മുംബൈ: എഫ്പിഒ പിൻവലിച്ചതിനുപിന്നാലെ വീണ്ടും തകർന്നടിഞ്ഞ് അദാനി ഗ്രൂപ്പ്. അദാനി കന്പനികളുടെ വിപണി മൂല്യത്തിൽ 100 ബില്യണ്‍ ഡോളർ (8.19 ലക്ഷം കോടി രൂപ) ഇടിവുണ്ടായെന്നാണ് റിപ്പോർട്ടുകൾ.
നിക്ഷേപകർ ജാഗ്രത പുലർത്തിയതിനാൽ ആഭ്യന്തര ഇക്വിറ്റി വിപണികൾ സമ്മിശ്ര പ്രതികരണം നൽകി. ബിഎസ്ഇ സെൻസെക്സ് 224 പോയിന്റ് അഥവാ 0.3 ശതമാനം ഉയർന്ന് 59,932 ലെവലിൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 37 പോയിന്റ് ഉയർന്ന് 17,653 എന്ന ദിവസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി, പിന്നീട് അത് 43 പോയിന്റ് ഇടിഞ്ഞ് 17,610.40 ൽ ക്ലോസ് ചെയ്തു.
നിക്ഷേപകർക്ക് പണം തിരികെ നൽകും
തുടർ ഓഹരിവിൽപ്പന (ഫോളോ ഓണ്‍ പബ്ലിക് ഓഫർ-എഫ്പിഒ) ഇന്നലെയാണ് അദാനി ഗ്രൂപ്പുകൾ റദ്ദാക്കിയത്. നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കാനാണ് തീരുമാനമെന്നായിരുന്നു എഫ്പിഒ റദ്ദാക്കിയതിൽ അദാനി ഗ്രൂപ്പിന്റെ വിശദീകരണം. 112 ശതമാനം അപേക്ഷകൾ ലഭിച്ചു എന്നുപറഞ്ഞ എഫ്പിഒ ആണ് റദ്ദാക്കിയത്. നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്നും ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്. വിജയകരമായി പൂർത്തിയാക്കി എന്ന് പ്രഖ്യാപിച്ച (എഫ്പിഒ) പിൻവലിക്കേണ്ടി വന്നത് ആഗോള മേഖലയിൽ തന്നെ നിക്ഷേപകർ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്.
ജനുവരി 24ന് പുറത്തുവന്ന ഹിൻഡൻബർഗിന്റെ റിപ്പോർട്ടിനെത്തുടർന്ന് അദാനി ഗ്രൂപ്പിന് വലിയ ഇടിവാണ് സംഭവിച്ചത്. 4.55 കോടി ഓഹരികളാണ് എഫ്പിഒയിൽ വിറ്റഴിക്കുന്നതിനായി ലക്ഷ്യമിട്ടിരുന്നത്. ഓഹരി വില എഫ്പിഒ പ്രൈസ് ബാൻഡിന് താഴെയെത്തിയതിനാൽ റീട്ടെയിൽ നിക്ഷേപകരുടെ ഭാഗത്തു നിന്നും മികച്ച പ്രതികരണം ലഭിച്ചിരുന്നില്ല. ഇവയിൽ 11% മാത്രമാണ് നിക്ഷേപകരെത്തിയത്.
രണ്ട് ലിസ്റ്റുകളിലും ആദ്യ പത്തിൽ നിന്നു പുറത്ത്
അദാനി ലോകത്തിലെ ധനികരുടെ ആദ്യ പത്തിൽനിന്നു പിന്തള്ളപ്പെട്ടിരുന്നു. ഏറ്റവും ഒടുവിൽ പുറത്ത് വരുന്ന വിവരം, രണ്ട് ലിസ്റ്റുകളിലും (ഫോർബ്സ്, ബ്ലൂംബർഗ്) അദാനി ആദ്യ പത്തിൽനിന്ന് പുറത്തായി എന്നതാണ്. ഫോർബ്സ് ഇൻഡക്സിൽ ഏറ്റവും ഒടുവിലത്തെ വിവരം പ്രകാരം ഗൗതം അദാനി 16ാം സ്ഥാനത്താണ്. മുകേഷ് അംബാനി പത്താം സ്ഥാനത്ത് തുടരുന്നുണ്ട്. നിലവിലെ കണക്കുകൾ പ്രകാരം 67.8 ബില്യണ്‍ അമേരിക്കൻ ഡോളർ ആണ് അദാനിയുടെ മൊത്തം ആസ്തിമൂല്യം. ഒറ്റ ദിവസം കൊണ്ട് വിപണിയിൽ നേരിട്ട നഷ്ടം 20.8 ബില്യണ്‍ ഡോളറും. സമീപകാലത്ത് ലോകം കണ്ട വലിയ തകർച്ചകളിൽ ഒന്നാണിത്. കഴിഞ്ഞയാഴ്ച ലോകകോടീശ്വരന്മാരിൽ മൂന്നാം സ്ഥാനത്തായിരുന്ന അദാനിയുടെ സ്ഥാനം ഇപ്പോൾ 16 ാം സ്ഥാനത്താണ്.
വെല്ലുവിളിയായത് ക്രെഡിറ്റ് സ്യൂസിന്റെ തീരുമാനം
അദാനി ഗ്രൂപ്പിന് വലിയ തിരിച്ചടിയായത് ക്രെഡിറ്റ് സ്യൂസിന്റെ തീരുമാനം ആയിരുന്നു. അദാനി ഗ്രൂപ്പിന്റെ കടപ്പത്രങ്ങൾക്ക് വായ്പ നൽകേണ്ടതില്ലെന്നാണ് സ്വിസ് ബാങ്കിംഗ് ഗ്രൂപ്പ് ആയ സ്യൂസ് തീരുമാനിച്ചത്. ഇതോടെ ഓഹരി മൂല്യം വീണ്ടും ഇടിയാൻ തുടങ്ങി. ഒടുവിൽ അദാനി ഗ്രൂപ്പ് എഫ്പിഒ പിൻവലിക്കുകയും ചെയ്തു. ഇതിനിടെ മറ്റൊരു വാർത്തയും പുറത്ത് വന്നു. എഫ്പിഒ വിജയിച്ചു എന്ന പ്രതീതി സൃഷ്ടിക്കാൻ അദാനി ഗ്രൂപ്പിനെ സഹായിച്ചത് മറ്റ് രണ്ട് ഇന്ത്യൻ ഭീമൻമാർ ആയിരുന്നു എന്നതാണ്. സജ്ജൻ ജിൻഡാലും സുനിൽ മിത്തലും ആയിരുന്നു അവർ എന്ന് സോഴ്സുകളെ ഉദ്ധരിച്ച് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അദാനിയുടെ തകർച്ച വിപണിയെ ബാധിച്ചു
നിഫ്റ്റി മിഡ്കാപ്പ്, നിഫ്റ്റി സ്മോൾകാപ്പ് സൂചികകൾ ഒഴിച്ച് (0.5 ശതമാനം വരെ ഉയർന്നു) ബാക്കി മിക്ക ഇൻഡക്സുകളും ഇടിഞ്ഞു. മേഖലാതലത്തിൽ, നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി ഐടി സൂചികകൾ 2 ശതമാനം വരെ നേട്ടമുണ്ടാക്കി. മറുവശത്ത്, നിഫ്റ്റി മെറ്റൽ സൂചിക ഏറ്റവും മോശം മേഖലാ പ്രകടനമാണ് കാഴ്ചവെച്ചത്. അത് 4 ശതമാനത്തിലധികം ഇടിഞ്ഞു. കൂടാതെ, എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ് കന്പനിയുടെ ഓഹരികൾ ആറു ശതമാനം ഇടിഞ്ഞ് രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 483.10 രൂപയിലെത്തി.
നിക്ഷേപകർ ജാഗ്രത പുലർത്തിയതിനാൽ ആഭ്യന്തര ഇക്വിറ്റി വിപണികൾ സമ്മിശ്ര പ്രതികരണം നൽകി. ബിഎസ്ഇ സെൻസെക്സ് 224 പോയിന്റ് അഥവാ 0.3 ശതമാനം ഉയർന്ന് 59,932 ലെവലിൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 37 പോയിന്റ് ഉയർന്ന് 17,653 എന്ന ദിവസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി, പിന്നീട് അത് 43 പോയിന്റ് ഇടിഞ്ഞ് 17,610.40 ൽ ക്ലോസ് ചെയ്തു.
നിക്ഷേപകർക്ക് പണം തിരികെ നൽകും
തുടർ ഓഹരിവിൽപ്പന (ഫോളോ ഓണ്‍ പബ്ലിക് ഓഫർ-എഫ്പിഒ) ഇന്നലെയാണ് അദാനി ഗ്രൂപ്പുകൾ റദ്ദാക്കിയത്. നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കാനാണ് തീരുമാനമെന്നായിരുന്നു എഫ്പിഒ റദ്ദാക്കിയതിൽ അദാനി ഗ്രൂപ്പിന്റെ വിശദീകരണം. 112 ശതമാനം അപേക്ഷകൾ ലഭിച്ചു എന്നുപറഞ്ഞ എഫ്പിഒ ആണ് റദ്ദാക്കിയത്. നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്നും ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്. വിജയകരമായി പൂർത്തിയാക്കി എന്ന് പ്രഖ്യാപിച്ച (എഫ്പിഒ) പിൻവലിക്കേണ്ടി വന്നത് ആഗോള മേഖലയിൽ തന്നെ നിക്ഷേപകർ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്.
ജനുവരി 24ന് പുറത്തുവന്ന ഹിൻഡൻബർഗിന്റെ റിപ്പോർട്ടിനെത്തുടർന്ന് അദാനി ഗ്രൂപ്പിന് വലിയ ഇടിവാണ് സംഭവിച്ചത്. 4.55 കോടി ഓഹരികളാണ് എഫ്പിഒയിൽ വിറ്റഴിക്കുന്നതിനായി ലക്ഷ്യമിട്ടിരുന്നത്. ഓഹരി വില എഫ്പിഒ പ്രൈസ് ബാൻഡിന് താഴെയെത്തിയതിനാൽ റീട്ടെയിൽ നിക്ഷേപകരുടെ ഭാഗത്തു നിന്നും മികച്ച പ്രതികരണം ലഭിച്ചിരുന്നില്ല. ഇവയിൽ 11% മാത്രമാണ് നിക്ഷേപകരെത്തിയത്.
രണ്ട് ലിസ്റ്റുകളിലും ആദ്യ പത്തിൽ നിന്നു പുറത്ത്
അദാനി ലോകത്തിലെ ധനികരുടെ ആദ്യ പത്തിൽനിന്നു പിന്തള്ളപ്പെട്ടിരുന്നു. ഏറ്റവും ഒടുവിൽ പുറത്ത് വരുന്ന വിവരം, രണ്ട് ലിസ്റ്റുകളിലും (ഫോർബ്സ്, ബ്ലൂംബർഗ്) അദാനി ആദ്യ പത്തിൽനിന്ന് പുറത്തായി എന്നതാണ്. ഫോർബ്സ് ഇൻഡക്സിൽ ഏറ്റവും ഒടുവിലത്തെ വിവരം പ്രകാരം ഗൗതം അദാനി 16ാം സ്ഥാനത്താണ്. മുകേഷ് അംബാനി പത്താം സ്ഥാനത്ത് തുടരുന്നുണ്ട്. നിലവിലെ കണക്കുകൾ പ്രകാരം 67.8 ബില്യണ്‍ അമേരിക്കൻ ഡോളർ ആണ് അദാനിയുടെ മൊത്തം ആസ്തിമൂല്യം. ഒറ്റ ദിവസം കൊണ്ട് വിപണിയിൽ നേരിട്ട നഷ്ടം 20.8 ബില്യണ്‍ ഡോളറും. സമീപകാലത്ത് ലോകം കണ്ട വലിയ തകർച്ചകളിൽ ഒന്നാണിത്. കഴിഞ്ഞയാഴ്ച ലോകകോടീശ്വരന്മാരിൽ മൂന്നാം സ്ഥാനത്തായിരുന്ന അദാനിയുടെ സ്ഥാനം ഇപ്പോൾ 16 ാം സ്ഥാനത്താണ്.
വെല്ലുവിളിയായത് ക്രെഡിറ്റ് സ്യൂസിന്റെ തീരുമാനം
അദാനി ഗ്രൂപ്പിന് വലിയ തിരിച്ചടിയായത് ക്രെഡിറ്റ് സ്യൂസിന്റെ തീരുമാനം ആയിരുന്നു. അദാനി ഗ്രൂപ്പിന്റെ കടപ്പത്രങ്ങൾക്ക് വായ്പ നൽകേണ്ടതില്ലെന്നാണ് സ്വിസ് ബാങ്കിംഗ് ഗ്രൂപ്പ് ആയ സ്യൂസ് തീരുമാനിച്ചത്. ഇതോടെ ഓഹരി മൂല്യം വീണ്ടും ഇടിയാൻ തുടങ്ങി. ഒടുവിൽ അദാനി ഗ്രൂപ്പ് എഫ്പിഒ പിൻവലിക്കുകയും ചെയ്തു. ഇതിനിടെ മറ്റൊരു വാർത്തയും പുറത്ത് വന്നു. എഫ്പിഒ വിജയിച്ചു എന്ന പ്രതീതി സൃഷ്ടിക്കാൻ അദാനി ഗ്രൂപ്പിനെ സഹായിച്ചത് മറ്റ് രണ്ട് ഇന്ത്യൻ ഭീമൻമാർ ആയിരുന്നു എന്നതാണ്. സജ്ജൻ ജിൻഡാലും സുനിൽ മിത്തലും ആയിരുന്നു അവർ എന്ന് സോഴ്സുകളെ ഉദ്ധരിച്ച് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അദാനിയുടെ തകർച്ച വിപണിയെ ബാധിച്ചു
നിഫ്റ്റി മിഡ്കാപ്പ്, നിഫ്റ്റി സ്മോൾകാപ്പ് സൂചികകൾ ഒഴിച്ച് (0.5 ശതമാനം വരെ ഉയർന്നു) ബാക്കി മിക്ക ഇൻഡക്സുകളും ഇടിഞ്ഞു. മേഖലാതലത്തിൽ, നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി ഐടി സൂചികകൾ 2 ശതമാനം വരെ നേട്ടമുണ്ടാക്കി. മറുവശത്ത്, നിഫ്റ്റി മെറ്റൽ സൂചിക ഏറ്റവും മോശം മേഖലാ പ്രകടനമാണ് കാഴ്ചവെച്ചത്. അത് 4 ശതമാനത്തിലധികം ഇടിഞ്ഞു. കൂടാതെ, എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ് കന്പനിയുടെ ഓഹരികൾ ആറു ശതമാനം ഇടിഞ്ഞ് രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 483.10 രൂപയിലെത്തി.