റ്റി.സി. മാത്യു
ഗൗതം അദാനിയുടെ വ്യവസായ സാമ്രാജ്യത്തിനെതിരേ യുഎസ് ആക്ടിവിസ്റ്റ് നാഥാൻ ആൻഡേഴ്സന്റെ ഹിൻഡൻബർഗ് റിസർച്ച് പാൊട്ടിച്ച ബോംബ് ഓലപ്പടക്കമല്ല. ആ ബോംബിന്റെ തുടർസ്ഫോടനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയെ വല്ലാതെ ഉലച്ചു. രണ്ടുദിവസം കൊണ്ട് അദാനി ഗ്രൂപ്പിന്റെ വിപണിമൂല്യം നാലേകാൽ ലക്ഷം കോടി രൂപയായി ഇടിഞ്ഞു.
ഇന്ത്യൻ വിപണിയുടെ മൂല്യത്തിൽ 11 ലക്ഷം കോടി രൂപ നഷ്ടമായി. മുഖ്യസൂചികകൾ രണ്ടു ദിവസം കൊണ്ടു മൂന്നു ശതമാനം താഴ്ചയിലായി. പല ഓഹരികളും ഇന്നലെ 20 ശതമാനം വരെ ഇടിഞ്ഞു. ഗ്രൂപ്പിന് വായ്പ നൽകിയ എസ്ബിഐ, ഐസിഐസിഐ, ആക്സിസ് തുടങ്ങിയ ബാങ്കുകളുടെ ഓഹരികളും വലിയ തകർച്ച നേരിട്ടു.
അദാനി ഗ്രൂപ്പ് ആരോപണങ്ങൾ നിഷേധിക്കുകയും നിയമനടപടി സ്വീകരിക്കുമെന്നു പറയുകയും ചെയ്തു. ആരോപണമുന്നയിച്ച് 72 മണിക്കൂർ കഴിഞ്ഞിട്ടും നിയമനടപടി തുടങ്ങിയിട്ടില്ല. ലോകസമ്പന്നരുടെ പട്ടികയിൽ ബുധനാഴ്ച മൂന്നാം സ്ഥാനത്തായിരുന്ന ഗൗതം അദാനി ഇന്നലെ ഏഴാം സ്ഥാനത്തേക്കു വീണു. 20 ശതമാനം ഇടിവാണു ഫോർബ്സ് ലിസ്റ്റ് പ്രകാരം സമ്പത്തിൽ വന്നത്.
ഗ്രൂപ്പ് കടക്കെണിയിലാണ് എന്ന പഴയ ആരോപണമല്ല ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ കാതൽ. ഗൗതം അദാനിയുടെ സഹാേദരന്മാരായ വിനോദിനും രാജേഷിനും സ്യാലൻ സമീർ വാേറയ്ക്കും നികുതിരഹിത രാജ്യങ്ങളിലുള്ള കടലാസു കമ്പനികൾ ഉപയോഗിച്ച് ഗ്രൂപ്പ് കമ്പനികളുടെ ഓഹരിവിലകളിൽ കൃത്രിമം കാണിക്കുന്നതും കമ്പനികളുടെ കണക്കുകളിൽ തിരിമറി നടത്തുന്നതും ഒക്കെ റിപ്പോർട്ടിൽ ആരോപിക്കുന്ന വിഷയങ്ങളാണ്. ഗ്രൂപ്പിന്റെ ഓഹരിവില 85 ശതമാനം ഇടിയേണ്ടതുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ പണയം വച്ചു നേടുന്ന തുക ഉപയോഗിച്ചു വേറേ കമ്പനികൾ വാങ്ങുന്നതടക്കമുള്ള കാര്യങ്ങളും റിപ്പോർട്ടിലുണ്ട്.
കഴിഞ്ഞ വർഷം ഗ്രൂപ്പിന്റെ വിപണിമൂല്യം ഇരട്ടിയിലേറെ ആയതാണ്. ഇന്ത്യൻ വിപണിയുടെ 2022ലെ മൂല്യ വളർച്ച 16.38 ലക്ഷം കോടിയായിരുന്നു. അതിൽ 7.35 ലക്ഷം കോടി രൂപ അദാനി ഗ്രൂപ്പിന്റെ വളർച്ചയായിരുന്നു. രണ്ടു വർഷം കൊണ്ട് ഏഷ്യയിലെ അതിസമ്പന്നൻ മുകേഷ് അംബാനിയെ പിന്തള്ളുകയും ലോകസമ്പന്നരിൽ മൂന്നാമനാകുകയും ചെയ്ത ഗൗതം അദാനിക്കു രണ്ടു ദിവസം കൊണ്ടു സമ്പത്തിലുണ്ടായ നഷ്ടം 18.8 ശതമാനമാണ്. മൊത്തം സമ്പത്ത് 9680 കോടി ഡോളറായി താണു.
ചില്ലറക്കാരനല്ല ആൻഡേഴ്സൺ
2020ൽ വൈദ്യുതവാഹന നിർമാതാക്കളായ നിക്കാേളാ മോട്ടോഴ്സിലെ സാമ്പത്തിക ക്രമക്കേട് പുറത്തു കൊണ്ടുവന്ന സ്ഥാപകൻ ട്രെവർ മിൽട്ടനെ പുറത്താക്കിയത് ആൻഡേഴ്സന്റെ ഹിൻഡൻബർഗ് റിസർച്ച് ആണ്. ചെെനാ മെറ്റൽ, വിൻസ് ഫിൻടെക്, ജീനിയസ് ബ്രാൻഡ്സ് തുടങ്ങിയ കമ്പനികളും ഹിൻഡൻബർഗ് റിസർച്ചിന്റെ ഇരകളായിട്ടുണ്ട്. വിൻസിനെ നാസ്ഡാകിലെ ലിസ്റ്റിംഗിൽനിന്നു നീക്കം ചെയ്തു. 2017 മുതൽ ഈ രംഗത്തുള്ള ആൻഡേഴ്സൺ 17 കമ്പനികളുടെ വിവരങ്ങൾ പഠിച്ചു റിപ്പോർട്ട് പുറത്തുവിട്ടതിൽ 16ഉം ലക്ഷ്യം കണ്ടു.
നിയമയുദ്ധത്തിന് അദാനി മുതിർന്നാൽ കമ്പനിയിലെ രേഖകൾ വിളിച്ചു വരുത്തി കള്ളത്തരം പൊളിക്കാൻ തനിക്ക് അവസരം കിട്ടുമെന്നാണ് ആൻഡേഴ്സന്റെ നിലപാട്. ഒരു കാലത്ത് ഇസ്രയേലിൽ ആംബുലൻസ് ഡ്രൈവറായി ജോലി ചെയ്തിട്ടുള്ള ആൻഡേഴ്സൺ ഇപ്പോൾ പല കമ്പനി സാരഥികളെയും ആംബുലൻസിലാക്കുകയാണ്.
കുഴപ്പക്കാരാണു മേധാവികൾ എന്നു കരുതുന്ന കമ്പനികളിൽ ഓഹരി വാങ്ങുകയും ആ നില വച്ച് കമ്പനിരേഖകൾ സമ്പാദിച്ച് കള്ളത്തരങ്ങൾ വെളിച്ചത്താക്കുകയും ചെയ്യുന്നയാളാണ് ആൻഡേഴ്സൺ. അതു ചെയ്യുമ്പോൾ ഷോർട്ട് വ്യാപാരം (വില താഴുമെന്ന ധാരണയിൽ ഓഹരികൾ വിൽക്കുന്നത് ) നടത്തി ലാഭമെടുക്കുകയും ചെയ്യും.
20,000 കോടി രൂപ സമാഹരിക്കാൻ അദാനി എന്റർപ്രൈസസിന്റെ ഓഹരിയുടെ തുടർവിൽപ്പന (എഫ്പിഒ) തുടങ്ങുന്ന അവസരത്തിൽ ആരോപണം പുറത്തുവിട്ടത് മനഃപൂർവമാണെന്നു വ്യക്തമാണ്. എഫ്പിഒയിൽ ആങ്കർ നിക്ഷേപകർ 6000 കോടി രൂപ നിക്ഷേപിക്കുമെന്ന റിപ്പോർട്ടും അന്നു തന്നെ വന്നു. ഇതിൽ 35 ശതമാനം യുഎഇയിൽ അദാനിയുടെ പങ്കാളിയായ ഇന്റർനാഷണൽ ഹോൾഡിംഗ് കമ്പനി (ഐഎച്ച് സി) യുടേതാണ്.
മറ്റേതാനും പശ്ചിമേഷ്യൻ ഗ്രൂപ്പുകളും ഓഹരി വാങ്ങി. ഇന്ത്യയിൽനിന്ന് എൽഐസി, എസ്ബിഐ ലൈഫ്, എച്ച്ഡിഎഫ്സി ലൈഫ്, എസ്ബിഐ എംപ്ലാേയീ പെൻഷൻ ഫണ്ട് തുടങ്ങിയവ ഓഹരി വാങ്ങി. ഗോൾഡ് മാൻ സാക്സ്, നൊമുറ, മോർഗൻ സ്റ്റാൻലി, സിറ്റി ഗ്രൂപ് തുടങ്ങിയവയും നിക്ഷേപകരായി. എന്നാൽ ഇന്ത്യൻ മ്യൂച്വൽ ഫണ്ടുകൾ ഒന്നും അതിനു തയാറായില്ല.
കാര്യങ്ങൾ നിയമയുദ്ധത്തിലേക്കു നീങ്ങിയാൽ അദാനിക്കു ക്ഷീണമാകുമെന്നു പലരും കരുതുന്നു. ആൻഡേഴ്സൺ വിശദമായി പഠിച്ചു മാത്രം പോരിനിറങ്ങുന്ന ആളാണെന്ന് മുൻകാല പോരുകൾ തെളിയിച്ചിട്ടുണ്ട്.
എന്താണ് ഇതിന്റെ ഫലം?
വളരെ പെട്ടെന്ന് വളരെ വലുതായ അദാനി ഗ്രൂപ്പിനെ രക്ഷിക്കാൻ രാഷ്ട്രീയ സംവിധാനം ഉണ്ട്. പക്ഷേ ആഗോള മൂലധനം കളിക്കുന്ന വിപണിയിൽ അതു ചെലവേറിയ കാര്യമാണ്. അദാനി വിട്ടുവീഴ്ചയ്ക്കു തയാറായാലേ ഒത്തുതീർപ്പ് സാധിക്കൂ. അംബാനി-വാഡിയ (റിലയൻസ് - ബോംബെ ഡൈയിംഗ്) പോരു പോലെ ഒരു ആഭ്യന്തരകാര്യമല്ല ഇത്.
രാജ്യത്തെ അടിസ്ഥാനസൗകര്യ മേഖലയിൽ പൊതുമുതൽ മുടക്കി ഉണ്ടാക്കിയ തുറമുഖങ്ങളും വിമാനത്താവളങ്ങളും ചുരുക്കം വർഷങ്ങൾക്കകം ചുളുവിലയ്ക്കു സ്വന്തമാക്കിയ അദാനിക്ക് അതെല്ലാം നിലനിർത്താൻ പറ്റുമോ എന്നതു വലിയ ചോദ്യചിഹ്നം ഉയർത്തികഴിഞ്ഞു. വിഴിഞ്ഞം തുറമുഖവും തിരുവനന്തപുരം വിമാനത്താവളവും സ്വന്തമാക്കിയ അദാനി ഗ്രൂപ്പിനു പ്രതിസന്ധി മറികടക്കാൻ പലതും കൈവിട്ടേ മതിയാകൂ എന്ന നില വരാം.
രാഷ്ട്രീയമായ സ്വാധീനം ഉപയോഗിച്ചു പിടിച്ചു നിൽക്കാനും കൈയിൽ ഉള്ളതു പിടിച്ചുനിർത്താനും അദാനിക്കു കഴിഞ്ഞേക്കും. പക്ഷേ അതിനു രാജ്യം നൽകേണ്ട വില വളരെ വലുതാകും. മറിച്ച് അദാനിയെ തഴയാൻ ശ്രമിച്ചാൽ രാജ്യത്തെ മൂന്നാമത്തെ വലിയ വ്യവസായ ഗ്രൂപ്പിന്റെ തകർച്ച കാണേണ്ടിവരും. അത് ലീമാൻ ബ്രദേഴ്സിന്റെ തകർച്ചയ്ക്കു മൗനാനുവാദം നൽകി ആഗാേള മാന്ദ്യത്തിനു വഴിതെളിച്ച 2008ലെ യുഎസ് ഭരണകൂടത്തിന്റെ വങ്കത്തം ആവർത്തിക്കലാകും.
സാഹചര്യം ഗുരുതരം. ഭരണകൂടം വിവേകപൂർവം പ്രവർത്തിക്കേണ്ട സമയം.
ഗൗതം അദാനിയുടെ വ്യവസായ സാമ്രാജ്യത്തിനെതിരേ യുഎസ് ആക്ടിവിസ്റ്റ് നാഥാൻ ആൻഡേഴ്സന്റെ ഹിൻഡൻബർഗ് റിസർച്ച് പാൊട്ടിച്ച ബോംബ് ഓലപ്പടക്കമല്ല. ആ ബോംബിന്റെ തുടർസ്ഫോടനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയെ വല്ലാതെ ഉലച്ചു. രണ്ടുദിവസം കൊണ്ട് അദാനി ഗ്രൂപ്പിന്റെ വിപണിമൂല്യം നാലേകാൽ ലക്ഷം കോടി രൂപയായി ഇടിഞ്ഞു.
ഇന്ത്യൻ വിപണിയുടെ മൂല്യത്തിൽ 11 ലക്ഷം കോടി രൂപ നഷ്ടമായി. മുഖ്യസൂചികകൾ രണ്ടു ദിവസം കൊണ്ടു മൂന്നു ശതമാനം താഴ്ചയിലായി. പല ഓഹരികളും ഇന്നലെ 20 ശതമാനം വരെ ഇടിഞ്ഞു. ഗ്രൂപ്പിന് വായ്പ നൽകിയ എസ്ബിഐ, ഐസിഐസിഐ, ആക്സിസ് തുടങ്ങിയ ബാങ്കുകളുടെ ഓഹരികളും വലിയ തകർച്ച നേരിട്ടു.
അദാനി ഗ്രൂപ്പ് ആരോപണങ്ങൾ നിഷേധിക്കുകയും നിയമനടപടി സ്വീകരിക്കുമെന്നു പറയുകയും ചെയ്തു. ആരോപണമുന്നയിച്ച് 72 മണിക്കൂർ കഴിഞ്ഞിട്ടും നിയമനടപടി തുടങ്ങിയിട്ടില്ല. ലോകസമ്പന്നരുടെ പട്ടികയിൽ ബുധനാഴ്ച മൂന്നാം സ്ഥാനത്തായിരുന്ന ഗൗതം അദാനി ഇന്നലെ ഏഴാം സ്ഥാനത്തേക്കു വീണു. 20 ശതമാനം ഇടിവാണു ഫോർബ്സ് ലിസ്റ്റ് പ്രകാരം സമ്പത്തിൽ വന്നത്.
ഗ്രൂപ്പ് കടക്കെണിയിലാണ് എന്ന പഴയ ആരോപണമല്ല ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ കാതൽ. ഗൗതം അദാനിയുടെ സഹാേദരന്മാരായ വിനോദിനും രാജേഷിനും സ്യാലൻ സമീർ വാേറയ്ക്കും നികുതിരഹിത രാജ്യങ്ങളിലുള്ള കടലാസു കമ്പനികൾ ഉപയോഗിച്ച് ഗ്രൂപ്പ് കമ്പനികളുടെ ഓഹരിവിലകളിൽ കൃത്രിമം കാണിക്കുന്നതും കമ്പനികളുടെ കണക്കുകളിൽ തിരിമറി നടത്തുന്നതും ഒക്കെ റിപ്പോർട്ടിൽ ആരോപിക്കുന്ന വിഷയങ്ങളാണ്. ഗ്രൂപ്പിന്റെ ഓഹരിവില 85 ശതമാനം ഇടിയേണ്ടതുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ പണയം വച്ചു നേടുന്ന തുക ഉപയോഗിച്ചു വേറേ കമ്പനികൾ വാങ്ങുന്നതടക്കമുള്ള കാര്യങ്ങളും റിപ്പോർട്ടിലുണ്ട്.
കഴിഞ്ഞ വർഷം ഗ്രൂപ്പിന്റെ വിപണിമൂല്യം ഇരട്ടിയിലേറെ ആയതാണ്. ഇന്ത്യൻ വിപണിയുടെ 2022ലെ മൂല്യ വളർച്ച 16.38 ലക്ഷം കോടിയായിരുന്നു. അതിൽ 7.35 ലക്ഷം കോടി രൂപ അദാനി ഗ്രൂപ്പിന്റെ വളർച്ചയായിരുന്നു. രണ്ടു വർഷം കൊണ്ട് ഏഷ്യയിലെ അതിസമ്പന്നൻ മുകേഷ് അംബാനിയെ പിന്തള്ളുകയും ലോകസമ്പന്നരിൽ മൂന്നാമനാകുകയും ചെയ്ത ഗൗതം അദാനിക്കു രണ്ടു ദിവസം കൊണ്ടു സമ്പത്തിലുണ്ടായ നഷ്ടം 18.8 ശതമാനമാണ്. മൊത്തം സമ്പത്ത് 9680 കോടി ഡോളറായി താണു.
ചില്ലറക്കാരനല്ല ആൻഡേഴ്സൺ
2020ൽ വൈദ്യുതവാഹന നിർമാതാക്കളായ നിക്കാേളാ മോട്ടോഴ്സിലെ സാമ്പത്തിക ക്രമക്കേട് പുറത്തു കൊണ്ടുവന്ന സ്ഥാപകൻ ട്രെവർ മിൽട്ടനെ പുറത്താക്കിയത് ആൻഡേഴ്സന്റെ ഹിൻഡൻബർഗ് റിസർച്ച് ആണ്. ചെെനാ മെറ്റൽ, വിൻസ് ഫിൻടെക്, ജീനിയസ് ബ്രാൻഡ്സ് തുടങ്ങിയ കമ്പനികളും ഹിൻഡൻബർഗ് റിസർച്ചിന്റെ ഇരകളായിട്ടുണ്ട്. വിൻസിനെ നാസ്ഡാകിലെ ലിസ്റ്റിംഗിൽനിന്നു നീക്കം ചെയ്തു. 2017 മുതൽ ഈ രംഗത്തുള്ള ആൻഡേഴ്സൺ 17 കമ്പനികളുടെ വിവരങ്ങൾ പഠിച്ചു റിപ്പോർട്ട് പുറത്തുവിട്ടതിൽ 16ഉം ലക്ഷ്യം കണ്ടു.
നിയമയുദ്ധത്തിന് അദാനി മുതിർന്നാൽ കമ്പനിയിലെ രേഖകൾ വിളിച്ചു വരുത്തി കള്ളത്തരം പൊളിക്കാൻ തനിക്ക് അവസരം കിട്ടുമെന്നാണ് ആൻഡേഴ്സന്റെ നിലപാട്. ഒരു കാലത്ത് ഇസ്രയേലിൽ ആംബുലൻസ് ഡ്രൈവറായി ജോലി ചെയ്തിട്ടുള്ള ആൻഡേഴ്സൺ ഇപ്പോൾ പല കമ്പനി സാരഥികളെയും ആംബുലൻസിലാക്കുകയാണ്.
കുഴപ്പക്കാരാണു മേധാവികൾ എന്നു കരുതുന്ന കമ്പനികളിൽ ഓഹരി വാങ്ങുകയും ആ നില വച്ച് കമ്പനിരേഖകൾ സമ്പാദിച്ച് കള്ളത്തരങ്ങൾ വെളിച്ചത്താക്കുകയും ചെയ്യുന്നയാളാണ് ആൻഡേഴ്സൺ. അതു ചെയ്യുമ്പോൾ ഷോർട്ട് വ്യാപാരം (വില താഴുമെന്ന ധാരണയിൽ ഓഹരികൾ വിൽക്കുന്നത് ) നടത്തി ലാഭമെടുക്കുകയും ചെയ്യും.
20,000 കോടി രൂപ സമാഹരിക്കാൻ അദാനി എന്റർപ്രൈസസിന്റെ ഓഹരിയുടെ തുടർവിൽപ്പന (എഫ്പിഒ) തുടങ്ങുന്ന അവസരത്തിൽ ആരോപണം പുറത്തുവിട്ടത് മനഃപൂർവമാണെന്നു വ്യക്തമാണ്. എഫ്പിഒയിൽ ആങ്കർ നിക്ഷേപകർ 6000 കോടി രൂപ നിക്ഷേപിക്കുമെന്ന റിപ്പോർട്ടും അന്നു തന്നെ വന്നു. ഇതിൽ 35 ശതമാനം യുഎഇയിൽ അദാനിയുടെ പങ്കാളിയായ ഇന്റർനാഷണൽ ഹോൾഡിംഗ് കമ്പനി (ഐഎച്ച് സി) യുടേതാണ്.
മറ്റേതാനും പശ്ചിമേഷ്യൻ ഗ്രൂപ്പുകളും ഓഹരി വാങ്ങി. ഇന്ത്യയിൽനിന്ന് എൽഐസി, എസ്ബിഐ ലൈഫ്, എച്ച്ഡിഎഫ്സി ലൈഫ്, എസ്ബിഐ എംപ്ലാേയീ പെൻഷൻ ഫണ്ട് തുടങ്ങിയവ ഓഹരി വാങ്ങി. ഗോൾഡ് മാൻ സാക്സ്, നൊമുറ, മോർഗൻ സ്റ്റാൻലി, സിറ്റി ഗ്രൂപ് തുടങ്ങിയവയും നിക്ഷേപകരായി. എന്നാൽ ഇന്ത്യൻ മ്യൂച്വൽ ഫണ്ടുകൾ ഒന്നും അതിനു തയാറായില്ല.
കാര്യങ്ങൾ നിയമയുദ്ധത്തിലേക്കു നീങ്ങിയാൽ അദാനിക്കു ക്ഷീണമാകുമെന്നു പലരും കരുതുന്നു. ആൻഡേഴ്സൺ വിശദമായി പഠിച്ചു മാത്രം പോരിനിറങ്ങുന്ന ആളാണെന്ന് മുൻകാല പോരുകൾ തെളിയിച്ചിട്ടുണ്ട്.
എന്താണ് ഇതിന്റെ ഫലം?
വളരെ പെട്ടെന്ന് വളരെ വലുതായ അദാനി ഗ്രൂപ്പിനെ രക്ഷിക്കാൻ രാഷ്ട്രീയ സംവിധാനം ഉണ്ട്. പക്ഷേ ആഗോള മൂലധനം കളിക്കുന്ന വിപണിയിൽ അതു ചെലവേറിയ കാര്യമാണ്. അദാനി വിട്ടുവീഴ്ചയ്ക്കു തയാറായാലേ ഒത്തുതീർപ്പ് സാധിക്കൂ. അംബാനി-വാഡിയ (റിലയൻസ് - ബോംബെ ഡൈയിംഗ്) പോരു പോലെ ഒരു ആഭ്യന്തരകാര്യമല്ല ഇത്.
രാജ്യത്തെ അടിസ്ഥാനസൗകര്യ മേഖലയിൽ പൊതുമുതൽ മുടക്കി ഉണ്ടാക്കിയ തുറമുഖങ്ങളും വിമാനത്താവളങ്ങളും ചുരുക്കം വർഷങ്ങൾക്കകം ചുളുവിലയ്ക്കു സ്വന്തമാക്കിയ അദാനിക്ക് അതെല്ലാം നിലനിർത്താൻ പറ്റുമോ എന്നതു വലിയ ചോദ്യചിഹ്നം ഉയർത്തികഴിഞ്ഞു. വിഴിഞ്ഞം തുറമുഖവും തിരുവനന്തപുരം വിമാനത്താവളവും സ്വന്തമാക്കിയ അദാനി ഗ്രൂപ്പിനു പ്രതിസന്ധി മറികടക്കാൻ പലതും കൈവിട്ടേ മതിയാകൂ എന്ന നില വരാം.
രാഷ്ട്രീയമായ സ്വാധീനം ഉപയോഗിച്ചു പിടിച്ചു നിൽക്കാനും കൈയിൽ ഉള്ളതു പിടിച്ചുനിർത്താനും അദാനിക്കു കഴിഞ്ഞേക്കും. പക്ഷേ അതിനു രാജ്യം നൽകേണ്ട വില വളരെ വലുതാകും. മറിച്ച് അദാനിയെ തഴയാൻ ശ്രമിച്ചാൽ രാജ്യത്തെ മൂന്നാമത്തെ വലിയ വ്യവസായ ഗ്രൂപ്പിന്റെ തകർച്ച കാണേണ്ടിവരും. അത് ലീമാൻ ബ്രദേഴ്സിന്റെ തകർച്ചയ്ക്കു മൗനാനുവാദം നൽകി ആഗാേള മാന്ദ്യത്തിനു വഴിതെളിച്ച 2008ലെ യുഎസ് ഭരണകൂടത്തിന്റെ വങ്കത്തം ആവർത്തിക്കലാകും.
സാഹചര്യം ഗുരുതരം. ഭരണകൂടം വിവേകപൂർവം പ്രവർത്തിക്കേണ്ട സമയം.