ഇസ്്ലാമാബാദ്: പാക്കിസ്ഥാൻ സർക്കാർ വിനിമയ നിരക്കിേ·ലുള്ള നിയന്ത്രണം വിട്ടുകൊടുത്തതോടെ പാക്കിസ്ഥാന്റെ കറൻസി യുഎസ് ഡോളറിനെതിരെ 270 എന്ന റെക്കോർഡ് തകർച്ചയിലേക്ക് കൂപ്പുകുത്തി.
പാക്കിസ്ഥാൻ രൂപ-ഡോളർ വിനിമയ നിരക്കിന്റെ പരിധി നീക്കം ചെയ്യണമെന്ന പ്രധാന ആവശ്യം ഉള്ളതിനാൽ സാന്പത്തികപ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ രാജ്യം ഐഎംഎഫ് ഫണ്ടിംഗിനെ ആശ്രയിക്കുകയാണ്. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും വലിയ സാന്പത്തിക പ്രതിസന്ധിയാണ് പാകിസ്ഥാൻ നേരിടുന്നത്്.
തുടർച്ചയായ മൂന്നാം ദിവസവും കറൻസിയുടെ മൂല്യം 7.50 (2.77%) കുറഞ്ഞ്, യുഎസ് ഡോളറിനെതിരെ 270.10 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. കഴിഞ്ഞ നാല് ദിവസത്തിനിടെ ഡോളറിനെതിരെ പാക്കിസ്ഥാൻ കറൻസിക്ക് 35 രൂപയുടെ വൻ ഇടിവുണ്ടായി.
ഉയർന്ന പണപ്പെരുപ്പം, താഴ്ന്ന ജിഡിപി വളർച്ച എന്നിവയുമായി പിടിമുറുക്കുന്ന ഏറ്റവും മോശമായ സാന്പത്തിക പ്രതിസന്ധിയാണ് പാക്കിസ്ഥാനെ ബാധിച്ചിരിക്കുന്നത്. വിദേശനാണ്യ കരുതൽ ശേഖരത്തിലെ കുത്തനെയുള്ള ഇടിവാണ് പാക്കിസ്ഥാനെ പ്രതിസന്ധിയിലാക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന്. പാക്കിസ്ഥാനിൽ നിന്ന് വരുന്ന മാധ്യമ റിപ്പോർട്ടുകൾ പ്രകാരം 2023 ജനുവരി 20ന് അവസാനിച്ച ആഴ്ചയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാന്റെ വിദേശനാണ്യ കരുതൽ ശേഖരം 3.68 ബില്യണ്‍ ഡോളറായി കുറഞ്ഞു.
വിവിധ വകുപ്പുകളുടെ ചെലവ് കുറയ്ക്കുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്താൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ദേശീയ ചെലവുചുരുക്കൽ സമിതി (എൻഎസി) രൂപീകരിച്ചു. സർക്കാർ ജീവനക്കാരുടെ 10 ശതമാനം ശന്പളം വെട്ടിക്കുറയ്ക്കാനും മന്ത്രാലയങ്ങളുടേയും ഡിവിഷനുകളുടേയും ചെലവ് 15 ശതമാനം കുറയ്ക്കാനും സമിതി നിർദേശിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ നിലവിലെ സാന്പത്തിക സ്ഥിതി ഗുരുതരമാണെന്ന് ഫെഡറൽ ബോർഡ് ഓഫ് റവന്യൂ ചെയർമാൻ അസിം അഹമ്മദ് വിശേഷിപ്പിച്ചതായി ഡോണ്‍ റിപ്പോർട്ട് ചെയ്തു.
പാക്കിസ്ഥാൻ രൂപ-ഡോളർ വിനിമയ നിരക്കിന്റെ പരിധി നീക്കം ചെയ്യണമെന്ന പ്രധാന ആവശ്യം ഉള്ളതിനാൽ സാന്പത്തികപ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ രാജ്യം ഐഎംഎഫ് ഫണ്ടിംഗിനെ ആശ്രയിക്കുകയാണ്. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും വലിയ സാന്പത്തിക പ്രതിസന്ധിയാണ് പാകിസ്ഥാൻ നേരിടുന്നത്്.
തുടർച്ചയായ മൂന്നാം ദിവസവും കറൻസിയുടെ മൂല്യം 7.50 (2.77%) കുറഞ്ഞ്, യുഎസ് ഡോളറിനെതിരെ 270.10 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. കഴിഞ്ഞ നാല് ദിവസത്തിനിടെ ഡോളറിനെതിരെ പാക്കിസ്ഥാൻ കറൻസിക്ക് 35 രൂപയുടെ വൻ ഇടിവുണ്ടായി.
ഉയർന്ന പണപ്പെരുപ്പം, താഴ്ന്ന ജിഡിപി വളർച്ച എന്നിവയുമായി പിടിമുറുക്കുന്ന ഏറ്റവും മോശമായ സാന്പത്തിക പ്രതിസന്ധിയാണ് പാക്കിസ്ഥാനെ ബാധിച്ചിരിക്കുന്നത്. വിദേശനാണ്യ കരുതൽ ശേഖരത്തിലെ കുത്തനെയുള്ള ഇടിവാണ് പാക്കിസ്ഥാനെ പ്രതിസന്ധിയിലാക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന്. പാക്കിസ്ഥാനിൽ നിന്ന് വരുന്ന മാധ്യമ റിപ്പോർട്ടുകൾ പ്രകാരം 2023 ജനുവരി 20ന് അവസാനിച്ച ആഴ്ചയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാന്റെ വിദേശനാണ്യ കരുതൽ ശേഖരം 3.68 ബില്യണ്‍ ഡോളറായി കുറഞ്ഞു.
വിവിധ വകുപ്പുകളുടെ ചെലവ് കുറയ്ക്കുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്താൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ദേശീയ ചെലവുചുരുക്കൽ സമിതി (എൻഎസി) രൂപീകരിച്ചു. സർക്കാർ ജീവനക്കാരുടെ 10 ശതമാനം ശന്പളം വെട്ടിക്കുറയ്ക്കാനും മന്ത്രാലയങ്ങളുടേയും ഡിവിഷനുകളുടേയും ചെലവ് 15 ശതമാനം കുറയ്ക്കാനും സമിതി നിർദേശിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ നിലവിലെ സാന്പത്തിക സ്ഥിതി ഗുരുതരമാണെന്ന് ഫെഡറൽ ബോർഡ് ഓഫ് റവന്യൂ ചെയർമാൻ അസിം അഹമ്മദ് വിശേഷിപ്പിച്ചതായി ഡോണ്‍ റിപ്പോർട്ട് ചെയ്തു.