മുംബൈ: ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ആശങ്കകൾ നിലനിൽക്കുന്നതിനാൽ എഫ്പിഒ വിജയിച്ചിട്ടും അദാനി ഓഹരികൾ 20% വരെ ഇടിഞ്ഞു. പ്രത്യേകിച്ച് അദാനി എന്റർപ്രൈസസ് ഓഹരികൾ 35 ശതമാനം ഇടിഞ്ഞു.
ഇന്നലെ വ്യാപാരത്തിൽ അദാനി എന്റർപ്രൈസസിന്റെ ഓഹരികൾ അക്ഷരാർഥത്തിൽ കൂപ്പുകുത്തുകയായിരുന്നു. തുടർച്ചയായ രണ്ട് സെഷനുകളിലായി തകർച്ച തുടരുകയാണ്. തുടക്കത്തിൽ ഓഹരി 34.72 ശതമാനം ഇടിഞ്ഞ് 2,975 രൂപയിൽ നിന്ന് 1,942 രൂപയിൽ ഒരു ദിവസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഒടുവിൽ 28.45 ശതമാനം താഴ്ന്ന് 2,135.35 രൂപയിലെത്തി. സ്വകാര്യ ബാങ്കിംഗ് ക്ലയന്റുകൾക്ക് മാർജിൻ ലോണുകൾക്കായി അദാനി കന്പനികളുടെ ബോണ്ടുകൾ ഈടായി സ്വീകരിക്കുന്നത് ക്രെഡിറ്റ് സ്യൂസ് നിർത്തിയതായി ഒരു റിപ്പോർട്ട് പുറത്തുവന്നതിനു ശേഷം ലിസ്റ്റ് ചെയ്ത 10 അദാനി ഗ്രൂപ്പിന്റെ എല്ലാ ഓഹരികളും (അടുത്തിടെ ഏറ്റെടുത്ത എസിസി, അംബുജ സിമന്റ്സ്, എൻഡിടിവി എന്നിവയുൾപ്പെടെ) ഇന്നലെ കുത്തനെ ഇടിഞ്ഞു.
അദാനി ട്രാൻസ്മിഷൻ 2.46 ശതമാനം ഇടിഞ്ഞ് 1,730.25 രൂപയിലും അദാനി ഗ്രീൻ എനർജി 5.78 ശതമാനം ഇടിഞ്ഞ് 1,153.35 രൂപയിലും അദാനി ടോട്ടൽ ഗ്യാസ് 10 ശതമാനം താഴ്ന്ന് 1,901.65 രൂപയിലുമാണ് ക്ലോസ് ചെയ്തത്. അദാനി പവറും അതിന്റെ 5 ശതമാനം താഴ്ന്ന പരിധി 212.75 രൂപയിലെത്തി.
അതേസമയം, കേന്ദ്ര ബജറ്റ് വിപണിയിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിച്ചില്ല. ഇന്നലെ സെൻസെക്സ്158.18 പോയിന്റ് (0.27 ശതമാനം) ഉയർന്ന് 59,708.08 ൽ എത്തി. നിഫ്റ്റി സൂചിക 45.85 പോയിന്റ് (0.26 ശതമാനം) ഇടിഞ്ഞ് 17,616.30 ൽ ക്ലോസ് ചെയ്തു.
ഓഹരി വിപണിയിൽ തുടർച്ചയായുണ്ടായ തകർച്ചക്കിടയിലും ഇസ്രയേലിന്റെ ഹൈഫ തുറമുഖം വാങ്ങാനുള്ള ലേലത്തിൽ വിജയിച്ച് അദാനി പോർട്ട്സും കെമിക്കൽസ് ആൻഡ് ലോജിസ്റ്റിക്സ് ഗ്രൂപ്പായ ഗാഡോട്ടും. 1.18 ബില്യണ്‍ ഡോളറിനാണ് ലേലം സ്വന്തമാക്കിയത്. ഇതിൽ 70 ശതമാനം ഓഹരി അദാനി പോർട്ട്സിന്റെയും ബാക്കി ഗാഡോട്ടിന്റേതും ആയിരിക്കും.
അദാനി പോർട്ട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോണ്‍ ലിമിറ്റഡിന്റെ ഒരു കണ്‍സോർഷ്യവും ഇസ്രയേലിന്റെ ഗാഡോട്ട് ഗ്രൂപ്പും ചേർന്നാണ് ഇസ്രയേലിലെ രണ്ടാമത്തെ വലിയ തുറമുഖമായ ഹൈഫ തുറമുഖം സ്വകാര്യവത്കരിക്കാനുള്ള ടെൻഡർ നേടിയത്. ടെൻഡർ കാലയളവ് 2054 വരെ ആയിരിക്കും.
2020 ജനുവരി മുതൽ ഇസ്രായേൽ ഗവണ്മെന്റ് ഹൈഫ തുറമുഖം സ്വകാര്യവൽക്കരിക്കാനുള്ള നടപടികൾ നടത്തിവ രികയായിരുന്നു.
ഇന്നലെ വ്യാപാരത്തിൽ അദാനി എന്റർപ്രൈസസിന്റെ ഓഹരികൾ അക്ഷരാർഥത്തിൽ കൂപ്പുകുത്തുകയായിരുന്നു. തുടർച്ചയായ രണ്ട് സെഷനുകളിലായി തകർച്ച തുടരുകയാണ്. തുടക്കത്തിൽ ഓഹരി 34.72 ശതമാനം ഇടിഞ്ഞ് 2,975 രൂപയിൽ നിന്ന് 1,942 രൂപയിൽ ഒരു ദിവസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഒടുവിൽ 28.45 ശതമാനം താഴ്ന്ന് 2,135.35 രൂപയിലെത്തി. സ്വകാര്യ ബാങ്കിംഗ് ക്ലയന്റുകൾക്ക് മാർജിൻ ലോണുകൾക്കായി അദാനി കന്പനികളുടെ ബോണ്ടുകൾ ഈടായി സ്വീകരിക്കുന്നത് ക്രെഡിറ്റ് സ്യൂസ് നിർത്തിയതായി ഒരു റിപ്പോർട്ട് പുറത്തുവന്നതിനു ശേഷം ലിസ്റ്റ് ചെയ്ത 10 അദാനി ഗ്രൂപ്പിന്റെ എല്ലാ ഓഹരികളും (അടുത്തിടെ ഏറ്റെടുത്ത എസിസി, അംബുജ സിമന്റ്സ്, എൻഡിടിവി എന്നിവയുൾപ്പെടെ) ഇന്നലെ കുത്തനെ ഇടിഞ്ഞു.
അദാനി ട്രാൻസ്മിഷൻ 2.46 ശതമാനം ഇടിഞ്ഞ് 1,730.25 രൂപയിലും അദാനി ഗ്രീൻ എനർജി 5.78 ശതമാനം ഇടിഞ്ഞ് 1,153.35 രൂപയിലും അദാനി ടോട്ടൽ ഗ്യാസ് 10 ശതമാനം താഴ്ന്ന് 1,901.65 രൂപയിലുമാണ് ക്ലോസ് ചെയ്തത്. അദാനി പവറും അതിന്റെ 5 ശതമാനം താഴ്ന്ന പരിധി 212.75 രൂപയിലെത്തി.
അതേസമയം, കേന്ദ്ര ബജറ്റ് വിപണിയിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിച്ചില്ല. ഇന്നലെ സെൻസെക്സ്158.18 പോയിന്റ് (0.27 ശതമാനം) ഉയർന്ന് 59,708.08 ൽ എത്തി. നിഫ്റ്റി സൂചിക 45.85 പോയിന്റ് (0.26 ശതമാനം) ഇടിഞ്ഞ് 17,616.30 ൽ ക്ലോസ് ചെയ്തു.
ഓഹരി വിപണിയിൽ തുടർച്ചയായുണ്ടായ തകർച്ചക്കിടയിലും ഇസ്രയേലിന്റെ ഹൈഫ തുറമുഖം വാങ്ങാനുള്ള ലേലത്തിൽ വിജയിച്ച് അദാനി പോർട്ട്സും കെമിക്കൽസ് ആൻഡ് ലോജിസ്റ്റിക്സ് ഗ്രൂപ്പായ ഗാഡോട്ടും. 1.18 ബില്യണ്‍ ഡോളറിനാണ് ലേലം സ്വന്തമാക്കിയത്. ഇതിൽ 70 ശതമാനം ഓഹരി അദാനി പോർട്ട്സിന്റെയും ബാക്കി ഗാഡോട്ടിന്റേതും ആയിരിക്കും.
അദാനി പോർട്ട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോണ്‍ ലിമിറ്റഡിന്റെ ഒരു കണ്‍സോർഷ്യവും ഇസ്രയേലിന്റെ ഗാഡോട്ട് ഗ്രൂപ്പും ചേർന്നാണ് ഇസ്രയേലിലെ രണ്ടാമത്തെ വലിയ തുറമുഖമായ ഹൈഫ തുറമുഖം സ്വകാര്യവത്കരിക്കാനുള്ള ടെൻഡർ നേടിയത്. ടെൻഡർ കാലയളവ് 2054 വരെ ആയിരിക്കും.
2020 ജനുവരി മുതൽ ഇസ്രായേൽ ഗവണ്മെന്റ് ഹൈഫ തുറമുഖം സ്വകാര്യവൽക്കരിക്കാനുള്ള നടപടികൾ നടത്തിവ രികയായിരുന്നു.