തിരുവനന്തപുരം: കുവൈറ്റിലെ ചെലവുകുറഞ്ഞ പ്രധാന എയർവേസ് കന്പനിയായ ജസീറ എയർവേഴ്സിന്റെ ഇന്ത്യയിലേക്കുള്ള സർവീസ് അഞ്ചാം വർഷത്തിൽ.
ഇന്ത്യയിൽ തിരുവനന്തപുരം, കൊച്ചി ഉൾപ്പെടെ എട്ടു നഗരങ്ങളിലേക്കാണു ജസീറ സർവീസ് നടത്തുന്നത്. അഞ്ചാം വാർഷികാഘോഷം തിരുവനന്തപുരത്ത് നടത്തി. ഇന്ത്യയിൽ അഹമ്മദാബാദ്, മുംബൈ, ബംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലേയ്ക്കും ജസീറ ഇപ്പോൾ സർവീസ് നടത്തുന്നു.
കഴിഞ്ഞ ഒക്ടോബർ മുതലാണ് തിരുവനന്തപുരത്തേക്ക് സർവീസ് ആരംഭിച്ചത്. ആഴ്ച്ചയിൽ രണ്ട് വിമാനങ്ങളാണ് തിരുവനന്തപുരം സെക്ടറിലേയ്ക്ക് സർവീസ്. പ്രവാസി മലയാളികൾക്ക് ജസീറയുടെ സേവനം ഏറ്റവും ഗുണകരമാണെന്നു ജസീറ എയർവേസ് സൗത്ത് ഏഷ്യ റീജണൽ മാനേജർ റൊമാന പർവി പറഞ്ഞു.
ഇന്ത്യയിൽ തിരുവനന്തപുരം, കൊച്ചി ഉൾപ്പെടെ എട്ടു നഗരങ്ങളിലേക്കാണു ജസീറ സർവീസ് നടത്തുന്നത്. അഞ്ചാം വാർഷികാഘോഷം തിരുവനന്തപുരത്ത് നടത്തി. ഇന്ത്യയിൽ അഹമ്മദാബാദ്, മുംബൈ, ബംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലേയ്ക്കും ജസീറ ഇപ്പോൾ സർവീസ് നടത്തുന്നു.
കഴിഞ്ഞ ഒക്ടോബർ മുതലാണ് തിരുവനന്തപുരത്തേക്ക് സർവീസ് ആരംഭിച്ചത്. ആഴ്ച്ചയിൽ രണ്ട് വിമാനങ്ങളാണ് തിരുവനന്തപുരം സെക്ടറിലേയ്ക്ക് സർവീസ്. പ്രവാസി മലയാളികൾക്ക് ജസീറയുടെ സേവനം ഏറ്റവും ഗുണകരമാണെന്നു ജസീറ എയർവേസ് സൗത്ത് ഏഷ്യ റീജണൽ മാനേജർ റൊമാന പർവി പറഞ്ഞു.