രസംഗം നടത്തി. ശ്രീജിത്ത് കുനിയിൽ, ഫിക്കി മുൻ ചെയർമാൻ ദീപക് അസ്വാനി, അലക്സ് നൈനാൻ, ബിബു പുന്നൂരൻ, യു.സി. റിയാസ്, ആന്റണി കൊട്ടാരം, ഫിക്കി കേരള മേധാവി സാവിയോ മാത്യു എന്നിവർ പ്രസംഗിച്ചു.