ന്യൂയോർക്ക്: യുഎസ് സെൻട്രൽ ബാങ്ക് അതിന്റെ രണ്ട് ദിവസത്തെ പോളിസി മീറ്റിംഗിന്റെ അവസാനത്തിൽ പലിശ നിരക്കിൽ ക്വാർട്ടർ പോയിന്റ് (0.25 ശതമാനം) വർധന പ്രഖ്യാപിച്ചു.
ഇതോടെ പലിശ നിരക്ക് 4.75 ശതമാനം ആയി. 2022 മാർച്ച് മുതൽ ഫെഡറൽ റിസർവ് എട്ട് തവണ പലിശനിരക്ക് വർധിപ്പിച്ചിരുന്നു. 0.75 ശതമാനം വീതമാണ് കഴിഞ്ഞ നാലുതവണയും നിരക്കുയർത്തിയത്.
പണപ്പെരുപ്പം കുറയ്ക്കുക എന്നതാണ് പലിശ ഉയർത്തലിന്റെ ലക്ഷ്യം. എന്നാൽ, പണപ്പെരുപ്പം ഇപ്പോഴും നിയന്ത്രണ വിധേയമായിട്ടില്ലെന്നാണ് സെൻട്രൽ ബാങ്കിന്റെ നിരീക്ഷണം.
ഈ സാഹചര്യത്തിൽ വീണ്ടും പലിശ നിരക്ക് ഉയർത്തേണ്ടിവരുമെന്നാണ് ഫെഡറൽ റിസർവ് പുറത്തുവിടുന്ന സൂചന.
ഇതോടെ പലിശ നിരക്ക് 4.75 ശതമാനം ആയി. 2022 മാർച്ച് മുതൽ ഫെഡറൽ റിസർവ് എട്ട് തവണ പലിശനിരക്ക് വർധിപ്പിച്ചിരുന്നു. 0.75 ശതമാനം വീതമാണ് കഴിഞ്ഞ നാലുതവണയും നിരക്കുയർത്തിയത്.
പണപ്പെരുപ്പം കുറയ്ക്കുക എന്നതാണ് പലിശ ഉയർത്തലിന്റെ ലക്ഷ്യം. എന്നാൽ, പണപ്പെരുപ്പം ഇപ്പോഴും നിയന്ത്രണ വിധേയമായിട്ടില്ലെന്നാണ് സെൻട്രൽ ബാങ്കിന്റെ നിരീക്ഷണം.
ഈ സാഹചര്യത്തിൽ വീണ്ടും പലിശ നിരക്ക് ഉയർത്തേണ്ടിവരുമെന്നാണ് ഫെഡറൽ റിസർവ് പുറത്തുവിടുന്ന സൂചന.