കൊച്ചി: പണപ്പെരുപ്പം നിയന്ത്രണത്തിലാക്കേണ്ടത് ആവശ്യകതയാണെങ്കിലും തുടരെയുള്ള പലിശ നിരക്ക് വർധന വിപണിക്ക് തിരിച്ചടിയായെന്ന് ഓൾ ഇന്ത്യ ജം ആൻഡ് ജ്വലറി ഡൊമസ്റ്റിക് കൗണ്‍സിൽ ദേശീയ ഡയറക്ടർ അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു.
കേരളത്തിലെ മൂന്നിൽ രണ്ടു കുടുംബങ്ങളും വിവിധ ആവശ്യങ്ങൾക്കായി ബാങ്ക് ലോണ്‍ എടുത്തിട്ടുള്ളവരാണ്. ആറുമാസത്തിനിടെ അഞ്ചുതവണയാണ് പലിശ നിരക്ക് വർധിപ്പിച്ചത്. ബാങ്കുകളുടെ ലോണ്‍ തിരിച്ചടവ് തുക വർധിച്ചതോടെ വിപണിയിലേക്കുള്ള പണമൊഴുക്ക് ക്രമാതീതമായി കുറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മൂന്നിൽ രണ്ടു കുടുംബങ്ങളും വിവിധ ആവശ്യങ്ങൾക്കായി ബാങ്ക് ലോണ്‍ എടുത്തിട്ടുള്ളവരാണ്. ആറുമാസത്തിനിടെ അഞ്ചുതവണയാണ് പലിശ നിരക്ക് വർധിപ്പിച്ചത്. ബാങ്കുകളുടെ ലോണ്‍ തിരിച്ചടവ് തുക വർധിച്ചതോടെ വിപണിയിലേക്കുള്ള പണമൊഴുക്ക് ക്രമാതീതമായി കുറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.