മുംബൈ: അദാനി ഗ്രൂപ്പിന്റെ ഓഹരി ലേലത്തിൽ മുഴുവൻ ഓഹരികളും വിറ്റുപോയി. 20,000 കോടി രൂപയാണ് സമാഹരിച്ചത്.
4.55 കോടി ഓഹരികളാണ് എഫ്പിഒയിലൂടെ അദാനി ഗ്രൂപ്പ് വില്പനയ്ക്കു വച്ചത്. എന്നാൽ, അഞ്ച് കോടി ഓഹരികൾക്കുള്ള അപേക്ഷ ലഭിച്ചു. 110 ശതമാനമാണ് സബ്സ്ക്രിപ്ഷൻ. 3,112-3,276 രൂപയായിരുന്നു വിലിട്ടിരുന്നത്. 2,975 രൂപയാണ് ക്ലോസിംഗ് റേറ്റ്.
അദാനി കന്പനിയുടെ സംശയാസ്പദമായ പ്രവർത്തനങ്ങളെക്കുറിച്ചുള്ള യുഎസ് ഷോർട്ട് സെല്ലർ സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് കാരണം അദാനി എന്റർപ്രൈസസിന്റെ തുടർ ഓഹരി ലേലത്തിന്റെ ഭാവി ശോഭനമല്ലെന്നു പ്രവചിച്ചവർ നിരവധിയുണ്ടായിരുന്നു.
എഫ്പിഒയ്ക്ക് അനുവദിച്ച തീയതി നീട്ടണമെന്നും ഓഹരി വില കുറയ്ക്കണമെന്നും ആവശ്യം ഉയർന്നെങ്കിലും അദാനി ഗ്രൂപ്പ് ഒന്നും മാറ്റിയില്ല. ആ തീരുമാനം ശരി വയ്ക്കുന്നതാണ് അവസാന ദിനത്തിൽ പുറത്തുവരുന്ന കണക്കുകൾ.
യോഗ്യതയുള്ള സ്ഥാപന ലേലക്കാരാണ് (ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ ബയേഴ്സ്-ക്യുഐബികൾ) ഓഹരികൾ വാങ്ങിയവരിൽ മുന്നിൽ. അവർക്കായി നീക്കിവച്ചിരുന്ന ഓഹരികളെക്കാൾ 1.26 മടങ്ങ് ഓഹരികളാണ് വിറ്റുപോയത്.
എന്നാൽ, റീട്ടെയിൽ നിക്ഷേപകർ പിന്നാക്കം പോയി. അവർക്കായി നീക്കിവച്ചിരിക്കുന്ന ഓഹരികളുടെ 12 ശതമാനം മാത്രമേ വിറ്റുപോയുള്ളൂ.
4.55 കോടി ഓഹരികളാണ് എഫ്പിഒയിലൂടെ അദാനി ഗ്രൂപ്പ് വില്പനയ്ക്കു വച്ചത്. എന്നാൽ, അഞ്ച് കോടി ഓഹരികൾക്കുള്ള അപേക്ഷ ലഭിച്ചു. 110 ശതമാനമാണ് സബ്സ്ക്രിപ്ഷൻ. 3,112-3,276 രൂപയായിരുന്നു വിലിട്ടിരുന്നത്. 2,975 രൂപയാണ് ക്ലോസിംഗ് റേറ്റ്.
അദാനി കന്പനിയുടെ സംശയാസ്പദമായ പ്രവർത്തനങ്ങളെക്കുറിച്ചുള്ള യുഎസ് ഷോർട്ട് സെല്ലർ സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് കാരണം അദാനി എന്റർപ്രൈസസിന്റെ തുടർ ഓഹരി ലേലത്തിന്റെ ഭാവി ശോഭനമല്ലെന്നു പ്രവചിച്ചവർ നിരവധിയുണ്ടായിരുന്നു.
എഫ്പിഒയ്ക്ക് അനുവദിച്ച തീയതി നീട്ടണമെന്നും ഓഹരി വില കുറയ്ക്കണമെന്നും ആവശ്യം ഉയർന്നെങ്കിലും അദാനി ഗ്രൂപ്പ് ഒന്നും മാറ്റിയില്ല. ആ തീരുമാനം ശരി വയ്ക്കുന്നതാണ് അവസാന ദിനത്തിൽ പുറത്തുവരുന്ന കണക്കുകൾ.
യോഗ്യതയുള്ള സ്ഥാപന ലേലക്കാരാണ് (ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ ബയേഴ്സ്-ക്യുഐബികൾ) ഓഹരികൾ വാങ്ങിയവരിൽ മുന്നിൽ. അവർക്കായി നീക്കിവച്ചിരുന്ന ഓഹരികളെക്കാൾ 1.26 മടങ്ങ് ഓഹരികളാണ് വിറ്റുപോയത്.
എന്നാൽ, റീട്ടെയിൽ നിക്ഷേപകർ പിന്നാക്കം പോയി. അവർക്കായി നീക്കിവച്ചിരിക്കുന്ന ഓഹരികളുടെ 12 ശതമാനം മാത്രമേ വിറ്റുപോയുള്ളൂ.