വാഷിംഗ്ടണ്‍: മൈക്രോ ബ്ലോഗിംഗ് ആപ്പായ ട്വിറ്റര്‍ വാങ്ങുന്നതില്‍ ശതകോടീശ്വരനും ടെസ്ല സി ഇ ഒയുമായ ഇലോണ്‍ മസ്കിന് വീണ്ടും മനംമാറ്റം. ട്വിറ്റര്‍ വാങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയ മസ്ക് 54.20 ഡോളറിന് തന്നെ ട്വിറ്റര്‍ വാങ്ങാന്‍ തീരുമാനിച്ചു.
ട്വിറ്ററിന് അയച്ച കത്തിലാണ് ഇലോണ്‍ മസ്ക് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. പേര് വെളിപ്പെടുത്താത്ത ആളുകളെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മസ്കില്‍ നിന്ന് കത്ത് ലഭിച്ചതായി ട്വിറ്റര്‍ എഎഫ്പിയോട് സ്ഥിരീകരിച്ചിട്ടുണ്ട്. ട്വിറ്ററിന് ഇലോണ്‍ മസ്ക് നല്കിയ കത്തില്‍ തനിക്കെതിരായ കേസിലെ നടപടി നിര്‍ത്തിവെക്കണം എന്ന വ്യവസ്ഥയും ഉണ്ട് എന്നാണ് റിപ്പോര്‍ട്ട്.
വ്യാജ അക്കൗണ്ടുകളുടെ യഥാര്‍ത്ഥ കണക്കുകള്‍ സംബന്ധിച്ച തര്‍ക്കത്തിന്റെ പേരിലായിരുന്നു ഇലോണ്‍ മസ്ക് നേരത്തെ ട്വിറ്റര്‍ വാങ്ങാനുള്ള കരാറില്‍ നിന്ന് പിന്നോട്ട് പോയത് . കഴിഞ്ഞ ഏപ്രിലില്‍ ആണ് ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള പദ്ധതി ഇലോണ്‍ മാസ്ക് പ്രഖ്യാപിച്ചത്. തര്‍ക്കത്തിന് പിന്നാലെ ജൂലൈ 8നായിരുന്നു ഇലോണ്‍ മസ്ക് കരാറില്‍ നിന്ന് പിന്മാറിയത്. ട്വിറ്റര്‍ കാണിച്ച കണക്കുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങള്‍ ഉണ്ടെന്നായിരുന്നു ഇലോണ്‍ മസ്കിന്റെ ആരോപണം.
ട്വിറ്ററിലെ ബോട്ട് അക്കൗണ്ടുകളെക്കുറിച്ചുള്ള കാര്യങ്ങളെ കുറിച്ചാണ് ഇലോണ്‍ മസ്ക് ചൂണ്ടിക്കാണിച്ചത്. കരാറിലും ബോട്ട് അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരം നല്‍കണമെന്ന വ്യവസ്ഥ നിലവിലുണ്ട്. ഇത് കമ്പനി അംഗീകരിക്കുന്നില്ലെന്നായിരുന്നു ഇലോണ്‍ മസ്കി ന്റെ വാദം.
അതേസമയം, ഇക്കാര്യത്തിൽ പ്രതികരണം ആരാഞ്ഞ് ട്വിറ്ററിന്റെയും ഇലോണ്‍ മസ്കിന്റെയും അഭിഭാഷകരെ ബന്ധപ്പെട്ടെങ്കിലും ലഭ്യമായില്ല എന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മസ്കിന്റെ മനംമാറ്റ വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ ട്വിറ്ററിന്റെ ഷെയര്‍ മൂല്യം ഉയര്‍ന്നു.
ട്വിറ്ററിനെ കൂടുതല്‍ സുതാര്യമാക്കുക, ട്വീറ്റുകളിലെ അക്ഷരങ്ങളുടെ എണ്ണം കൂട്ടുക, അല്‍ഗരിതം മാറ്റുക, കൂടുതല്‍ ആശയപ്രകടനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും അവസരം നല്‍കുക എന്നിവയെല്ലാം ട്വിറ്ററില്‍ താന്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പരിഷ്കാരങ്ങളായി നേരത്തെ മസ്ക് പ്രഖ്യാപിച്ചിരുന്നു.
ട്വിറ്ററില്‍ സജീവമായ ശതകോടീശ്വരനായ ബിസിനസുകാരില്‍ ഒരാളാണ് ഇലോണ്‍ മസ്ക്. 80 ദശലക്ഷത്തിലധികം ഫോളോവേര്‍സാണ് ട്വിറ്ററില്‍ അദ്ദേഹത്തിനുള്ളത്. 2009 മുതല്‍ ട്വിറ്ററില്‍ സ്ഥിര സാന്നിധ്യമായ ഇലോണ്‍ മസ്ക്, തന്റെ ബിസിനസുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ വലിയ പ്രഖ്യാപനങ്ങള്‍ക്ക് ട്വിറ്റര്‍ ഉപയോഗിച്ചിരുന്നു.
ട്വിറ്ററിന് അയച്ച കത്തിലാണ് ഇലോണ്‍ മസ്ക് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. പേര് വെളിപ്പെടുത്താത്ത ആളുകളെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മസ്കില്‍ നിന്ന് കത്ത് ലഭിച്ചതായി ട്വിറ്റര്‍ എഎഫ്പിയോട് സ്ഥിരീകരിച്ചിട്ടുണ്ട്. ട്വിറ്ററിന് ഇലോണ്‍ മസ്ക് നല്കിയ കത്തില്‍ തനിക്കെതിരായ കേസിലെ നടപടി നിര്‍ത്തിവെക്കണം എന്ന വ്യവസ്ഥയും ഉണ്ട് എന്നാണ് റിപ്പോര്‍ട്ട്.
വ്യാജ അക്കൗണ്ടുകളുടെ യഥാര്‍ത്ഥ കണക്കുകള്‍ സംബന്ധിച്ച തര്‍ക്കത്തിന്റെ പേരിലായിരുന്നു ഇലോണ്‍ മസ്ക് നേരത്തെ ട്വിറ്റര്‍ വാങ്ങാനുള്ള കരാറില്‍ നിന്ന് പിന്നോട്ട് പോയത് . കഴിഞ്ഞ ഏപ്രിലില്‍ ആണ് ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള പദ്ധതി ഇലോണ്‍ മാസ്ക് പ്രഖ്യാപിച്ചത്. തര്‍ക്കത്തിന് പിന്നാലെ ജൂലൈ 8നായിരുന്നു ഇലോണ്‍ മസ്ക് കരാറില്‍ നിന്ന് പിന്മാറിയത്. ട്വിറ്റര്‍ കാണിച്ച കണക്കുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങള്‍ ഉണ്ടെന്നായിരുന്നു ഇലോണ്‍ മസ്കിന്റെ ആരോപണം.
ട്വിറ്ററിലെ ബോട്ട് അക്കൗണ്ടുകളെക്കുറിച്ചുള്ള കാര്യങ്ങളെ കുറിച്ചാണ് ഇലോണ്‍ മസ്ക് ചൂണ്ടിക്കാണിച്ചത്. കരാറിലും ബോട്ട് അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരം നല്‍കണമെന്ന വ്യവസ്ഥ നിലവിലുണ്ട്. ഇത് കമ്പനി അംഗീകരിക്കുന്നില്ലെന്നായിരുന്നു ഇലോണ്‍ മസ്കി ന്റെ വാദം.
അതേസമയം, ഇക്കാര്യത്തിൽ പ്രതികരണം ആരാഞ്ഞ് ട്വിറ്ററിന്റെയും ഇലോണ്‍ മസ്കിന്റെയും അഭിഭാഷകരെ ബന്ധപ്പെട്ടെങ്കിലും ലഭ്യമായില്ല എന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മസ്കിന്റെ മനംമാറ്റ വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ ട്വിറ്ററിന്റെ ഷെയര്‍ മൂല്യം ഉയര്‍ന്നു.
ട്വിറ്ററിനെ കൂടുതല്‍ സുതാര്യമാക്കുക, ട്വീറ്റുകളിലെ അക്ഷരങ്ങളുടെ എണ്ണം കൂട്ടുക, അല്‍ഗരിതം മാറ്റുക, കൂടുതല്‍ ആശയപ്രകടനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും അവസരം നല്‍കുക എന്നിവയെല്ലാം ട്വിറ്ററില്‍ താന്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പരിഷ്കാരങ്ങളായി നേരത്തെ മസ്ക് പ്രഖ്യാപിച്ചിരുന്നു.
ട്വിറ്ററില്‍ സജീവമായ ശതകോടീശ്വരനായ ബിസിനസുകാരില്‍ ഒരാളാണ് ഇലോണ്‍ മസ്ക്. 80 ദശലക്ഷത്തിലധികം ഫോളോവേര്‍സാണ് ട്വിറ്ററില്‍ അദ്ദേഹത്തിനുള്ളത്. 2009 മുതല്‍ ട്വിറ്ററില്‍ സ്ഥിര സാന്നിധ്യമായ ഇലോണ്‍ മസ്ക്, തന്റെ ബിസിനസുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ വലിയ പ്രഖ്യാപനങ്ങള്‍ക്ക് ട്വിറ്റര്‍ ഉപയോഗിച്ചിരുന്നു.