കൊച്ചി: സംസ്ഥാനത്തു സ്വർണവില പവന് 40,000 ലേക്ക് അടുക്കുന്നു. വരുംദിവസങ്ങളിൽ സ്വർണവില ഇനിയും ഉയരുമെന്നാണു വിപണി നൽകുന്ന സൂചന. ഇന്നലെ ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചത്. ഇതോടെ സ്വർണവില ഗ്രാമിന് 4,945 രൂപയും പവന് 39,560 രൂപയുമായി.
അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില ഔണ്‍സിന് 1,799 ഡോളറിലും രൂപയുടെ വിനിമയ നിരക്ക് 81.43 മായിരുന്നു. 2022 മാർച്ച് ആറിന് സ്വർണവില ഗ്രാമിന് 4,940 രൂപ വന്നതിനു ശേഷമുള്ള ഉയർന്നനിരക്കാണിത്. അന്ന് അന്താരാഷ്ട്ര സ്വർണവിപണിയിൽ വില ഔണ്‍സിന് 2,046 ഡോളറായിരുന്നു. രൂപയുടെ വിനിമയ നിരക്ക് 76.10 ലുമായിരുന്നു.
എട്ടു മാസത്തിനിടെ 250 ഡോളറിനടുത്ത് അന്താരാഷ്ട്ര വിപണിയിൽ വില കുറഞ്ഞപ്പോൾ ഇന്ത്യൻ രൂപ വിനിമയ നിരക്കിൽ ആറു രൂപയുടെ ദൗർബല്യത്തിൽ 82 രൂപയിലെത്തിയത് രാജ്യത്തെ സ്വർണവില വർധിക്കുന്നതിനു കാരണമായി. കേരളമൊഴികെയുള്ള മിക്ക സംസ്ഥാനങ്ങളിലും ഗ്രാമിന് 5,000 രൂപയ്ക്കു മുകളിലായിരുന്നു ഇന്നലത്തെ സ്വർണവില.
യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിന്റെ ബ്രൂക്കിംഗ് ഇൻസ്റ്റിറ്റ്യൂഷനിൽ നടത്തിയ പ്രസംഗം സ്വർണത്തിന് 1,780 ഡോളർ കടക്കാൻ വഴിയൊരുക്കി. 1,798 ഡോളറിന് മുകളിലാണിപ്പോൾ. ഈ മാസം നടക്കുന്ന മീറ്റിംഗിൽ 50 ബിപിഎസ് നിരക്ക് വർധനയ്ക്കാണു സാധ്യതയുള്ളത്.
ചൈനയിൽ കോവിഡ് ലോക്ക്ഡൗണ്‍ ലഘൂകരിച്ചതും സ്വർണവിലയിൽ വർധനയുണ്ടാക്കി. പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകൾ ഇപ്പോഴും നിലനിൽക്കുന്നതിനാൽ സ്വർണവില കൂടാനുള്ള സാധ്യതകളാണ് വിപണി നൽകുന്നത്.
സ്വർണവില 200 ദിവസത്തെ ആവറേജിനപ്പുറം ഉയർന്നു. 1,807 ഡോളർ മറി കടന്നാൽ 1,850 ഡോളർ വരെ അന്താരാഷ്ട്ര വില ഉയരുമെന്നാണ് സൂചന. കേരള വിപണിയിൽ വ്യാപാരതോത് പൊതുവെ കുറവാണ്.
അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില ഔണ്‍സിന് 1,799 ഡോളറിലും രൂപയുടെ വിനിമയ നിരക്ക് 81.43 മായിരുന്നു. 2022 മാർച്ച് ആറിന് സ്വർണവില ഗ്രാമിന് 4,940 രൂപ വന്നതിനു ശേഷമുള്ള ഉയർന്നനിരക്കാണിത്. അന്ന് അന്താരാഷ്ട്ര സ്വർണവിപണിയിൽ വില ഔണ്‍സിന് 2,046 ഡോളറായിരുന്നു. രൂപയുടെ വിനിമയ നിരക്ക് 76.10 ലുമായിരുന്നു.
എട്ടു മാസത്തിനിടെ 250 ഡോളറിനടുത്ത് അന്താരാഷ്ട്ര വിപണിയിൽ വില കുറഞ്ഞപ്പോൾ ഇന്ത്യൻ രൂപ വിനിമയ നിരക്കിൽ ആറു രൂപയുടെ ദൗർബല്യത്തിൽ 82 രൂപയിലെത്തിയത് രാജ്യത്തെ സ്വർണവില വർധിക്കുന്നതിനു കാരണമായി. കേരളമൊഴികെയുള്ള മിക്ക സംസ്ഥാനങ്ങളിലും ഗ്രാമിന് 5,000 രൂപയ്ക്കു മുകളിലായിരുന്നു ഇന്നലത്തെ സ്വർണവില.
യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിന്റെ ബ്രൂക്കിംഗ് ഇൻസ്റ്റിറ്റ്യൂഷനിൽ നടത്തിയ പ്രസംഗം സ്വർണത്തിന് 1,780 ഡോളർ കടക്കാൻ വഴിയൊരുക്കി. 1,798 ഡോളറിന് മുകളിലാണിപ്പോൾ. ഈ മാസം നടക്കുന്ന മീറ്റിംഗിൽ 50 ബിപിഎസ് നിരക്ക് വർധനയ്ക്കാണു സാധ്യതയുള്ളത്.
ചൈനയിൽ കോവിഡ് ലോക്ക്ഡൗണ്‍ ലഘൂകരിച്ചതും സ്വർണവിലയിൽ വർധനയുണ്ടാക്കി. പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകൾ ഇപ്പോഴും നിലനിൽക്കുന്നതിനാൽ സ്വർണവില കൂടാനുള്ള സാധ്യതകളാണ് വിപണി നൽകുന്നത്.
സ്വർണവില 200 ദിവസത്തെ ആവറേജിനപ്പുറം ഉയർന്നു. 1,807 ഡോളർ മറി കടന്നാൽ 1,850 ഡോളർ വരെ അന്താരാഷ്ട്ര വില ഉയരുമെന്നാണ് സൂചന. കേരള വിപണിയിൽ വ്യാപാരതോത് പൊതുവെ കുറവാണ്.