ന്യൂഡൽഹി: അമേരിക്കൻ ഷോർട്ട് സെല്ലിംഗ് സ്ഥാപനമായ ഹിൻഡൻബർഗിന്റെ റിപ്പോർട്ടിൽ തട്ടിപ്പ് ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ വൻ ഇടിവ്. അദാനി ഗ്രൂപ്പിനെതിരേ അതീവ ഗൗരവമുള്ള ആരോപണങ്ങളാണ് റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. കാലങ്ങളായി കന്പനി സ്റ്റോക്ക് കൃത്രിമവും അക്കൗണ്ട് തട്ടിപ്പും നടത്തുന്നുണ്ടെന്നാണ് ഹിൻഡൻബർഗ് ചൂണ്ടിക്കാട്ടിയത്. കള്ളപ്പണം വെളുപ്പിക്കൽ ആരോപണവും ഉന്നയിച്ചിരുന്നു.
റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരികൾ വിപണിയിൽ നിലതെറ്റി വീണു. അംബുജ സിമന്റ്സ്, എസ്സി, അദാനി പോർട്ട്സ്, അദാനി പവർ, അദാനി ട്രാൻസ്മിഷൻ എന്നിവയുടെ ഓഹരികളിൽ വൻ ഇടിവുണ്ടായി.
46,000 കോടി രൂപയുടെ ഇടിവാണ് കമ്പനി നേരിട്ടത്. ഇന്ന് കമ്പനിക്ക് അഞ്ച് ശതമാനത്തോളം ഇടിവാണ് ഉണ്ടായത്. അദാനി വില്‍മര്‍, അദാനി പോര്‍ട്സ്, അദാനി എന്റർ പ്രൈസസ്, അദാനി ട്രാന്സ്മിഷന്, അദാനി ഗ്രീന്‍ എനര്‍ജി, എസിസി, അംബുജ സിമന്റ് ഓഹരികള്‍ നഷ്ടത്തിലാണ്.
സർക്കാർ ഉദ്യോഗസ്ഥരുടെ ചങ്ങാത്തത്തിലും അന്താരാഷ്ട്ര ബന്ധങ്ങളുടെ മറവിലുമാണ് അദാനി ഗ്രൂപ്പിന്റെ തട്ടിപ്പെന്നാണ് ഹിൻഡൻബർഗ് റിപ്പോർട്ടിൽ ആരോപിക്കുന്നത്. എന്നാൽ, തങ്ങളുടെ പ്രശസ്തി തകർക്കാനുള്ള നീക്കമാണിതിനു പിന്നിലെന്നാണ് അദാനി ഗ്രൂപ്പിന്റെ വിശദീകരണം.
രണ്ടു വർഷമെടുത്താണ് അദാനി ഗ്രൂപ്പിനെ നിഴലിൽ നിർത്തുന്ന റിപ്പോർട്ട് തയാറാക്കിയതെന്നാണ് ഹിൻഡർബർഗ് റിസർച്ച് അവകാശപ്പെടുന്നത്. സാന്പത്തിക മേഖലയിൽ പഠനം നടത്തുന്ന സ്ഥാപനത്തിന്റെ മുൻകാല റിപ്പോർട്ടുകൾ ശ്രദ്ധേയമായിരുന്നു.
അദാനി ഗ്രൂപ്പിൽ ഉൾപ്പെട്ട ഏഴു കന്പനികളെ കേന്ദ്രീകരിച്ചാണ് ഇവർ റിസർച്ച് നടത്തിയത്. ഈ ഏഴ് കന്പനികളുടെയും വ്യാപാരം യഥാർഥത്തിലുള്ള മൂല്യത്തെക്കാൾ 85 ശതമാനത്തോളം ഉയർത്തിയാണ് കാണിച്ചിരിക്കുന്നത്. റിപ്പോർട്ട് തള്ളിക്കളഞ്ഞാൽത്തന്നെ അദാനി ഗ്രൂപ്പിന്റെ ഓഹരി വില യഥാർഥത്തിൽ ഉള്ളതിനെക്കാൾ ഉയർന്നാണു നിൽക്കുന്നതെന്നു മനസിലാകുമെന്നും ഹിൻഡർബർഗ് പറയുന്നു.
ഷെൽ കന്പനികൾ, നികുതി വെട്ടിക്കൽ, വ്യാജ രേഖകൾ എന്നിവയാണ് ഹിൻഡൻബർഗ് അദാനി ഗ്രൂപ്പിനെതിരേ ഉന്നയിക്കുന്ന ആരോപണങ്ങൾ. കന്പനികളുടെ ഓഹരികൾ പണയപ്പെടുത്തി വായ്പ എടുത്ത് അദാനി ഗ്രൂപ്പിന്റെ സാന്പത്തി നില തന്നെ കെണിയിലായി. നികുതി വെട്ടിക്കാനാനായി കരീബിയൻ ദ്വീപുകളിലും മൗറീഷ്യസിലും യുഎഇയിലും വ്യാജ കന്പനികൾ തുടങ്ങി. മൗറീഷ്യസിൽ മാത്രം ഇത്തരത്തിൽ 38 ഷെൽ കന്പനികളെങ്കിലും ഉണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് തങ്ങളെ ഞെട്ടിച്ചു എന്നാണ് അദാനി ഗ്രൂപ്പിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജുഗേഷീന്ദർ സിംഗ് പ്രതികരിച്ചത്. ആരോപണങ്ങളെല്ലാം തന്നെ അടിസ്ഥാനരഹിതമാണ്. റിപ്പോർട്ട് പുറത്തുവന്ന സമയംതന്നെ സംശയകരമാണ്.
തങ്ങളുടെ നിക്ഷേപകരിൽ ആരും തന്നെ കടബാധ്യതകളിൽ ഇതുവരെ ആശങ്ക പ്രകടിപ്പിച്ചിട്ടില്ല. അദാനി എന്റർപ്രൈസസിന്റെ ഫോളോ ഓണ്‍ പബ്ലിക് ഓഫറിംഗിന്റെ തന്നെ സമയത്ത് റിപ്പോർട്ട് വന്നതിൽ ദുരൂഹത ഉണ്ടെന്നും ജുഗുഷീന്ദർ സിംഗ് പ്രസ്താവനയിൽ വ്യക്തമാക്കി.
എന്നാൽ, അദാനി ഗ്രൂപ്പിന്റെ മുൻ സീനിയർ എക്സിക്യൂട്ടീവുമാരോട് ഉൾപ്പെടെ വിശദമായി വിവരങ്ങൾ തേടിയാണ് റിപ്പോർട്ട് തയാറാക്കിയതെന്ന് ഹിൻഡൻബർഗ് വ്യക്തമാക്കിയിട്ടുണ്ട്. അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള ഏഴു കന്പനികളിൽ അഞ്ച് കന്പനികളുടെയും സ്ഥിതി അങ്ങേയറ്റം മോശമാണ്.
റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരികൾ വിപണിയിൽ നിലതെറ്റി വീണു. അംബുജ സിമന്റ്സ്, എസ്സി, അദാനി പോർട്ട്സ്, അദാനി പവർ, അദാനി ട്രാൻസ്മിഷൻ എന്നിവയുടെ ഓഹരികളിൽ വൻ ഇടിവുണ്ടായി.
46,000 കോടി രൂപയുടെ ഇടിവാണ് കമ്പനി നേരിട്ടത്. ഇന്ന് കമ്പനിക്ക് അഞ്ച് ശതമാനത്തോളം ഇടിവാണ് ഉണ്ടായത്. അദാനി വില്‍മര്‍, അദാനി പോര്‍ട്സ്, അദാനി എന്റർ പ്രൈസസ്, അദാനി ട്രാന്സ്മിഷന്, അദാനി ഗ്രീന്‍ എനര്‍ജി, എസിസി, അംബുജ സിമന്റ് ഓഹരികള്‍ നഷ്ടത്തിലാണ്.
സർക്കാർ ഉദ്യോഗസ്ഥരുടെ ചങ്ങാത്തത്തിലും അന്താരാഷ്ട്ര ബന്ധങ്ങളുടെ മറവിലുമാണ് അദാനി ഗ്രൂപ്പിന്റെ തട്ടിപ്പെന്നാണ് ഹിൻഡൻബർഗ് റിപ്പോർട്ടിൽ ആരോപിക്കുന്നത്. എന്നാൽ, തങ്ങളുടെ പ്രശസ്തി തകർക്കാനുള്ള നീക്കമാണിതിനു പിന്നിലെന്നാണ് അദാനി ഗ്രൂപ്പിന്റെ വിശദീകരണം.
രണ്ടു വർഷമെടുത്താണ് അദാനി ഗ്രൂപ്പിനെ നിഴലിൽ നിർത്തുന്ന റിപ്പോർട്ട് തയാറാക്കിയതെന്നാണ് ഹിൻഡർബർഗ് റിസർച്ച് അവകാശപ്പെടുന്നത്. സാന്പത്തിക മേഖലയിൽ പഠനം നടത്തുന്ന സ്ഥാപനത്തിന്റെ മുൻകാല റിപ്പോർട്ടുകൾ ശ്രദ്ധേയമായിരുന്നു.
അദാനി ഗ്രൂപ്പിൽ ഉൾപ്പെട്ട ഏഴു കന്പനികളെ കേന്ദ്രീകരിച്ചാണ് ഇവർ റിസർച്ച് നടത്തിയത്. ഈ ഏഴ് കന്പനികളുടെയും വ്യാപാരം യഥാർഥത്തിലുള്ള മൂല്യത്തെക്കാൾ 85 ശതമാനത്തോളം ഉയർത്തിയാണ് കാണിച്ചിരിക്കുന്നത്. റിപ്പോർട്ട് തള്ളിക്കളഞ്ഞാൽത്തന്നെ അദാനി ഗ്രൂപ്പിന്റെ ഓഹരി വില യഥാർഥത്തിൽ ഉള്ളതിനെക്കാൾ ഉയർന്നാണു നിൽക്കുന്നതെന്നു മനസിലാകുമെന്നും ഹിൻഡർബർഗ് പറയുന്നു.
ഷെൽ കന്പനികൾ, നികുതി വെട്ടിക്കൽ, വ്യാജ രേഖകൾ എന്നിവയാണ് ഹിൻഡൻബർഗ് അദാനി ഗ്രൂപ്പിനെതിരേ ഉന്നയിക്കുന്ന ആരോപണങ്ങൾ. കന്പനികളുടെ ഓഹരികൾ പണയപ്പെടുത്തി വായ്പ എടുത്ത് അദാനി ഗ്രൂപ്പിന്റെ സാന്പത്തി നില തന്നെ കെണിയിലായി. നികുതി വെട്ടിക്കാനാനായി കരീബിയൻ ദ്വീപുകളിലും മൗറീഷ്യസിലും യുഎഇയിലും വ്യാജ കന്പനികൾ തുടങ്ങി. മൗറീഷ്യസിൽ മാത്രം ഇത്തരത്തിൽ 38 ഷെൽ കന്പനികളെങ്കിലും ഉണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് തങ്ങളെ ഞെട്ടിച്ചു എന്നാണ് അദാനി ഗ്രൂപ്പിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജുഗേഷീന്ദർ സിംഗ് പ്രതികരിച്ചത്. ആരോപണങ്ങളെല്ലാം തന്നെ അടിസ്ഥാനരഹിതമാണ്. റിപ്പോർട്ട് പുറത്തുവന്ന സമയംതന്നെ സംശയകരമാണ്.
തങ്ങളുടെ നിക്ഷേപകരിൽ ആരും തന്നെ കടബാധ്യതകളിൽ ഇതുവരെ ആശങ്ക പ്രകടിപ്പിച്ചിട്ടില്ല. അദാനി എന്റർപ്രൈസസിന്റെ ഫോളോ ഓണ്‍ പബ്ലിക് ഓഫറിംഗിന്റെ തന്നെ സമയത്ത് റിപ്പോർട്ട് വന്നതിൽ ദുരൂഹത ഉണ്ടെന്നും ജുഗുഷീന്ദർ സിംഗ് പ്രസ്താവനയിൽ വ്യക്തമാക്കി.
എന്നാൽ, അദാനി ഗ്രൂപ്പിന്റെ മുൻ സീനിയർ എക്സിക്യൂട്ടീവുമാരോട് ഉൾപ്പെടെ വിശദമായി വിവരങ്ങൾ തേടിയാണ് റിപ്പോർട്ട് തയാറാക്കിയതെന്ന് ഹിൻഡൻബർഗ് വ്യക്തമാക്കിയിട്ടുണ്ട്. അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള ഏഴു കന്പനികളിൽ അഞ്ച് കന്പനികളുടെയും സ്ഥിതി അങ്ങേയറ്റം മോശമാണ്.