തൃശൂർ: നടപ്പു സാന്പത്തിക വർഷം മൂന്നാം പാദത്തിൽ 393.49 കോടി രൂപയുടെ അറ്റാദായം നേടി മണപ്പുറം ഫിനാൻസ്. മുൻ വർഷം ഇതേ കാലയളവിലെ 261.01 കോടി രൂപയിൽ നിന്ന് 50.76 ശതമാനമാണ് ലാഭം വർധിച്ചത്. കന്പനി കൈകാര്യം ചെയ്യുന്ന സംയോജിത ആസ്തികളുടെ മൂല്യം 4.85 ശതമാനം വർധിച്ച് 31,883.37 കോടി രൂപയിലെത്തി. മുൻ വർഷമിത് 30407.13 കോടി രൂപയായിരുന്നു.
സബ്സിഡിയറികൾ ഒഴികെയുള്ള കന്പനിയുടെ അറ്റാദായം മുൻവർഷം ഇതേകാലയളവിലെ 259.06 കോടി രൂപയിൽ നിന്ന് 22.88 ശതമാനം വർധിച്ച് 318.32 കോടി രൂപയിലെത്തി. മൂന്നാം പാദത്തിലെ മൊത്ത പ്രവർത്തന വരുമാനം 1714.12 കോടി രൂപയാണ്. മുൻ വർഷം ഈ കലായളവിൽ 1,484.45 കോടി രൂപയായിരുന്നു.
രണ്ടു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 0.75 രൂപ നിരക്കിൽ ഇടക്കാല ഡിവിഡന്റ് വിതരണം ചെയ്യാനും വലപ്പാട് കന്പനി ആസ്ഥാനത്ത് ചേർന്ന ഡയറക്ടർമാരുടെ ബോർഡ് യോഗം തീരുമാനിച്ചു. ലാഭത്തിൽ സംതൃപ്തിയുണ്ടെന്ന് മണപ്പുറം ഫിനാൻസ് ലിമിറ്റഡ് എംഡിയും സിഇഒയുമായ വി.പി. നന്ദകുമാർ പറഞ്ഞു.
സബ്സിഡിയറികൾ ഒഴികെയുള്ള കന്പനിയുടെ അറ്റാദായം മുൻവർഷം ഇതേകാലയളവിലെ 259.06 കോടി രൂപയിൽ നിന്ന് 22.88 ശതമാനം വർധിച്ച് 318.32 കോടി രൂപയിലെത്തി. മൂന്നാം പാദത്തിലെ മൊത്ത പ്രവർത്തന വരുമാനം 1714.12 കോടി രൂപയാണ്. മുൻ വർഷം ഈ കലായളവിൽ 1,484.45 കോടി രൂപയായിരുന്നു.
രണ്ടു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 0.75 രൂപ നിരക്കിൽ ഇടക്കാല ഡിവിഡന്റ് വിതരണം ചെയ്യാനും വലപ്പാട് കന്പനി ആസ്ഥാനത്ത് ചേർന്ന ഡയറക്ടർമാരുടെ ബോർഡ് യോഗം തീരുമാനിച്ചു. ലാഭത്തിൽ സംതൃപ്തിയുണ്ടെന്ന് മണപ്പുറം ഫിനാൻസ് ലിമിറ്റഡ് എംഡിയും സിഇഒയുമായ വി.പി. നന്ദകുമാർ പറഞ്ഞു.