മുംബൈ: ബിസിനസ് ലോകത്ത് വലിയ മാറ്റം സംഭവിച്ചിരിക്കുകയാണ്. ഏറെ നാളുകൾക്ക് ശേഷം ഗൗതം അദാനിയെ മറികടന്ന് ലോക സന്പന്നരുടെ പട്ടികയിൽ മുകേഷ് അംബാനി മുന്നിലെത്തിയിരിക്കുന്നു.
ഫോർബ്സിന്റെ ബില്യണയർ ഇൻഡക്സിലാണ് റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനി സ്ഥാനം മെച്ചപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഫോർബ്സ് പട്ടിക പ്രകാരം ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ എന്ന സ്ഥാനം മുകേഷ് അംബാനി തിരിച്ചുപിടിച്ചു. ആഗോള സന്പന്നരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തുനിന്നാണ് അദാനിയുടെ വീഴ്ച എന്നതും ശ്രദ്ധേയമാണ്.
ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം പ്രകാരം മുകേഷ് അംബാനി ഫോർബ്സ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്. അദ്ദേഹത്തിന്റെ ആസ്തി 84.3 ബില്യണ്‍ അമേരിക്കൻ ഡോളർ ആണ്. ഗൗതം അദാനിയുടെ സ്ഥാനം പത്താമതും. 84.1 ബില്യണ്‍ അമേരിക്കൻ ഡോളറാണ് അദാനിയുടെ ആസ്തി. മുകേഷ് അംബാനിയുടെ ആസ്തിയിൽ 171 ദശലക്ഷം ഡോളറിന്റെ വർധനയാണുണ്ടായത്. എന്നാൽ, ഗൗതം അദാനിയുടെ ആസ്തിയിൽ 4.1 ബില്യണ്‍ ഡോളറിന്റെ നഷ്ടം സംഭവിച്ചു.
ബ്ലൂംബെർഗിൽ അദാനിതന്നെ
ബ്ലൂംബെർഗ് ഇൻഡക്സിൽ കഴിഞ്ഞ ദിവസം ഗൗതം അദാനി ലോകസന്പന്നരുടെ ആദ്യ പത്തിൽനിന്ന് പുറത്തായിരുന്നു. എന്നാൽ ഏറ്റവും പുതിയ വിവരപ്രകാരം അദാനി ആദ്യ പത്തിൽ തിരിച്ചെത്തിയിട്ടുണ്ട്. ഇപ്പോൾ പത്താം സ്ഥാനത്താണ് അദ്ദേഹം ഉള്ളത്.
ബ്ലൂംബെർഗിന്റെ കണക്ക് പ്രകാരം ഗൗതം അദാനിയുടെ ആസ്തി 84.5 ബില്യണ്‍ അമേരിക്കൻ ഡോളറാണ്. ഈ പട്ടികയിൽ പതിമൂന്നാം സ്ഥാനത്താണ് മുകേഷ് അംബാനി. 81.5 ബില്യണ്‍ ഡോളറാണ് ഇത് പ്രകാരം അംബാനിയുടെ ആസ്തി.
ഫോർബ്സിന്റെ ലൈവ് ബില്യണയർ ഇൻഡെക്സ് പ്രകാരം കഴിഞ്ഞ ദിവസം അദാനിയുടെ സ്ഥാനം എട്ടാമതായിരുന്നു.
ബ്ലൂംബെർഡ് ബില്യണയർ ഇൻഡക്സ് പ്രകാരം 11ാം സ്ഥാനത്തും.
ഫോർബ്സ് പട്ടികയിൽ അദാനി രണ്ട് സ്ഥാനം പിറകോട്ടായപ്പോൾ ബ്ലൂംബെർഗ് പട്ടികയിൽ ഒരു സ്ഥാനം മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഹിൻഡൻബർഗ് റിപ്പോർട്ട്; അദാനിക്കു നഷ്ടം സ്വത്തിന്റെ അഞ്ചിലൊന്ന്
ഓഹരി വിലയിലെ തട്ടിപ്പ് ആരോപിച്ച് യുഎസ് ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിന്റെ റിപ്പോർട്ട് വന്നതോടുകൂടി അദാനി ഓഹരികൾ വിപണിയിൽ കുത്തനെ ഇടിഞ്ഞു. 72 ബില്യണ്‍ ഡോളറോളം അദാനിക്ക് നഷ്ടമായി.
ആരോപണങ്ങൾ ശക്തമായി തള്ളിക്കളഞ്ഞ് രംഗത്തെത്തിയെങ്കിലും അദാനി ഓഹരികളിൽ തകർച്ച തുടരുകയാണ്. ഹിൻഡൻബർഗ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് ശേഷം, വെറും രണ്ട് വ്യാപാര സെഷനുകളിൽ അദാനി ഗ്രൂപ്പിന് 50 ബില്യണ്‍ ഡോളറിലധികം വിപണി മൂല്യം നഷ്ടപ്പെട്ടു. ചെയർമാൻ ഗൗതം അദാനിക്ക് 20 ബില്യണ്‍ ഡോളറിലധികം അല്ലെങ്കിൽ അദ്ദേഹത്തിന്റെ മൊത്തം സന്പത്തിന്റെ അഞ്ചിലൊന്ന് നഷ്ടമായി.
ഫോർബ്സിന്റെ ബില്യണയർ ഇൻഡക്സിലാണ് റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനി സ്ഥാനം മെച്ചപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഫോർബ്സ് പട്ടിക പ്രകാരം ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ എന്ന സ്ഥാനം മുകേഷ് അംബാനി തിരിച്ചുപിടിച്ചു. ആഗോള സന്പന്നരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തുനിന്നാണ് അദാനിയുടെ വീഴ്ച എന്നതും ശ്രദ്ധേയമാണ്.
ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം പ്രകാരം മുകേഷ് അംബാനി ഫോർബ്സ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്. അദ്ദേഹത്തിന്റെ ആസ്തി 84.3 ബില്യണ്‍ അമേരിക്കൻ ഡോളർ ആണ്. ഗൗതം അദാനിയുടെ സ്ഥാനം പത്താമതും. 84.1 ബില്യണ്‍ അമേരിക്കൻ ഡോളറാണ് അദാനിയുടെ ആസ്തി. മുകേഷ് അംബാനിയുടെ ആസ്തിയിൽ 171 ദശലക്ഷം ഡോളറിന്റെ വർധനയാണുണ്ടായത്. എന്നാൽ, ഗൗതം അദാനിയുടെ ആസ്തിയിൽ 4.1 ബില്യണ്‍ ഡോളറിന്റെ നഷ്ടം സംഭവിച്ചു.
ബ്ലൂംബെർഗിൽ അദാനിതന്നെ
ബ്ലൂംബെർഗ് ഇൻഡക്സിൽ കഴിഞ്ഞ ദിവസം ഗൗതം അദാനി ലോകസന്പന്നരുടെ ആദ്യ പത്തിൽനിന്ന് പുറത്തായിരുന്നു. എന്നാൽ ഏറ്റവും പുതിയ വിവരപ്രകാരം അദാനി ആദ്യ പത്തിൽ തിരിച്ചെത്തിയിട്ടുണ്ട്. ഇപ്പോൾ പത്താം സ്ഥാനത്താണ് അദ്ദേഹം ഉള്ളത്.
ബ്ലൂംബെർഗിന്റെ കണക്ക് പ്രകാരം ഗൗതം അദാനിയുടെ ആസ്തി 84.5 ബില്യണ്‍ അമേരിക്കൻ ഡോളറാണ്. ഈ പട്ടികയിൽ പതിമൂന്നാം സ്ഥാനത്താണ് മുകേഷ് അംബാനി. 81.5 ബില്യണ്‍ ഡോളറാണ് ഇത് പ്രകാരം അംബാനിയുടെ ആസ്തി.
ഫോർബ്സിന്റെ ലൈവ് ബില്യണയർ ഇൻഡെക്സ് പ്രകാരം കഴിഞ്ഞ ദിവസം അദാനിയുടെ സ്ഥാനം എട്ടാമതായിരുന്നു.
ബ്ലൂംബെർഡ് ബില്യണയർ ഇൻഡക്സ് പ്രകാരം 11ാം സ്ഥാനത്തും.
ഫോർബ്സ് പട്ടികയിൽ അദാനി രണ്ട് സ്ഥാനം പിറകോട്ടായപ്പോൾ ബ്ലൂംബെർഗ് പട്ടികയിൽ ഒരു സ്ഥാനം മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഹിൻഡൻബർഗ് റിപ്പോർട്ട്; അദാനിക്കു നഷ്ടം സ്വത്തിന്റെ അഞ്ചിലൊന്ന്
ഓഹരി വിലയിലെ തട്ടിപ്പ് ആരോപിച്ച് യുഎസ് ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിന്റെ റിപ്പോർട്ട് വന്നതോടുകൂടി അദാനി ഓഹരികൾ വിപണിയിൽ കുത്തനെ ഇടിഞ്ഞു. 72 ബില്യണ്‍ ഡോളറോളം അദാനിക്ക് നഷ്ടമായി.
ആരോപണങ്ങൾ ശക്തമായി തള്ളിക്കളഞ്ഞ് രംഗത്തെത്തിയെങ്കിലും അദാനി ഓഹരികളിൽ തകർച്ച തുടരുകയാണ്. ഹിൻഡൻബർഗ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് ശേഷം, വെറും രണ്ട് വ്യാപാര സെഷനുകളിൽ അദാനി ഗ്രൂപ്പിന് 50 ബില്യണ്‍ ഡോളറിലധികം വിപണി മൂല്യം നഷ്ടപ്പെട്ടു. ചെയർമാൻ ഗൗതം അദാനിക്ക് 20 ബില്യണ്‍ ഡോളറിലധികം അല്ലെങ്കിൽ അദ്ദേഹത്തിന്റെ മൊത്തം സന്പത്തിന്റെ അഞ്ചിലൊന്ന് നഷ്ടമായി.